കൊണ്ടോട്ടി: ഭർത്താവിനെ കാമുകനുമായി ചേർന്നു കൊലപ്പെടുത്തിയ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.
താനൂർ സ്വദേശി സൗജത്തി (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറന്പ്ആലക്കപറന്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം കാണപ്പെട്ടത്.
ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭർത്താവും ഇവിടെയാണ് താമസം. സംഭവദിവസം ഭർത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയി ലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി.
2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേർന്നു സൗജത്തിന്റെ ഭർത്താവായ താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യത്തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40) നെയാണു കൊലപ്പെടുത്തിയത്.
മകൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച ശേഷം മരണം ഉറപ്പുവരുത്താൻ കഴുത്തറക്കുകയും ചെയ്തു. വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ടു ദിവസത്തെ അവധിയിൽ നാട്ടിലേക്കു വിളിച്ചുവരുത്തിയാണു ക്രൂരകൃത്യം നടത്തിയത്.
ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ജീവിക്കാനാണു കൊലപാതകം നടത്തിയതെന്നു സൗജത്ത് നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികൾ.
താനൂർ സ്വദേശി സൗജത്തി (30) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊണ്ടോട്ടിക്കടുത്ത് വലിയപറന്പ്ആലക്കപറന്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹം കാണപ്പെട്ടത്.
ഏഴു മാസത്തോളമായി സൗജത്തും പുതിയ ഭർത്താവും ഇവിടെയാണ് താമസം. സംഭവദിവസം ഭർത്താവ് സ്ഥലത്തില്ലായിരുന്നുവെന്നാണ് പറയുന്നത്. കൊലപാതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഇവർക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയി ലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി.
2018 ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. സൗജത്തും കാമുകനും ചേർന്നു സൗജത്തിന്റെ ഭർത്താവായ താനൂർ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡിൽ മണലിപ്പുഴയിൽ താമസക്കാരനുമായ മത്സ്യത്തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകൻ സവാദി (40) നെയാണു കൊലപ്പെടുത്തിയത്.
മകൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവിനെ തലയ്ക്കടിച്ച ശേഷം മരണം ഉറപ്പുവരുത്താൻ കഴുത്തറക്കുകയും ചെയ്തു. വിദേശത്തായിരുന്ന അബ്ദുൾ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ടു ദിവസത്തെ അവധിയിൽ നാട്ടിലേക്കു വിളിച്ചുവരുത്തിയാണു ക്രൂരകൃത്യം നടത്തിയത്.
ഭർത്താവിനെ ഒഴിവാക്കി കാമുകനോടൊപ്പം ജീവിക്കാനാണു കൊലപാതകം നടത്തിയതെന്നു സൗജത്ത് നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികൾ.