തിരുവനന്തപുരം: വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകരിൽ നിന്ന് തക്കാളി സംഭരിക്കാൻ സഹകരണ വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി. എൻ. വാസവൻ അറിയിച്ചു.
15 രൂപ നിരക്കിൽ കർഷകരിൽനിന്നു തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ പദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്.
പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽനിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ച് അടിയന്തരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. 24 മണിക്കൂറിനകംതന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
15 രൂപ നിരക്കിൽ കർഷകരിൽനിന്നു തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള പ്രത്യേക കർമ പദ്ധതിയാണ് സഹകരണവകുപ്പ് നടപ്പിലാക്കുന്നത്.
പാലക്കാട്, ചിറ്റൂർ പ്രദേശത്തെ തക്കാളി കർഷകർക്ക് ഒരു കിലോക്ക് 1 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ ഇടത്തട്ടുകാരിൽനിന്ന് വില ലഭിക്കുന്നത്. ആ ചൂഷണത്തിൽ നിന്ന് അവരെ രക്ഷിക്കുന്നതിനാണ് അടിയന്തരമായ ഇടപെടൽ നടത്തിയത്.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളെ ഏകോപിപ്പിച്ച് അടിയന്തരമായി 100 ടൺ തക്കാളി 15 രൂപ നിരക്കിൽ സംഭരിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് സ്വീകരിച്ചുകഴിഞ്ഞു. 24 മണിക്കൂറിനകംതന്നെ സംഭരണം ആരംഭിക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.