തിരുവനന്തപുരം: ചില മതസംഘടനകളിൽനിന്നുള്ള എതിർപ്പിനെ ത്തുടർന്ന് അന്ധവിശ്വാസവും അനാചാരവും തടയുന്നതിനുള്ള ബില്ലിന്റെ കരട് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന മന്ത്രിസഭാ യോഗങ്ങളിൽ എത്തിയില്ല.
സിപിഎമ്മിലും എൽഡിഎഫിലും ചർച്ച പൂർത്തിയാകാത്തതാണ് അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ലിനു തടസമാകുന്നതെന്നാണു വിലയിരുത്തൽ.
ബിൽ നിയമമായാൽ നിലവിലെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയാണു പ്രധാനമായി ഉയർന്നത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തി ബില്ലിൽ മാറ്റം വരുത്തിക്കൊണ്ടുവരാനായിരുന്നു നിർദേശം.
അടുത്ത ദിവസങ്ങളിൽ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്താൽ അടുത്ത ആഴ്ചയിലെ മന്ത്രിസഭയിൽ കരടു ബില്ലിന് അംഗീകാരം നൽകി ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസം തടയുന്നതിനുള്ള ബിൽ കൊണ്ടു വരാൻ സർക്കാർ നീക്കം നടത്തിയത്.
സിപിഎമ്മിലും എൽഡിഎഫിലും ചർച്ച പൂർത്തിയാകാത്തതാണ് അന്ധവിശ്വാസം തടയുന്നതിനുള്ള ബില്ലിനു തടസമാകുന്നതെന്നാണു വിലയിരുത്തൽ.
ബിൽ നിയമമായാൽ നിലവിലെ ആചാരാനുഷ്ഠാനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയാണു പ്രധാനമായി ഉയർന്നത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തി ബില്ലിൽ മാറ്റം വരുത്തിക്കൊണ്ടുവരാനായിരുന്നു നിർദേശം.
അടുത്ത ദിവസങ്ങളിൽ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്താൽ അടുത്ത ആഴ്ചയിലെ മന്ത്രിസഭയിൽ കരടു ബില്ലിന് അംഗീകാരം നൽകി ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരാൻ കഴിയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിയുടെ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസം തടയുന്നതിനുള്ള ബിൽ കൊണ്ടു വരാൻ സർക്കാർ നീക്കം നടത്തിയത്.