മണ്ണാർക്കാട് : മണ്ണാർക്കാട് കച്ചേരിപ്പറന്പിൽ ഇന്നലെ ഉച്ചയോടെ കാളപൂട്ട് മത്സരം നടക്കുന്ന ഭാഗത്തേക്ക് ഇറങ്ങിയ കാട്ടാനകൾ രണ്ടുപേരെ ആക്രമിച്ചു.
കരടിയോട് വട്ടത്തൊടി അഫ്സൽ (33), കച്ചേരിപറന്പ് പുളിക്കൽ ഹംസ (40) എന്നിവർക്കു പരിക്കേറ്റു. ഇരുവരെയും നാട്ടുകാർ ചേർന്ന് വട്ടന്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഓട്ടോ ഡ്രൈവറാണ് വട്ടത്തൊടി അഫ്സൽ. കാളപൂട്ട് മത്സരം കാണാൻ എത്തിയതായിരുന്നു അഫ്സൽ. മത്സരം നടക്കുന്നതിനു സമീപം ഓട്ടോറിക്ഷ നിർത്തുന്നതിനിടെ മുന്നിലേക്കു രണ്ടു കാട്ടാനകൾ ഓടിയടുത്തെന്ന് അഫ്സൽ പറഞ്ഞു. നിർത്തുന്നതിനു മുന്പേ ഓട്ടോറിക്ഷയിൽനിന്ന് ചാടി ഓടിയതിനാൽ അഫ്സൽ രക്ഷപ്പെട്ടു. ഓടുന്നതിനിടെ വീണാണ് കാലിനും കൈക്കും പരിക്കേറ്റത്. തുടർന്ന് ആനകൾ മത്സരം നടക്കുന്ന ഭാഗത്തേക്ക് എത്തി. ആനകളെ കണ്ട് ഭയന്നോടി കുഴിയിൽ വീണാണു പുളിക്കൽ ഹംസയ്ക്ക് പരിക്കേറ്റത്.
കുഴിയിൽ അകപ്പെട്ടതിനാൽ ഹംസ രക്ഷപ്പെട്ടു. നൂറുകണക്കിന് പേർ നിൽക്കുന്ന ഭാഗത്തേക്കാണ് കാട്ടാനകൾ എത്തിയത്. നാട്ടുകാർ ഏറെനേരം ബഹളം വച്ചതിനെത്തുടർന്ന് കാട്ടാനകൾ കാടു കയറി.കൂട്ടത്തിൽ അഞ്ച് ആനകൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ കച്ചേരി പറന്പിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് ഏറെ നേരം നാട്ടുകാരും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായി. കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ബഹളം അവസാനിച്ചത്.
കരടിയോട് വട്ടത്തൊടി അഫ്സൽ (33), കച്ചേരിപറന്പ് പുളിക്കൽ ഹംസ (40) എന്നിവർക്കു പരിക്കേറ്റു. ഇരുവരെയും നാട്ടുകാർ ചേർന്ന് വട്ടന്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കു ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഓട്ടോ ഡ്രൈവറാണ് വട്ടത്തൊടി അഫ്സൽ. കാളപൂട്ട് മത്സരം കാണാൻ എത്തിയതായിരുന്നു അഫ്സൽ. മത്സരം നടക്കുന്നതിനു സമീപം ഓട്ടോറിക്ഷ നിർത്തുന്നതിനിടെ മുന്നിലേക്കു രണ്ടു കാട്ടാനകൾ ഓടിയടുത്തെന്ന് അഫ്സൽ പറഞ്ഞു. നിർത്തുന്നതിനു മുന്പേ ഓട്ടോറിക്ഷയിൽനിന്ന് ചാടി ഓടിയതിനാൽ അഫ്സൽ രക്ഷപ്പെട്ടു. ഓടുന്നതിനിടെ വീണാണ് കാലിനും കൈക്കും പരിക്കേറ്റത്. തുടർന്ന് ആനകൾ മത്സരം നടക്കുന്ന ഭാഗത്തേക്ക് എത്തി. ആനകളെ കണ്ട് ഭയന്നോടി കുഴിയിൽ വീണാണു പുളിക്കൽ ഹംസയ്ക്ക് പരിക്കേറ്റത്.
കുഴിയിൽ അകപ്പെട്ടതിനാൽ ഹംസ രക്ഷപ്പെട്ടു. നൂറുകണക്കിന് പേർ നിൽക്കുന്ന ഭാഗത്തേക്കാണ് കാട്ടാനകൾ എത്തിയത്. നാട്ടുകാർ ഏറെനേരം ബഹളം വച്ചതിനെത്തുടർന്ന് കാട്ടാനകൾ കാടു കയറി.കൂട്ടത്തിൽ അഞ്ച് ആനകൾ ഉണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ കച്ചേരി പറന്പിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് ഏറെ നേരം നാട്ടുകാരും വനപാലകരും തമ്മിൽ വാക്കുതർക്കമുണ്ടായി. കാട്ടാനകൾ നാട്ടിലിറങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് അറിയിച്ചതിനെത്തുടർന്നാണ് ബഹളം അവസാനിച്ചത്.