ആലപ്പുഴ: കണിച്ചുകുളങ്ങര എസ്എൻഡിപി യോഗം യൂണിയൻ മുൻ സെക്രട്ടറി കെ.കെ. മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ആലപ്പുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദേശപ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്നുപേരെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
എന്നെ പ്രതിയാക്കിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്: വെള്ളാപ്പള്ളി
ചേർത്തല: കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മഹേശന്റെ മരണത്തില്‍ തന്നെ പ്രതിയാക്കാനുള്ള ഉത്തരവ് നേടിയതെന്നും വരുന്ന എസ്എന്‍ഡിപി തെരഞ്ഞെടുപ്പില്‍നിന്നു തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന നീക്കമാണിതെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ട്.
പോലീസ് അതിന്റെ തെളിവുകൾ എല്ലാം നിരത്തിവച്ചപ്പോൾ മഹേശന്റെ വലിയതോതിലുള്ള ഇടപെടൽ കണ്ടെത്തി. നിലനിൽപ്പില്ലാതെ വന്നപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ആലപ്പുഴ ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദേശപ്രകാരം മാരാരിക്കുളം പോലീസാണ് കേസെടുത്തത്. വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ.
മൈക്രോഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ളവർ മഹേശനെ പ്രതിയാക്കിയെന്നും ക്രൈംബ്രാഞ്ചിനെ സ്വാധീനിച്ച് നിരന്തരം ചോദ്യംചെയ്യിപ്പിച്ച് മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി അടക്കമുള്ളവർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഉഷാദേവിയാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്നുപേരെയും പ്രതിചേർത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
എന്നെ പ്രതിയാക്കിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ച്: വെള്ളാപ്പള്ളി
ചേർത്തല: കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മഹേശന്റെ മരണത്തില്‍ തന്നെ പ്രതിയാക്കാനുള്ള ഉത്തരവ് നേടിയതെന്നും വരുന്ന എസ്എന്‍ഡിപി തെരഞ്ഞെടുപ്പില്‍നിന്നു തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന നീക്കമാണിതെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചു.
കോടതി ഉത്തരവിനെ തുടർന്ന് കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ട്.
പോലീസ് അതിന്റെ തെളിവുകൾ എല്ലാം നിരത്തിവച്ചപ്പോൾ മഹേശന്റെ വലിയതോതിലുള്ള ഇടപെടൽ കണ്ടെത്തി. നിലനിൽപ്പില്ലാതെ വന്നപ്പോഴാണ് മഹേശൻ ആത്മഹത്യ ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.