തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിൽ പരിഗണിക്കുന്ന ബില്ലുകളിൽ ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കുന്ന സർവകലാശാലാ ഭേദഗതി ബിൽ ഉൾപ്പെടുത്തിയില്ല.
ബില്ലിന്റെ കരടിൽ കൃഷിവകുപ്പു സെക്രട്ടറി ഡോ. ബി. അശോക് ഉന്നയിച്ചത് അടക്കമുള്ള ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സൂക്ഷ്മപരിശോധനകൂടി വേണമോയെന്ന് സർക്കാർ ആലോചിക്കുന്നു.
കേരള കശുവണ്ടി ഫാക്ടറികൾ ഏറ്റെടുക്കൽ ഭേദഗതി ബിൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാലാ ഭേദഗതി ബിൽ, കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് അഞ്ചിനു പരിഗണിക്കുന്ന ബില്ലുകൾ.
കേരള സഹകരണസംഘം ഭേദഗതി ബിൽ, കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവ ആറിനു പരിഗണിക്കും. പിന്നീടുള്ള ദിവസങ്ങളിലെ ബിസിനസ് കാര്യോപദേശക സമിതി യോഗം ചേർന്നാണു തീരുമാനിക്കുക.
ബില്ലിന്റെ കരടിൽ കൃഷിവകുപ്പു സെക്രട്ടറി ഡോ. ബി. അശോക് ഉന്നയിച്ചത് അടക്കമുള്ള ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നതിനാൽ ഒരു സൂക്ഷ്മപരിശോധനകൂടി വേണമോയെന്ന് സർക്കാർ ആലോചിക്കുന്നു.
കേരള കശുവണ്ടി ഫാക്ടറികൾ ഏറ്റെടുക്കൽ ഭേദഗതി ബിൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രങ്ങളും സർവകലാശാലാ ഭേദഗതി ബിൽ, കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് അഞ്ചിനു പരിഗണിക്കുന്ന ബില്ലുകൾ.
കേരള സഹകരണസംഘം ഭേദഗതി ബിൽ, കേരള നദീതീര സംരക്ഷണവും മണൽവാരൽ നിയന്ത്രണവും ഭേദഗതി ബിൽ, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, കേരള മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ഭേദഗതി ബിൽ എന്നിവ ആറിനു പരിഗണിക്കും. പിന്നീടുള്ള ദിവസങ്ങളിലെ ബിസിനസ് കാര്യോപദേശക സമിതി യോഗം ചേർന്നാണു തീരുമാനിക്കുക.