നീലേശ്വരം (കാസര്‍ഗോഡ്): ജില്ലാ സ്കൂള്‍ കലോത്സവം കണ്ടശേഷം കാറില്‍ മടങ്ങുകയായിരുന്ന മൂന്നു യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു.
കൊന്നക്കാട് കാട്ടാമ്പള്ളിയിലെ അനുഷ് (27), പെരിയങ്ങാനം മീര്കാനംതട്ടിലെ കെ.കെ. കിഷോര്‍ (22), കരിന്തളം ചിമ്മത്തോട്ടെ ശ്രീരാഗ് (22) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുമ്പളപ്പള്ളി സ്വദേശി ബിനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ കൊന്നക്കാട്-നീലേശ്വരം റോഡിലെ ചോയ്യംകോട് മഞ്ഞളംകാട് വച്ചാണ് അപകടമുണ്ടായത്. കലോത്സവം നടന്ന ചായ്യോത്ത് സ്കൂളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പ്രദേശം. ഇവർ സഞ്ചരിച്ചിരുന്ന കാർ ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അനുഷും ശ്രീരാഗും ജെസിബി ഓപ്പറേറ്റര്‍മാരും ശ്രീരാഗ് ടിപ്പര്‍ ലോറി ഡ്രൈവറുമാണ്.
കൊന്നക്കാട് കാട്ടാമ്പള്ളിയിലെ അനുഷ് (27), പെരിയങ്ങാനം മീര്കാനംതട്ടിലെ കെ.കെ. കിഷോര്‍ (22), കരിന്തളം ചിമ്മത്തോട്ടെ ശ്രീരാഗ് (22) എന്നിവരാണു മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുമ്പളപ്പള്ളി സ്വദേശി ബിനുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടോടെ കൊന്നക്കാട്-നീലേശ്വരം റോഡിലെ ചോയ്യംകോട് മഞ്ഞളംകാട് വച്ചാണ് അപകടമുണ്ടായത്. കലോത്സവം നടന്ന ചായ്യോത്ത് സ്കൂളില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് അപകടം നടന്ന പ്രദേശം. ഇവർ സഞ്ചരിച്ചിരുന്ന കാർ ചെങ്കല്ലുമായി പോകുകയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു.
മൂവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അനുഷും ശ്രീരാഗും ജെസിബി ഓപ്പറേറ്റര്‍മാരും ശ്രീരാഗ് ടിപ്പര്‍ ലോറി ഡ്രൈവറുമാണ്.