തോമസ് വർഗീസ്
തിരുവനന്തപുരം: കോവിഡ് തീർത്ത ചങ്ങലബന്ധനങ്ങൾ അഴി ഞ്ഞ് കൗമാര കായികക്കുതിപ്പിന് ഇന്നു തുടക്കമാകുന്നു. 2019ൽ കണ്ണൂരിൽ കായികകേരളം ഒന്നിച്ചതിനു ശേഷം രണ്ടുവർഷം കോവിഡ് നിശ്ചലമാക്കിയ ട്രാക്കും ഫീൽഡും വീണ്ടും ഉണരുന്നു.
നാലു വർഷത്തിനു ശേഷം തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന 64-ാം സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിന് ഇന്നു വിസിലൂതുന്പോൾ ഇനിയുള്ള നാലുദിനം കായിക കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും അനന്തപത്മനാഭന്റെ മണ്ണിലേക്ക്.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങളിൽ 14 റവന്യു ജില്ലകളിൽനിന്നായി 2700 ലധികം കായികതാരങ്ങളാണ് സബ് ജൂണിയർ, ജൂണിയർ,സീനിയർ വിഭാഗങ്ങളിലായി പോരാട്ടത്തിനിറങ്ങുന്നത്.
ഓവറോൾ ചാന്പ്യൻ ജില്ലയ്ക്കായുള്ള പോരാട്ടത്തിൽ നിലവിലുള്ള ചാന്പ്യന്മാരായ പാലക്കാടും പതിറ്റാണ്ടുകളായി ചാന്പ്യൻപട്ടം കീശയിലാക്കിയിരുന്ന എറണാകുളവും തമ്മിലായിരിക്കും മത്സരം. ആതിഥേയരായ തിരുവനന്തപുരം 2018-ൽ മൂന്നാം സ്ഥാനത്തായിരുന്നു.
വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ ഒന്നാം സ്ഥാനത്തും കല്ലടി എച്ച്എസ് കുമരംപുത്തൂർ രണ്ടാം സ്ഥാനത്തും സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറ മൂന്നാം സ്ഥാനത്തുമെത്തിയാണ് കണ്ണൂരിൽനിന്നും യാത്രയായത്.
കോതമംഗലം സെന്റ് ജോർജിന്റെ ആധിപത്യം നഷ്ടമായതാണ് കഴിഞ്ഞ വർഷങ്ങളിൽ എറണാകുളത്തിന് കിരീടം കൈവിട്ടുപോകാൻ കാരണമായത്. കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എറണാകുളം. സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെ ഇന്നു രാവിലെ ഏഴിന് പോരാട്ടം ആരംഭിക്കും.
തിരുവനന്തപുരം: കോവിഡ് തീർത്ത ചങ്ങലബന്ധനങ്ങൾ അഴി ഞ്ഞ് കൗമാര കായികക്കുതിപ്പിന് ഇന്നു തുടക്കമാകുന്നു. 2019ൽ കണ്ണൂരിൽ കായികകേരളം ഒന്നിച്ചതിനു ശേഷം രണ്ടുവർഷം കോവിഡ് നിശ്ചലമാക്കിയ ട്രാക്കും ഫീൽഡും വീണ്ടും ഉണരുന്നു.
നാലു വർഷത്തിനു ശേഷം തലസ്ഥാന നഗരം ആതിഥേയത്വം വഹിക്കുന്ന 64-ാം സംസ്ഥാന സ്കൂൾ അത്ലറ്റിക് മീറ്റിന് ഇന്നു വിസിലൂതുന്പോൾ ഇനിയുള്ള നാലുദിനം കായിക കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും അനന്തപത്മനാഭന്റെ മണ്ണിലേക്ക്.
ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി രാത്രിയും പകലുമായി നടക്കുന്ന മത്സരങ്ങളിൽ 14 റവന്യു ജില്ലകളിൽനിന്നായി 2700 ലധികം കായികതാരങ്ങളാണ് സബ് ജൂണിയർ, ജൂണിയർ,സീനിയർ വിഭാഗങ്ങളിലായി പോരാട്ടത്തിനിറങ്ങുന്നത്.
ഓവറോൾ ചാന്പ്യൻ ജില്ലയ്ക്കായുള്ള പോരാട്ടത്തിൽ നിലവിലുള്ള ചാന്പ്യന്മാരായ പാലക്കാടും പതിറ്റാണ്ടുകളായി ചാന്പ്യൻപട്ടം കീശയിലാക്കിയിരുന്ന എറണാകുളവും തമ്മിലായിരിക്കും മത്സരം. ആതിഥേയരായ തിരുവനന്തപുരം 2018-ൽ മൂന്നാം സ്ഥാനത്തായിരുന്നു.
വ്യക്തിഗത സ്കൂൾ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ ഒന്നാം സ്ഥാനത്തും കല്ലടി എച്ച്എസ് കുമരംപുത്തൂർ രണ്ടാം സ്ഥാനത്തും സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറ മൂന്നാം സ്ഥാനത്തുമെത്തിയാണ് കണ്ണൂരിൽനിന്നും യാത്രയായത്.
കോതമംഗലം സെന്റ് ജോർജിന്റെ ആധിപത്യം നഷ്ടമായതാണ് കഴിഞ്ഞ വർഷങ്ങളിൽ എറണാകുളത്തിന് കിരീടം കൈവിട്ടുപോകാൻ കാരണമായത്. കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എറണാകുളം. സീനിയർ ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തോടെ ഇന്നു രാവിലെ ഏഴിന് പോരാട്ടം ആരംഭിക്കും.