കൊച്ചി: കര്‍ഷകസമരങ്ങള്‍ക്കു പിന്നില്‍ മോദി തീവ്രവാദം ആരോപിച്ചതു പോലെയാണ് സംസ്ഥാന സര്‍ക്കാർ വിഴിഞ്ഞം സമരത്തെ ആക്ഷേപിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ആര്‍ച്ച്ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നല്കിയ കേസ് കോടതിയില്‍ എത്തുമ്പോള്‍ കലാപമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞത്തേത് അക്രമസമരമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അദാനി പോര്‍ട്ടും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടത്തിയത്. അദാനിക്ക് അനുകൂലമായി കോടതിവിധി ഉണ്ടാകുന്നതിനു വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്.
നാലുമന്ത്രിമാരാണു സമരത്തിനു തീവ്രവാദബന്ധം ആരോപിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതു പുറത്തുവിടാന്‍ തയാറാകണം. ആരു സമരം ചെയ്താലും അതു തനിക്കെതിരെയാണെന്ന തോന്നല്‍ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. മോദിയുടെ അതേ അസുഖമാണ് പിണറായി വിജയനും. സമരം ചെയ്യുന്നവരെയും അവരുടെ സമൂഹത്തെയും മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിന്റെ സഹോദരന് ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സിപിഎം മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു.
മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയാക്കിയ ഇടതുനേതാക്കള്‍ മാപ്പ് പറയണമെന്നുമാണ് മന്ത്രിയുടെ സഹോദരന് പ്രതികരിച്ചത്. സഹോദരന്റെ ഈ അഭിപ്രായത്തോട് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ആന്റണി രാജു യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ആര്‍ച്ച്ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നല്കിയ കേസ് കോടതിയില്‍ എത്തുമ്പോള്‍ കലാപമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിഴിഞ്ഞത്തേത് അക്രമസമരമാണെന്നു വരുത്തിത്തീര്‍ക്കാന്‍ അദാനി പോര്‍ട്ടും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടത്തിയത്. അദാനിക്ക് അനുകൂലമായി കോടതിവിധി ഉണ്ടാകുന്നതിനു വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്.
നാലുമന്ത്രിമാരാണു സമരത്തിനു തീവ്രവാദബന്ധം ആരോപിച്ചത്. എന്തു തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ അതു പുറത്തുവിടാന്‍ തയാറാകണം. ആരു സമരം ചെയ്താലും അതു തനിക്കെതിരെയാണെന്ന തോന്നല്‍ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. മോദിയുടെ അതേ അസുഖമാണ് പിണറായി വിജയനും. സമരം ചെയ്യുന്നവരെയും അവരുടെ സമൂഹത്തെയും മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് മന്ത്രി ആന്റണി രാജുവിന്റെ സഹോദരന് ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സിപിഎം മുഖപത്രം വാര്‍ത്ത നല്‍കിയിരുന്നു.
മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയാക്കിയ ഇടതുനേതാക്കള്‍ മാപ്പ് പറയണമെന്നുമാണ് മന്ത്രിയുടെ സഹോദരന് പ്രതികരിച്ചത്. സഹോദരന്റെ ഈ അഭിപ്രായത്തോട് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ആന്റണി രാജു യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.