കാഞ്ഞങ്ങാട്: ചായ്യോത്ത് നടക്കുന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താവായ കന്യാസ്ത്രീയെ ആക്രമിച്ച പരിചമുട്ടുകളി പരിശീലകനെ അറസ്റ്റ് ചെയ്തു.
ചായ്യോത്ത് എച്ച്എസ്എസ് ടീം പരിശീലകന് പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി ഷിബിനെയാണു നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈസ്കൂള്‍ വിഭാഗം പരിചമുട്ടുകളിയിലാണ് ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളും ചായ്യോത്ത് സ്കൂളും മാത്രമാണ് ഈയിനത്തില്‍ മത്സരിച്ചത്. ഫലം വന്നപ്പോള്‍ ദുര്‍ഗ സ്കൂളിനായിരുന്നു ഒന്നാംസ്ഥാനം. ഇതില്‍ പ്രകോപിതനായ ഷിബിന്‍ വിധികര്‍ത്താവ് ഇരുന്ന കസേരയില്‍ ഓടിവന്ന് ആഞ്ഞുചവിട്ടുകയായിരുന്നു. ഡിഡിഇയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.
ചായ്യോത്ത് എച്ച്എസ്എസ് ടീം പരിശീലകന് പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശി ഷിബിനെയാണു നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈസ്കൂള്‍ വിഭാഗം പരിചമുട്ടുകളിയിലാണ് ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂളും ചായ്യോത്ത് സ്കൂളും മാത്രമാണ് ഈയിനത്തില്‍ മത്സരിച്ചത്. ഫലം വന്നപ്പോള്‍ ദുര്‍ഗ സ്കൂളിനായിരുന്നു ഒന്നാംസ്ഥാനം. ഇതില്‍ പ്രകോപിതനായ ഷിബിന്‍ വിധികര്‍ത്താവ് ഇരുന്ന കസേരയില്‍ ഓടിവന്ന് ആഞ്ഞുചവിട്ടുകയായിരുന്നു. ഡിഡിഇയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്.