തിരുവനന്തപുരം: മന്ത്രി വി. അബ്ദുറഹിമാനെതിരേ വൈദികൻ നടത്തിയ പരാമർശം നാക്കുപിഴയായി കരുതാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ നടക്കുന്നതു സമരമായി കാണാനാകില്ല. കലാപമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമായി നടത്തിയതാണ്. മത്സ്യത്തൊഴിലാളികളെ മറയാക്കി രൂപതയിലെ ചിലർ നടത്തുന്നതാണ് ഈ സമരമെന്നും സമരം തീർന്നാലും ഇല്ലെങ്കിലും പദ്ധതി പൂർത്തീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. ഇതിനു പിന്നിലുള്ളവരെ സർക്കാർ കണ്ടെത്തണം. ആരാണോ കുറ്റവാളി അവർക്കെതിരേ കേസെടുക്കും. പ്രതികൾ ആരായാലും അറസ്റ്റ് ചെയ്യും. സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കാൻ പോലീസ് മതി. എന്നാൽ കേന്ദ്രസേന വരുന്നതിനോടൊന്നും എതിർക്കേണ്ട കാര്യവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ നടക്കുന്നതു സമരമായി കാണാനാകില്ല. കലാപമാണ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. പോലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമായി നടത്തിയതാണ്. മത്സ്യത്തൊഴിലാളികളെ മറയാക്കി രൂപതയിലെ ചിലർ നടത്തുന്നതാണ് ഈ സമരമെന്നും സമരം തീർന്നാലും ഇല്ലെങ്കിലും പദ്ധതി പൂർത്തീകരിക്കുമെന്നും എം.വി. ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
സമരത്തിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ട്. ഇതിനു പിന്നിലുള്ളവരെ സർക്കാർ കണ്ടെത്തണം. ആരാണോ കുറ്റവാളി അവർക്കെതിരേ കേസെടുക്കും. പ്രതികൾ ആരായാലും അറസ്റ്റ് ചെയ്യും. സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കാൻ പോലീസ് മതി. എന്നാൽ കേന്ദ്രസേന വരുന്നതിനോടൊന്നും എതിർക്കേണ്ട കാര്യവുമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.