കൊച്ചി: ഹേമന്ത് ജി. നായരുടെ സിനിമ ഹിഗ്വിറ്റയ്ക്ക് ആ പേരു നല്കണമെങ്കിൽ, നോവലിസ്റ്റ് എൻ.എസ്. മാധവന്റെ അനുവാദം വേണമെന്നു ഫിലിം ചേംബറിന്റെ നിർദേശം.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെപോകുന്നത് ദുഃഖകരമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേംബറിന് അദ്ദേഹം കത്തും നൽകി. തുടർന്നാണു സിനിമയുടെ അണിയറക്കാർക്കു ഫിലിം ചേംബറിന്റെ നിർദേശം. സിനിമയുടെ പേരിനു മാത്രമാണ് ചേംബറിന്റെ വിലക്ക്.
സംവിധായകനു നിർദേശം നൽകിയ ചേംബറിന്റെ നടപടി സ്വാഗതാർഹമണെന്ന്എൻ.എസ്. മാധവൻ പറഞ്ഞു. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.
യുവസംവിധായകന് ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സൂരജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെയെന്നും മാധവൻ പറഞ്ഞു.
ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെപോകുന്നത് ദുഃഖകരമാണെന്ന് എഴുത്തുകാരന് എന്‍.എസ്. മാധവന് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേംബറിന് അദ്ദേഹം കത്തും നൽകി. തുടർന്നാണു സിനിമയുടെ അണിയറക്കാർക്കു ഫിലിം ചേംബറിന്റെ നിർദേശം. സിനിമയുടെ പേരിനു മാത്രമാണ് ചേംബറിന്റെ വിലക്ക്.
സംവിധായകനു നിർദേശം നൽകിയ ചേംബറിന്റെ നടപടി സ്വാഗതാർഹമണെന്ന്എൻ.എസ്. മാധവൻ പറഞ്ഞു. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്ക് ഉപയോഗിക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്.
യുവസംവിധായകന് ഹേമന്ത് നായര്‍ക്കും അദ്ദേഹത്തിന്റെ സിനിമയ്ക്കും വിജയാശംസകള്‍ നേരുന്നു. സൂരജ്-ധ്യാന്‍ ചിത്രം കാണാന്‍ ആളുകള്‍ ഒഴുകിയെത്തട്ടെയെന്നും മാധവൻ പറഞ്ഞു.