തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ യൂറോപ്യൻ പര്യടനത്തിൽ ചെലവഴിച്ച തുകയിൽ പുറത്തുവന്നത് ഇംഗ്ലണ്ട് യാത്രയുമായി ബന്ധപ്പെട്ട ചെലവു മാത്രം.
മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസത്തിനും പ്രാദേശികമായ യാത്രയ്ക്കുമായി മാത്രം 43.14 ലക്ഷം രൂപ ചെലവഴിച്ചതായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനത്തിന്റെ യാത്രച്ചെലവ് സംസ്ഥാന സർക്കാർ പുറത്തുവിടാത്ത സാഹചര്യത്തിൽ എസ്. ദിൻരാജ് എന്ന വ്യക്തി നൽകിയ അപേക്ഷയിലാണു മറുപടി നൽകിയത്.
ലണ്ടനിലെ ഹോട്ടൽ താമസത്തിനായി 18.54 ലക്ഷം രൂപയും അവിടുത്തെ ഗതാഗതത്തിനായി 22.38 ലക്ഷം രൂപയും എയർപോർട്ട് ലോഞ്ചിൽ 2.21 ലക്ഷം രൂപയും ചെലവഴിച്ചു. യൂറോപ്യൻ രാജ്യമായ നോർവേയിലും ബ്രിട്ടന്റെ ഭാഗമായ വെയിത്സിലും മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തിയിരുന്നു.
മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പു സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ പിഎ വി.എം. സുനീഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനം.
മുഖ്യമന്ത്രിയും സംഘവും ലണ്ടനിൽ താമസത്തിനും പ്രാദേശികമായ യാത്രയ്ക്കുമായി മാത്രം 43.14 ലക്ഷം രൂപ ചെലവഴിച്ചതായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനത്തിന്റെ യാത്രച്ചെലവ് സംസ്ഥാന സർക്കാർ പുറത്തുവിടാത്ത സാഹചര്യത്തിൽ എസ്. ദിൻരാജ് എന്ന വ്യക്തി നൽകിയ അപേക്ഷയിലാണു മറുപടി നൽകിയത്.
ലണ്ടനിലെ ഹോട്ടൽ താമസത്തിനായി 18.54 ലക്ഷം രൂപയും അവിടുത്തെ ഗതാഗതത്തിനായി 22.38 ലക്ഷം രൂപയും എയർപോർട്ട് ലോഞ്ചിൽ 2.21 ലക്ഷം രൂപയും ചെലവഴിച്ചു. യൂറോപ്യൻ രാജ്യമായ നോർവേയിലും ബ്രിട്ടന്റെ ഭാഗമായ വെയിത്സിലും മുഖ്യമന്ത്രിയും സംഘവും സന്ദർശനം നടത്തിയിരുന്നു.
മന്ത്രിമാരായ വി. ശിവൻകുട്ടി, പി. രാജീവ്, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പു സെക്രട്ടറിമാരായ സുമൻ ബില്ല, എ.പി.എം. മുഹമ്മദ് ഹനീഷ്, ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ പിഎ വി.എം. സുനീഷ് എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ്യൻ പര്യടനം.