കൊച്ചി: വിഴിഞ്ഞം സമരം അടിയന്തരമായി ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്നു നടിക്കരുത്. ചർച്ചകൾക്കായി മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കണം. ജനാധിപത്യ രീതിയിൽ ഭരണകൂടം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
മൂന്നുമാസത്തിലേറെയായി അവിടെ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. ഗോഡൗണിലും മറ്റുമായി കഴിയുന്നവരാണ് ഇവരിലേറെയും. ഇവരുടെ കുടുംബങ്ങളിലെ അവസ്ഥകൂടി ഭരണകൂടം കണക്കിലെടുക്കണം. മത്സ്യത്തൊഴിലാളികൾ പറയുന്ന തീരശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് ആർച്ച്ബിഷപ് പ്രസ്താവനയിൽ പറഞ്ഞു.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരത്തെ കണ്ടില്ലെന്നു നടിക്കരുത്. ചർച്ചകൾക്കായി മുഖ്യമന്ത്രി തന്നെ മുൻകൈയെടുക്കണം. ജനാധിപത്യ രീതിയിൽ ഭരണകൂടം ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നും ആർച്ച്ബിഷപ് ആവശ്യപ്പെട്ടു.
മൂന്നുമാസത്തിലേറെയായി അവിടെ മത്സ്യത്തൊഴിലാളികൾ സമരത്തിലാണ്. ഗോഡൗണിലും മറ്റുമായി കഴിയുന്നവരാണ് ഇവരിലേറെയും. ഇവരുടെ കുടുംബങ്ങളിലെ അവസ്ഥകൂടി ഭരണകൂടം കണക്കിലെടുക്കണം. മത്സ്യത്തൊഴിലാളികൾ പറയുന്ന തീരശോഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലുള്ള ആശങ്കകൾ പരിഹരിക്കപ്പെടണമെന്ന് ആർച്ച്ബിഷപ് പ്രസ്താവനയിൽ പറഞ്ഞു.