പുത്തൂർ(തൃശൂർ): വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് കുട്ടനെല്ലൂർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രറ്റർ ഭരണം ഏർപ്പെടുത്തിയതോടെ ബാങ്കിനു മുന്പിൽ പണം പിൻവലിക്കാൻ ഇടപാടുകാരുടെ വൻ തിരക്ക്. ഇന്നലെ രാവിലെ എട്ടുമുതൽത്തന്നെ പണം പിൻവലിക്കാൻ നൂറുകണക്കിന് ഇടപാടുകാർ എത്തിയിരുന്നു.
പലരും നിക്ഷേപത്തുക പൂർണമായി പിൻവലിച്ചു. പ്രായമായവർപോലും പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയിരുന്നു. ഇന്നലെ മാത്രം ഒന്നരക്കോടി രൂപയാണു പിൻവലിക്കപ്പെട്ടത്.
കരുവന്നൂർ ബാങ്കിലേതുപോലെ തങ്ങളുടെ തുക പിൻവലിക്കാനാകാതെ വരുമോ എന്ന ആശങ്കയും പലരും പങ്കുവച്ചു. കരുവന്നൂരിനെ വെല്ലുന്ന വിധത്തിലാണ് ഇവിടെ തട്ടിപ്പു നടന്നിരിക്കുന്നത്. വായ്പ കൊടുക്കുന്നതിനു കമ്മീഷൻ വാങ്ങി ലക്ഷക്കണക്കിനു രൂപ തട്ടി. പണയവസ്തുവിനു വായ്പാപരിധിയേക്കാൾ കൂടുതൽ തുക നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
സഹകരണവകുപ്പു മന്ത്രി വി.എൻ. വാസവൻ നേരിട്ടു നിർദേശം നൽകിയാണു ബാങ്കു തട്ടിപ്പ് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ വിട്ടത്. തട്ടിപ്പ് വ്യക്തമായതോടെ പാർട്ടി ഇടപെടലുകൾ നടത്താതെതന്നെ ഭരണസമിതി പിരിച്ചുവിടാൻ നിർദേശിക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് നിക്സൻ പ്രിൻസ് ആണു ഭരണസമിതി പ്രസിഡന്റ്.
അതേസമയം, ഇടപാടുകാർ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പി.ബി. പവിത്രൻ പറത്തു. 208 കോടി ആസ്തിയുള്ള ബാങ്കിന്റെ ഒരു തുകയും നഷ്ടപ്പെടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. സഹകരണ നിയമ ചട്ടം ലംഘിച്ച് പരിധിവിട്ട് വായ്പ അനുവദിച്ചതാണു നടപടിക്ക് ഇടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. 154 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂർ മോഡൽ തട്ടിപ്പുകൾ സഹകരണ ബാങ്കുകളിൽ നടക്കുന്നതു സിപിഎമ്മിനു വീണ്ടും നാണക്കേടായിരിക്കുകയാണ്. പ്രശ്നം ഒതുക്കിത്തീർക്കാതെ മന്ത്രിതന്നെ നേരിട്ട് നടപടിയെടുക്കാൻ നിർദേശിച്ചതു പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.
പലരും നിക്ഷേപത്തുക പൂർണമായി പിൻവലിച്ചു. പ്രായമായവർപോലും പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയിരുന്നു. ഇന്നലെ മാത്രം ഒന്നരക്കോടി രൂപയാണു പിൻവലിക്കപ്പെട്ടത്.
കരുവന്നൂർ ബാങ്കിലേതുപോലെ തങ്ങളുടെ തുക പിൻവലിക്കാനാകാതെ വരുമോ എന്ന ആശങ്കയും പലരും പങ്കുവച്ചു. കരുവന്നൂരിനെ വെല്ലുന്ന വിധത്തിലാണ് ഇവിടെ തട്ടിപ്പു നടന്നിരിക്കുന്നത്. വായ്പ കൊടുക്കുന്നതിനു കമ്മീഷൻ വാങ്ങി ലക്ഷക്കണക്കിനു രൂപ തട്ടി. പണയവസ്തുവിനു വായ്പാപരിധിയേക്കാൾ കൂടുതൽ തുക നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.
സഹകരണവകുപ്പു മന്ത്രി വി.എൻ. വാസവൻ നേരിട്ടു നിർദേശം നൽകിയാണു ബാങ്കു തട്ടിപ്പ് പരിശോധിക്കാൻ ഉദ്യോഗസ്ഥരെ വിട്ടത്. തട്ടിപ്പ് വ്യക്തമായതോടെ പാർട്ടി ഇടപെടലുകൾ നടത്താതെതന്നെ ഭരണസമിതി പിരിച്ചുവിടാൻ നിർദേശിക്കുകയായിരുന്നു. ഡിവൈഎഫ്ഐ നേതാവ് നിക്സൻ പ്രിൻസ് ആണു ഭരണസമിതി പ്രസിഡന്റ്.
അതേസമയം, ഇടപാടുകാർ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പി.ബി. പവിത്രൻ പറത്തു. 208 കോടി ആസ്തിയുള്ള ബാങ്കിന്റെ ഒരു തുകയും നഷ്ടപ്പെടില്ലെന്ന് അഡ്മിനിസ്ട്രേറ്റർ പറഞ്ഞു. സഹകരണ നിയമ ചട്ടം ലംഘിച്ച് പരിധിവിട്ട് വായ്പ അനുവദിച്ചതാണു നടപടിക്ക് ഇടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. 154 കോടി രൂപ വായ്പ കൊടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരുവന്നൂർ മോഡൽ തട്ടിപ്പുകൾ സഹകരണ ബാങ്കുകളിൽ നടക്കുന്നതു സിപിഎമ്മിനു വീണ്ടും നാണക്കേടായിരിക്കുകയാണ്. പ്രശ്നം ഒതുക്കിത്തീർക്കാതെ മന്ത്രിതന്നെ നേരിട്ട് നടപടിയെടുക്കാൻ നിർദേശിച്ചതു പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.