തൃശൂർ: വിഴിഞ്ഞം സമരത്തെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢോദ്ദേശ്യത്തോടെയാണു ചില പ്രക്ഷോഭങ്ങൾ അക്രമസമരത്തിലേക്കു നീങ്ങുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരള പോലീസ് അക്കാദമിയിലെ 18 സി ബാച്ചിലെ 109 വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സ്വൈര്യവും സമാധാനവും ശാന്തമായ ജീവിതവും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമസമരങ്ങൾ നടക്കുന്നത്. പോലീസിനു നേരേ ആക്രമണം നടത്തുന്നു. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിയും മുഴക്കുന്നു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെപോയതു പോലീസിന്റെ ധീരമായ നിലപാടുകൊണ്ടാണ്. പോലീസ് സംയമനത്തോടെ പെരുമാറി.
പോലീസിന്റെ ഭാഗത്തുനിന്നു വലിയതോതില്‍ നടപടിയുണ്ടാകുമെന്ന് കരുതിയവര്‍ക്കു വലിയ തെറ്റുപറ്റി- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, അക്കാദമി ഡയറക്ടർ കെ. സേതുരാമൻ എന്നിവർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
കേരള പോലീസ് അക്കാദമിയിലെ 18 സി ബാച്ചിലെ 109 വനിതാ പോലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓൺലൈനായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ സ്വൈര്യവും സമാധാനവും ശാന്തമായ ജീവിതവും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് അക്രമസമരങ്ങൾ നടക്കുന്നത്. പോലീസിനു നേരേ ആക്രമണം നടത്തുന്നു. പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിയും മുഴക്കുന്നു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെപോയതു പോലീസിന്റെ ധീരമായ നിലപാടുകൊണ്ടാണ്. പോലീസ് സംയമനത്തോടെ പെരുമാറി.
പോലീസിന്റെ ഭാഗത്തുനിന്നു വലിയതോതില്‍ നടപടിയുണ്ടാകുമെന്ന് കരുതിയവര്‍ക്കു വലിയ തെറ്റുപറ്റി- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, അക്കാദമി ഡയറക്ടർ കെ. സേതുരാമൻ എന്നിവർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.