പാലക്കാട്: മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻ എസ്. മുഹമ്മദ് ഹക്കീമിനു ജന്മനാട് വിടനൽകി.
ഇന്നലെ രാവിലെ ഒന്പതിനു ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഭാര്യ റംസീനയും നാലുവയസുകാരി മകൾ അഫ്ഷിൻ ഫാത്വിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. വി.കെ. ശ്രീകണ്ഠൻ എംപിയടക്കം ഒട്ടേറെപ്പേർ ധീരസൈനികന് അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ധോണി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണു ഛത്തീസ്ഗഡിൽ മാവോയിസ്റ്റാക്രമണത്തിൽ സിആർപിഎഫ് കോബ്ര യൂണിറ്റ് അംഗമായ ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. രണ്ടു വർഷമായി ഛത്തീസ്ഗഡിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം.
ഇന്നലെ രാവിലെ ഒന്പതിനു ധോണി ഉമ്മിണി സ്കൂളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഭാര്യ റംസീനയും നാലുവയസുകാരി മകൾ അഫ്ഷിൻ ഫാത്വിമയും അവസാനമായി ഹക്കീമിന് സല്യൂട്ട് നൽകി. വി.കെ. ശ്രീകണ്ഠൻ എംപിയടക്കം ഒട്ടേറെപ്പേർ ധീരസൈനികന് അന്ത്യോപചാരമർപ്പിക്കാനായി ധോണിയിലെ വീട്ടിലെത്തിയിരുന്നു. ധോണി സ്കൂളിൽ നടന്ന പൊതുദർശനത്തിൽ പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മൃതദേഹത്തിൽ റീത്ത് സമർപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയാണു ഛത്തീസ്ഗഡിൽ മാവോയിസ്റ്റാക്രമണത്തിൽ സിആർപിഎഫ് കോബ്ര യൂണിറ്റ് അംഗമായ ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് ഹക്കീം വീരമൃത്യു വരിച്ചത്. രണ്ടു വർഷമായി ഛത്തീസ്ഗഡിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. 2007 ലാണ് ഹക്കീം ജോലിയിൽ പ്രവേശിച്ചത്. രണ്ട് മാസം മുൻപ് നാട്ടിൽ വന്നിരുന്നു. ജനുവരിയിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം.