തിരുവനന്തപുരം: ഗവർണറെ വെട്ടി സർവകലാശാലകളിൽ ചാൻസലർ പദവിയിലെത്തുന്ന വിദഗ്ധർക്കുള്ള ആനുകൂല്യങ്ങളും മറ്റു ചെലവുകളും സർവകലാശാലകളുടെ തനതു ഫണ്ടിൽനിന്ന് എടുക്കാമെന്നു വ്യവസ്ഥ ചെയ്യുന്ന സർവകലാശാലാ ഭേദഗതി ബില്ലിന്റെ കരട് നിർദേശം മന്ത്രിസഭ അംഗീകരിച്ചു.
ചാൻസലറാകുന്ന വിദഗ്ധർ പ്രോ-ചാൻസലർമാരായ മന്ത്രിമാർക്കും മുകളിലാകും. ചാൻസലറുടെ ആസ്ഥാനം സർവകലാശാലകളിൽ തന്നെ തുടരും.
ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതോടെ, സംസ്ഥാനത്തിന്റെ ഫണ്ടിൽനിന്നു ചാൻസലർക്കായി തുക ചെലവാക്കാൻ ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയാൽ ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടി വരും.
ഇത് ഒഴിവാക്കാനാണ് സർവകലാശാല തനതു ഫണ്ടിൽനിന്നു ചെലവഴിക്കാമെന്ന നിർദേശം കരടിൽ ഉൾപ്പെടുത്തിയത്. ചാൻസലറുടെ ഓഫീസ് സർവകലാശാലകളിൽ തന്നെ ഒരുക്കും. ചാൻസലറുടെ ഓഫീസ് സംവിധാനം ഒരുക്കുന്നതിനുള്ള അനൂകൂല്യങ്ങളും മറ്റു ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
എന്നാൽ, ചാൻസലർക്കു വേണ്ടിവരുന്ന വിവിധ മേഖലകളിലെ വിദഗ്ധരായ പേഴ്സണൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ലെന്നാണു സൂചന. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, പൊതുഭരണം, സൈദ്ധാന്തിക മേഖലകളിലെ അതിപ്രഗത്ഭരെ സർവകലാശാലകളിൽ ചാൻസലറായി നിയമിക്കാമെന്നാണു കരടു ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. 75 വയസോ അഞ്ചു വർഷമോ ഏതാണ് ആദ്യമാകുന്നത് അന്നുവരെ പദവിയിൽ തുടരാം. 75 വയസ് പൂർത്തിയായില്ലെങ്കിൽ ഒരു തവണകൂടി പുനർനിയമനം ആകാം.
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടു തടയുന്നതിനുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ കരടിനും മന്ത്രിസഭ അനുമതി നൽകി.
സഹകരണ തട്ടിപ്പു തടയാൻ ഓരോ ജില്ലയിലും പോലീസിൽനിന്നു ഡെപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥരടങ്ങിയ സഹകരണ വിജിലൻസ് സംവിധാനവും രൂപീകരിക്കും. സഹകരണ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനാധികാരം ഭരണസമിതികളിൽനിന്നു മാറ്റി, സഹകരണ പരീക്ഷാ ബോർഡിനു കൈമാറാനും ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും ഈ നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിയന്ത്രണവും രജിസ്ട്രേഷനുമാണു ക്ലനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
ചാൻസലറാകുന്ന വിദഗ്ധർ പ്രോ-ചാൻസലർമാരായ മന്ത്രിമാർക്കും മുകളിലാകും. ചാൻസലറുടെ ആസ്ഥാനം സർവകലാശാലകളിൽ തന്നെ തുടരും.
ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതോടെ, സംസ്ഥാനത്തിന്റെ ഫണ്ടിൽനിന്നു ചാൻസലർക്കായി തുക ചെലവാക്കാൻ ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയാൽ ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടി വരും.
ഇത് ഒഴിവാക്കാനാണ് സർവകലാശാല തനതു ഫണ്ടിൽനിന്നു ചെലവഴിക്കാമെന്ന നിർദേശം കരടിൽ ഉൾപ്പെടുത്തിയത്. ചാൻസലറുടെ ഓഫീസ് സർവകലാശാലകളിൽ തന്നെ ഒരുക്കും. ചാൻസലറുടെ ഓഫീസ് സംവിധാനം ഒരുക്കുന്നതിനുള്ള അനൂകൂല്യങ്ങളും മറ്റു ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
എന്നാൽ, ചാൻസലർക്കു വേണ്ടിവരുന്ന വിവിധ മേഖലകളിലെ വിദഗ്ധരായ പേഴ്സണൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ലെന്നാണു സൂചന. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, പൊതുഭരണം, സൈദ്ധാന്തിക മേഖലകളിലെ അതിപ്രഗത്ഭരെ സർവകലാശാലകളിൽ ചാൻസലറായി നിയമിക്കാമെന്നാണു കരടു ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. 75 വയസോ അഞ്ചു വർഷമോ ഏതാണ് ആദ്യമാകുന്നത് അന്നുവരെ പദവിയിൽ തുടരാം. 75 വയസ് പൂർത്തിയായില്ലെങ്കിൽ ഒരു തവണകൂടി പുനർനിയമനം ആകാം.
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടു തടയുന്നതിനുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ കരടിനും മന്ത്രിസഭ അനുമതി നൽകി.
സഹകരണ തട്ടിപ്പു തടയാൻ ഓരോ ജില്ലയിലും പോലീസിൽനിന്നു ഡെപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥരടങ്ങിയ സഹകരണ വിജിലൻസ് സംവിധാനവും രൂപീകരിക്കും. സഹകരണ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനാധികാരം ഭരണസമിതികളിൽനിന്നു മാറ്റി, സഹകരണ പരീക്ഷാ ബോർഡിനു കൈമാറാനും ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും ഈ നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിയന്ത്രണവും രജിസ്ട്രേഷനുമാണു ക്ലനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.