തിരുവനന്തപുരം: ബജറ്റും ധനവിനിയോഗ ബില്ലുകളും നിയമസഭയിൽ അവതരിപ്പിക്കാനിരിക്കേ പ്രീതി നഷ്ടമായ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നടപടികൾ ഉറ്റുനോക്കി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ധനസംബന്ധമായ ബില്ലുകൾക്കും ബജറ്റ് അവതരിപ്പിക്കേണ്ട തീയതിക്കും അടക്കം ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമാണ്.
സർവകലാശാല ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കുന്നതിനുള്ള ബിൽ കൊണ്ടുവരാനായാണ് തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത്. എന്നാൽ, ഈ ബില്ലിന്റെ അവതരണത്തിൽ ഇനിയും സർക്കാരിനു മുന്നിൽ സങ്കീർണതകൾ ഏറെയാണ്.
നിയമഭേദഗതിക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന കൃഷി വകുപ്പു സെക്രട്ടറി ഡോ. ബി. അശോക് ബില്ലിനൊപ്പം കുറിപ്പു നൽകിയത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സാന്പത്തിക ബാധ്യതയുണ്ടാക്കുന്ന ബില്ലിനു ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം രാജ്ഭവനും നിരീക്ഷിക്കുന്നുണ്ട്.
നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ അടുത്ത വർഷം തുടരുന്നതും പരിഗണനയിലുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാണിത്. ജനുവരിയിൽ ധനമന്ത്രി ബജറ്റും അവതരിപ്പിക്കുന്നുണ്ട്.
ധനബിൽ, ധനവിനിയോഗബില്ലുകൾ, ഉപധനാഭ്യർഥന എന്നിവ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരം തേടേണ്ടതുണ്ട്. എന്നാൽ, ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തരം ബില്ലുകൾ തടഞ്ഞു വയ്ക്കാൻ ഗവർണർക്കു ഭരണഘടനാപരമായി സാധിക്കില്ല.
കെ.എൻ. ബാലഗോപാലിന്റെ ഉത്തർപ്രദേശ് പരാമർശവുമായി ബന്ധപ്പെട്ടാണ് പ്രീതി നഷ്ടമായതായി ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയത്. ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി മറുപടിയും നൽകി.
ഇന്നലെ കൊച്ചിയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്് ഖാൻ കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം അഞ്ചിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങൂ.
സർവകലാശാല ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കുന്നതിനുള്ള ബിൽ കൊണ്ടുവരാനായാണ് തിങ്കളാഴ്ച മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുന്നത്. എന്നാൽ, ഈ ബില്ലിന്റെ അവതരണത്തിൽ ഇനിയും സർക്കാരിനു മുന്നിൽ സങ്കീർണതകൾ ഏറെയാണ്.
നിയമഭേദഗതിക്ക് കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന കൃഷി വകുപ്പു സെക്രട്ടറി ഡോ. ബി. അശോക് ബില്ലിനൊപ്പം കുറിപ്പു നൽകിയത് സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സാന്പത്തിക ബാധ്യതയുണ്ടാക്കുന്ന ബില്ലിനു ഗവർണറുടെ മുൻകൂർ അനുമതി വേണമെന്ന നിർദേശം രാജ്ഭവനും നിരീക്ഷിക്കുന്നുണ്ട്.
നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ അടുത്ത വർഷം തുടരുന്നതും പരിഗണനയിലുണ്ട്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാണിത്. ജനുവരിയിൽ ധനമന്ത്രി ബജറ്റും അവതരിപ്പിക്കുന്നുണ്ട്.
ധനബിൽ, ധനവിനിയോഗബില്ലുകൾ, ഉപധനാഭ്യർഥന എന്നിവ നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരം തേടേണ്ടതുണ്ട്. എന്നാൽ, ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇത്തരം ബില്ലുകൾ തടഞ്ഞു വയ്ക്കാൻ ഗവർണർക്കു ഭരണഘടനാപരമായി സാധിക്കില്ല.
കെ.എൻ. ബാലഗോപാലിന്റെ ഉത്തർപ്രദേശ് പരാമർശവുമായി ബന്ധപ്പെട്ടാണ് പ്രീതി നഷ്ടമായതായി ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയത്. ഗവർണറുടെ നിർദേശം തള്ളി മുഖ്യമന്ത്രി മറുപടിയും നൽകി.
ഇന്നലെ കൊച്ചിയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ്് ഖാൻ കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം അഞ്ചിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങൂ.