തിരുവനന്തപുരം: കോവളത്തു വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ഉദയൻ, ഉമേഷ് എന്നിവരാണ് പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി സനിൽ കുമാറാണ് കേസ് പരിഗണിക്കുന്നത്.
2018 മാർച്ച് 14 നാണു സംഭവം. ആയുർവേദ ചികിത്സയ്ക്കായി പോത്തൻകോട്ടെ ചികിത്സാകേന്ദ്രത്തിൽ ഭർത്താവിനും സഹോദരിക്കുമൊപ്പമെത്തിയ നാല്പതുകാരിയായ ലാത്വിയൻ വനിതയെ മാർച്ച് 14നു കാണാതാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസത്തിനു ശേഷം കോവളത്തിനു സമീപം കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ലാത്വിയൻ യുവതിയുടേതു തന്നെയെന്നു തിരിച്ചറിഞ്ഞത്. വിഷാദരോഗത്തിന് അടിമയായിരുന്നു ഇവർ.
കോവളത്തുനിന്നു പ്രതികൾ ഇരുവരും ചേർന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിക്കുകയും തുടർന്നു കൊലപ്പെടുത്തുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതികൾ രണ്ടുപേരും നേരത്തേ നിരവധി കേസുകളിൽ പ്രതികളാണ്.
സാങ്കേതിക തടസം കാരണം ലിഗയുടെ സഹോദരിക്ക് ഇന്നലെ ഓണ്‍ലൈൻ വഴി കോടതി നടപടികൾ കേൾക്കുവാൻ സാധിച്ചില്ല. കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നങ്കിലും പ്രോസിക്യൂഷൻ 30 പേരെയാണു വിസ്തരിച്ചത്.
28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ അശോക് കുമാർ, ഒരു സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്.
2018 മാർച്ച് 14 നാണു സംഭവം. ആയുർവേദ ചികിത്സയ്ക്കായി പോത്തൻകോട്ടെ ചികിത്സാകേന്ദ്രത്തിൽ ഭർത്താവിനും സഹോദരിക്കുമൊപ്പമെത്തിയ നാല്പതുകാരിയായ ലാത്വിയൻ വനിതയെ മാർച്ച് 14നു കാണാതാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. ഒരു മാസത്തിനു ശേഷം കോവളത്തിനു സമീപം കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി.
ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം ലാത്വിയൻ യുവതിയുടേതു തന്നെയെന്നു തിരിച്ചറിഞ്ഞത്. വിഷാദരോഗത്തിന് അടിമയായിരുന്നു ഇവർ.
കോവളത്തുനിന്നു പ്രതികൾ ഇരുവരും ചേർന്നു യുവതിയെ സമീപത്തുള്ള കുറ്റിക്കാട്ടിൽ കൂട്ടികൊണ്ടുപോയി ലഹരിവസ്തു നൽകി പീഡിപ്പിക്കുകയും തുടർന്നു കൊലപ്പെടുത്തുകയും ചെയ്തു എന്നാണു പ്രോസിക്യൂഷൻ കേസ്. പ്രതികൾ രണ്ടുപേരും നേരത്തേ നിരവധി കേസുകളിൽ പ്രതികളാണ്.
സാങ്കേതിക തടസം കാരണം ലിഗയുടെ സഹോദരിക്ക് ഇന്നലെ ഓണ്‍ലൈൻ വഴി കോടതി നടപടികൾ കേൾക്കുവാൻ സാധിച്ചില്ല. കുറ്റപത്രത്തിൽ 104 സാക്ഷികൾ ഉണ്ടായിരുന്നങ്കിലും പ്രോസിക്യൂഷൻ 30 പേരെയാണു വിസ്തരിച്ചത്.
28 സാക്ഷികൾ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോൾ രണ്ടു പേർ കൂറുമാറി. തിരുവനന്തപുരം കെമിക്കൽ ലബോറട്ടറിയിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ അശോക് കുമാർ, ഒരു സ്വതന്ത്ര സാക്ഷി എന്നിവരാണ് കൂറുമാറിയത്.