തലശേരി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പരാമർശങ്ങൾക്കു വേദിയിൽ വച്ചുതന്നെ മറുപടി നൽകി സ്പീക്കർ എ.എൻ. ഷംസീർ.
സർവകലാശാലകൾ വിവാദകേന്ദ്രങ്ങളാകുമ്പോൾ നമ്മുടെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നായിരുന്നു തലശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത്.
സർവകലാശാലകൾ കക്ഷിരാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ വിവാദകേന്ദ്രങ്ങളാക്കുന്ന സ്ഥിതി മാറ്റിവച്ച് കുട്ടികളുടെ ഭാവി പരിരക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്പീക്കർ ഈ പരാമർശങ്ങൾക്ക് ഉടനടി മറുപടിയും നൽകി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മികച്ചതാണെന്നും സ്പീക്കർ പറഞ്ഞു.
സർവകലാശാലകൾ വിവാദകേന്ദ്രങ്ങളാകുമ്പോൾ നമ്മുടെ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നായിരുന്നു തലശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടന പ്രസംഗത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത്.
സർവകലാശാലകൾ കക്ഷിരാഷ്ട്രീയ താത്പര്യത്തിന്റെ പേരിൽ വിവാദകേന്ദ്രങ്ങളാക്കുന്ന സ്ഥിതി മാറ്റിവച്ച് കുട്ടികളുടെ ഭാവി പരിരക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത സ്പീക്കർ ഈ പരാമർശങ്ങൾക്ക് ഉടനടി മറുപടിയും നൽകി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മികച്ചതാണെന്നും സ്പീക്കർ പറഞ്ഞു.