തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള കരടു ബില്ലിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി മന്ത്രിസഭാ യോഗത്തിൽ കൃഷി വകുപ്പു സെക്രട്ടറി ഡോ. ബി. അശോകിന്റെ വിമർശനക്കുറിപ്പ്.
കരടു ബില്ലിൽ സാങ്കേതികപ്പിഴവു ചൂണ്ടിക്കാട്ടി വിമർശനക്കുറിപ്പെഴുതി മന്ത്രിസഭാ യോഗത്തിന്റെ നോട്ടിൽ ഉൾപ്പെടുത്തിയ ഡോ. ബി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും അതൃപ്തി അറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
ഇന്നു വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സർവകലാശാലാ ഭേദഗതി ബില്ലിൽ ബി. അശോക് ചൂണ്ടിക്കാട്ടിയ ഉദ്ദേശ്യ കാരണങ്ങളിലെ പിഴവും ചർച്ചചെയ്യുമെന്നാണു സൂചന.
സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റുന്ന കരട് ബില്ലിന്റെ ആമുഖത്തിൽ ഇദ്ദേഹത്തെ മാറ്റാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നില്ലെന്നായിരുന്നു ആദ്യവിമർശനം. ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങൾ ഒരു ഭാഗത്തും ക്യത്യമായി വ്യക്തമാക്കുന്നില്ലെന്നും ഒന്നര പേജോളമുള്ള കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥർ പരിധിവിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിൽ ഒതുങ്ങിനിന്നാവണം കുറിപ്പുകൾ എഴുതേണ്ടതെന്നും യോഗത്തിൽ മന്ത്രിമാർ പറഞ്ഞു. സെക്രട്ടറിയുടെ നിലപാടിലെ അസഹിഷ്ണുത മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി.
കരടു ബില്ലിൽ സാങ്കേതികപ്പിഴവു ചൂണ്ടിക്കാട്ടി വിമർശനക്കുറിപ്പെഴുതി മന്ത്രിസഭാ യോഗത്തിന്റെ നോട്ടിൽ ഉൾപ്പെടുത്തിയ ഡോ. ബി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും അതൃപ്തി അറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.
ഇന്നു വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ സർവകലാശാലാ ഭേദഗതി ബില്ലിൽ ബി. അശോക് ചൂണ്ടിക്കാട്ടിയ ഉദ്ദേശ്യ കാരണങ്ങളിലെ പിഴവും ചർച്ചചെയ്യുമെന്നാണു സൂചന.
സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റുന്ന കരട് ബില്ലിന്റെ ആമുഖത്തിൽ ഇദ്ദേഹത്തെ മാറ്റാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നില്ലെന്നായിരുന്നു ആദ്യവിമർശനം. ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങൾ ഒരു ഭാഗത്തും ക്യത്യമായി വ്യക്തമാക്കുന്നില്ലെന്നും ഒന്നര പേജോളമുള്ള കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഉദ്യോഗസ്ഥർ പരിധിവിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിൽ ഒതുങ്ങിനിന്നാവണം കുറിപ്പുകൾ എഴുതേണ്ടതെന്നും യോഗത്തിൽ മന്ത്രിമാർ പറഞ്ഞു. സെക്രട്ടറിയുടെ നിലപാടിലെ അസഹിഷ്ണുത മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി.