തോമസ് വർഗീസ്
തിരുവനന്തപുരം: ഒരു മാസത്തിലേറേയായി അക്കാദമിക് രംഗത്ത് നിശ്ചലാവസ്ഥയായിരുന്ന സാങ്കേതിക സർവകലാശാല, താത്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ചലിച്ചു തുടങ്ങി. ഡിഗ്രി സർട്ടിഫിക്കറ്റിനായി അപേക്ഷ നല്കി മാസങ്ങളായി കാത്തിരുന്ന വിദ്യാർഥികളിൽ 600 പേരുടെ സർട്ടിഫിക്കറ്റിൽ താത്കാലിക വി.സിയായ ഡോ. സിസ തോമസ് ഒപ്പുവച്ചു. മൂന്നാഴ്ച്ചയിലധികമായി തയാറാക്കിവച്ചിരുന്ന 10 പരീക്ഷാ ഫലങ്ങളും ഇന്നലെ പ്രസിദ്ധീകരിച്ചു.
ഡോ. എം.എസ് രാജശ്രീയെ വൈസ് ചാൻസലർ സ്ഥാനത്തു നിന്നും സുപ്രീംകോടതി പുറത്താക്കിതിനെ തുടർന്ന് ചാൻസലർ കൂടിയായ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഉടലെടുത്ത ശീത സമരമാണ് വിദ്യാർഥികളുടെ ഭാവി പന്താടുന്ന സ്ഥിതിയിലേക്ക് മാറിയത്. സർക്കാർ നിർദേശിച്ച പേരുകൾ വെട്ടി ഈ മാസം ആദ്യം താത്കാലിക വി.സിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് സർവകലാശാലയിൽ അപ്രഖ്യാപിത വിലക്കായിരുന്നു.
ഭരണാനുകൂല ജീവനക്കാരുടെ സംഘടനകളും വിദ്യാർഥി സംഘടനകളും കാന്പസിനുള്ളിൽ പരസ്യ പ്രതിഷേധങ്ങൾ നടത്തുന്നത് നിത്യസംഭവമായിരുന്നു. പരസ്യ പ്രതിഷേധത്തിനു പുറമേ ഗവർണർക്കു മുന്നിലെത്തേണ്ട ഫയലുകൾ പിടിച്ചുവയ്ക്കുന്ന സ്ഥിതിയുമായിരുന്നു. ഇതോടെ കഴിഞ്ഞ ഒരുമാസമായി വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യവുമായി. തയാറാക്കിവച്ചിരുന്ന പരീക്ഷാഫലം പോലും വൈസ് ചാൻസലറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പ്രസിദ്ധീകരിക്കാൻ കഴിയാത്ത സ്ഥിതിയും.
ഇതു സംബന്ധിചച്ച് ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നല്കിയപ്പോൾ സർവകലാശാലയിൽ അക്കാദമിക് സ്തംഭനാവസ്ഥയില്ലെന്ന മറുപടിയായിരുന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സർവകലാശാല അന്നു പുറത്തിറക്കിയ പത്രക്കുറിപ്പ് വസ്തുതാ വിരുദ്ധമായിരുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ പരീക്ഷാ ഫലം തന്നെ വ്യക്തമാക്കുന്നു. ഒരു ദിവസം മാത്രം പ്രസിദ്ധീകരിച്ചത് 10 പരീക്ഷാ ഫലങ്ങൾ.
ഡോ. സിസ തോമസിന് താത്കാലിക വി.സിയായി തുടരാമെന്ന ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ഇന്നലെ സർവകലാശാല ആസ്ഥാനത്തെത്തിയ വി.സിക്കു നേരേ പതിവു പ്രതിഷേധങ്ങൾ ഉണ്ടായില്ല.
എല്ലാ ദിവസവും വി.സിയുടെ ഓഫീസിനു മുന്നിൽ മുദ്രാവാക്യം വിളിയുമായെത്തുന്ന ജീവനക്കാരുടെ സംഘടനയുടെ പ്രതിഷേധവും ഇന്നലെ ഉണ്ടായില്ല. ഇന്നലെ 600 ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ വി.സി ഒപ്പുവച്ചു. കൂടാതെ 10 പരീക്ഷാ ഫലങ്ങളും പ്രസിദ്ധീകരിച്ചു. മൂന്നാഴ്ച്ചയായി പ്രസിദ്ധീകരണത്തിനായി തയാറാക്കിയ 18 പരീക്ഷാഫലങ്ങളാണുള്ളത്.
ഇതിൽ ബിടെകിന്റെ വിവിധ സെമസ്റ്ററുകളിലെ അഞ്ചു പരീക്ഷാ ഫലങ്ങളും എംസിഎ എസ്-4, എസ് -2 സെമസ്റ്റർ പരീക്ഷാ ഫലങ്ങളും ഉൾപ്പെടെയുള്ള ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾ സർവകലാശാലയിൽ കയറിയിറങ്ങിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കാര്യത്തിലും വേഗത്തിലുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ മാത്രം 600 ലധികം സർട്ടിഫിക്കറ്റുകളാണ് വൈസ് ചാൻസലർ ഒപ്പുവച്ചത്. ഈ ആഴ്ച്ച തന്നെ പരമാവധി ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനാണ് സർവകലാശാലയുടെ തീരുമാനം.
ഡിഗ്രി സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ആഴ്ച്ച വരെ ലഭിച്ചിട്ടുള്ളത് 8300 അപേക്ഷകളാണ്. ഇതിൽ ഏറ്റവും കൂടതൽ അപേക്ഷ ബിടെക് സർട്ടിഫിക്കറ്റിനാണ് 6700 ലധികം അപേക്ഷകൾ. ബിആർക്ക്, എംസിഎ ഉൾപ്പെടെയുള്ള അപേക്ഷകൾ വേറെയുമുണ്ട്.
തിരുവനന്തപുരം: ഒരു മാസത്തിലേറേയായി അക്കാദമിക് രംഗത്ത് നിശ്ചലാവസ്ഥയായിരുന്ന സാങ്കേതിക സർവകലാശാല, താത്കാലിക വൈസ് ചാൻസലർ നിയമനം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെ ചലിച്ചു തുടങ്ങി. ഡിഗ്രി സർട്ടിഫിക്കറ്റിനായി അപേക്ഷ നല്കി മാസങ്ങളായി കാത്തിരുന്ന വിദ്യാർഥികളിൽ 600 പേരുടെ സർട്ടിഫിക്കറ്റിൽ താത്കാലിക വി.സിയായ ഡോ. സിസ തോമസ് ഒപ്പുവച്ചു. മൂന്നാഴ്ച്ചയിലധികമായി തയാറാക്കിവച്ചിരുന്ന 10 പരീക്ഷാ ഫലങ്ങളും ഇന്നലെ പ്രസിദ്ധീകരിച്ചു.
ഡോ. എം.എസ് രാജശ്രീയെ വൈസ് ചാൻസലർ സ്ഥാനത്തു നിന്നും സുപ്രീംകോടതി പുറത്താക്കിതിനെ തുടർന്ന് ചാൻസലർ കൂടിയായ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഉടലെടുത്ത ശീത സമരമാണ് വിദ്യാർഥികളുടെ ഭാവി പന്താടുന്ന സ്ഥിതിയിലേക്ക് മാറിയത്. സർക്കാർ നിർദേശിച്ച പേരുകൾ വെട്ടി ഈ മാസം ആദ്യം താത്കാലിക വി.സിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് സർവകലാശാലയിൽ അപ്രഖ്യാപിത വിലക്കായിരുന്നു.
ഭരണാനുകൂല ജീവനക്കാരുടെ സംഘടനകളും വിദ്യാർഥി സംഘടനകളും കാന്പസിനുള്ളിൽ പരസ്യ പ്രതിഷേധങ്ങൾ നടത്തുന്നത് നിത്യസംഭവമായിരുന്നു. പരസ്യ പ്രതിഷേധത്തിനു പുറമേ ഗവർണർക്കു മുന്നിലെത്തേണ്ട ഫയലുകൾ പിടിച്ചുവയ്ക്കുന്ന സ്ഥിതിയുമായിരുന്നു. ഇതോടെ കഴിഞ്ഞ ഒരുമാസമായി വിദ്യാർഥികൾക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ലഭിക്കാത്ത സാഹചര്യവുമായി. തയാറാക്കിവച്ചിരുന്ന പരീക്ഷാഫലം പോലും വൈസ് ചാൻസലറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് പ്രസിദ്ധീകരിക്കാൻ കഴിയാത്ത സ്ഥിതിയും.
ഇതു സംബന്ധിചച്ച് ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത നല്കിയപ്പോൾ സർവകലാശാലയിൽ അക്കാദമിക് സ്തംഭനാവസ്ഥയില്ലെന്ന മറുപടിയായിരുന്നു പത്രക്കുറിപ്പിലൂടെ അറിയിച്ചത്. സർവകലാശാല അന്നു പുറത്തിറക്കിയ പത്രക്കുറിപ്പ് വസ്തുതാ വിരുദ്ധമായിരുന്നുവെന്ന് ഇന്നലെ പുറത്തിറക്കിയ പരീക്ഷാ ഫലം തന്നെ വ്യക്തമാക്കുന്നു. ഒരു ദിവസം മാത്രം പ്രസിദ്ധീകരിച്ചത് 10 പരീക്ഷാ ഫലങ്ങൾ.
ഡോ. സിസ തോമസിന് താത്കാലിക വി.സിയായി തുടരാമെന്ന ഹൈക്കോടതി വിധി വന്നതിനു പിന്നാലെ ഇന്നലെ സർവകലാശാല ആസ്ഥാനത്തെത്തിയ വി.സിക്കു നേരേ പതിവു പ്രതിഷേധങ്ങൾ ഉണ്ടായില്ല.
എല്ലാ ദിവസവും വി.സിയുടെ ഓഫീസിനു മുന്നിൽ മുദ്രാവാക്യം വിളിയുമായെത്തുന്ന ജീവനക്കാരുടെ സംഘടനയുടെ പ്രതിഷേധവും ഇന്നലെ ഉണ്ടായില്ല. ഇന്നലെ 600 ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ വി.സി ഒപ്പുവച്ചു. കൂടാതെ 10 പരീക്ഷാ ഫലങ്ങളും പ്രസിദ്ധീകരിച്ചു. മൂന്നാഴ്ച്ചയായി പ്രസിദ്ധീകരണത്തിനായി തയാറാക്കിയ 18 പരീക്ഷാഫലങ്ങളാണുള്ളത്.
ഇതിൽ ബിടെകിന്റെ വിവിധ സെമസ്റ്ററുകളിലെ അഞ്ചു പരീക്ഷാ ഫലങ്ങളും എംസിഎ എസ്-4, എസ് -2 സെമസ്റ്റർ പരീക്ഷാ ഫലങ്ങളും ഉൾപ്പെടെയുള്ള ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. വിദ്യാർഥികൾ സർവകലാശാലയിൽ കയറിയിറങ്ങിയ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ കാര്യത്തിലും വേഗത്തിലുള്ള നടപടികൾ ആരംഭിച്ചു. ഇന്നലെ മാത്രം 600 ലധികം സർട്ടിഫിക്കറ്റുകളാണ് വൈസ് ചാൻസലർ ഒപ്പുവച്ചത്. ഈ ആഴ്ച്ച തന്നെ പരമാവധി ഡിഗ്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യാനാണ് സർവകലാശാലയുടെ തീരുമാനം.
ഡിഗ്രി സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ആഴ്ച്ച വരെ ലഭിച്ചിട്ടുള്ളത് 8300 അപേക്ഷകളാണ്. ഇതിൽ ഏറ്റവും കൂടതൽ അപേക്ഷ ബിടെക് സർട്ടിഫിക്കറ്റിനാണ് 6700 ലധികം അപേക്ഷകൾ. ബിആർക്ക്, എംസിഎ ഉൾപ്പെടെയുള്ള അപേക്ഷകൾ വേറെയുമുണ്ട്.