കൊച്ചി: സാങ്കേതിക സര്‍വകലാശാലയുടെ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഡോ. സിസ തോമസിനു യുജിസി നിഷ്കര്‍ഷിച്ച യോഗ്യതകളുണ്ടെന്നും ഇക്കാര്യത്തില്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നടപടിയില്‍ തെറ്റില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ്.
നിയമനത്തിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി. പുതിയ വിസിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്നു കോടതി പറഞ്ഞു. ഇതിനുള്ള സെലക്ഷന് കമ്മിറ്റിയിലേക്ക് തങ്ങളുടെ നോമിനികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയോഗിക്കുമെന്നു ഗവര്‍ണറും യുജിസിയും വ്യക്തമാക്കി.
എത്രയും വേഗം വിസിയെ നിയമിച്ചാല്‍ താത്കാലിക വിസിയുടെ കാലാവധി കഴിയുമെന്നും സര്‍ക്കാരിന് അതാവും അഭികാമ്യമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.
വിസിയുടെ ചുമതല ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാഥിനു നല്കാന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ വിസിയുടെ നിയമനവും സംശയത്തിന്റെ നിഴലിലാണെന്നു വിലയിരുത്തി ചാന്‍സലര്‍ തള്ളി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്കാന് ശിപാര്‍ശ നല്കി.
എന്നാല്‍, യുജിസി മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഇതും സ്വീകരിച്ചില്ല. വിസിയുടെ നിയമനം അസാധുവാക്കിയ സാഹചര്യത്തില്‍ പ്രോ വിസിയുടെ കാര്യം സംശയത്തിലായി. യോഗ്യതയുള്ള പ്രഫസര്‍മാരുടെ പട്ടിക നല്കാന് ഗവര്‍ണര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
പട്ടിക നല്കാന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഡയറക്ടറോടു ചുമതല ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഒഴിഞ്ഞുമാറി. തുടര്‍ന്നാണു ഡോ. സിസയെ നിയോഗിച്ചതെന്നു ഗവര്‍ണര്‍ വിശദീകരിച്ചു.
ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്കു വിസിയുടെ ഒഴിവു നികത്താന്‍ ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടി ഉചിതമാണെന്നും ഉത്തരവ് പറയുന്നു.
സമരക്കാർക്കും പ്രഹരം
തോമസ് വർഗീസ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിനെതിരേ സമരം നടത്തുന്ന കെടിയുവിലെ ഇടതു ജീവനക്കാർക്കും എസ്എഫ്ഐക്കും കോടതിവിധി കനത്ത പ്രഹരമാണ് നല്‍കിയത്.
ഇന്നലെ വരെ ഘൊരാവോ ചെയ്ത താത്കാലിക വിസിയുമായി ഇനി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ സർക്കാരും സർവകലാശാലയിലെ ജീവനക്കാരും തയാറാവുമോ എന്നതാണ് ഇനി കാണേണ്ടത്.
നവംബർ മൂന്നിന് താത്കാലിക വിസിയായി ചുമതല ഏല്‍ക്കാനെത്തിയ ഡോ. സിസയെ എസ്എഫ്ഐ പ്രവർത്തകരും ഇടതു ജീവനക്കാരും ചേർന്ന് മുദ്രാവാക്യം വിളികളോടെ തടഞ്ഞിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് അന്ന് വൈസ് ചാൻസലറുടെ ഓഫീസിലേക്ക് എത്തിച്ചത്. എന്നാൽ ചുമതല ഏറ്റുവെന്ന് ഒപ്പുവയ്ക്കാനുള്ള രജിസ്റ്റർ ലഭിക്കാത്തിനാൽ വെള്ളപ്പേപ്പറിൽ ഒപ്പുവച്ചാണ് ചുമതല ഏറ്റെടുത്തത്.
താത്കാലിക വിസി എത്തിയ ദിവസം സർവകലാശാല രജിസ്ട്രാർ കാമ്പസിൽ ഇല്ലാതിരിക്കുകയും പ്രധാന ജീവനക്കാർ താത്കാലിക വിസിക്കെതിരേ സമരം നടത്തുന്ന അവസ്ഥയുമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും വിസിയുടെ ഓഫീസിനു മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം നിത്യസംഭവമായി.
സർവകലാശാല ഭരണം പൂർണമായും സ്തംഭനാവസ്ഥയിലായതോടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവയ്ക്കായി വിദ്യാർഥികളുടെ കാത്തിരിപ്പും തുടരേണ്ട സ്ഥിതിയുമായി. വൈസ് ചാൻസലറുടെ ഒപ്പു വയ്ക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം നടത്താൻ കഴിയാത്ത സ്ഥിതി ഉണ്ടായത്. ഇനിയും ഉദ്യോഗസ്ഥർ നിസ്സ ഹകരണം തുടർന്നാൽ വിദ്യാർഥികളുടെ പ്രശ്നം തുടരും.
ഹൈക്കോടതിവിധി പഠിച്ചശേഷം പ്രതികരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞത്. മുഴുവൻ സമയ വിസി വരുന്നതുവരെ ചുമതല നിർവഹിക്കുമെന്നു താത്കാലിക വിസി ഡോ. സിസ തോമസ് പ്രതികരിച്ചു.
നിയമനത്തിനെതിരേ സര്‍ക്കാര്‍ നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് തള്ളി. പുതിയ വിസിയെ കഴിയുമെങ്കില്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിയമിക്കണമെന്നു കോടതി പറഞ്ഞു. ഇതിനുള്ള സെലക്ഷന് കമ്മിറ്റിയിലേക്ക് തങ്ങളുടെ നോമിനികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ നിയോഗിക്കുമെന്നു ഗവര്‍ണറും യുജിസിയും വ്യക്തമാക്കി.
എത്രയും വേഗം വിസിയെ നിയമിച്ചാല്‍ താത്കാലിക വിസിയുടെ കാലാവധി കഴിയുമെന്നും സര്‍ക്കാരിന് അതാവും അഭികാമ്യമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.
വിസിയുടെ ചുമതല ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വിസി ഡോ. സജി ഗോപിനാഥിനു നല്കാന് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഈ വിസിയുടെ നിയമനവും സംശയത്തിന്റെ നിഴലിലാണെന്നു വിലയിരുത്തി ചാന്‍സലര്‍ തള്ളി. തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു ചുമതല നല്കാന് ശിപാര്‍ശ നല്കി.
എന്നാല്‍, യുജിസി മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് ഇതും സ്വീകരിച്ചില്ല. വിസിയുടെ നിയമനം അസാധുവാക്കിയ സാഹചര്യത്തില്‍ പ്രോ വിസിയുടെ കാര്യം സംശയത്തിലായി. യോഗ്യതയുള്ള പ്രഫസര്‍മാരുടെ പട്ടിക നല്കാന് ഗവര്‍ണര്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
പട്ടിക നല്കാന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഡയറക്ടറോടു ചുമതല ഏറ്റെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഒഴിഞ്ഞുമാറി. തുടര്‍ന്നാണു ഡോ. സിസയെ നിയോഗിച്ചതെന്നു ഗവര്‍ണര്‍ വിശദീകരിച്ചു.
ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്കു വിസിയുടെ ഒഴിവു നികത്താന്‍ ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഗവര്‍ണറുടെ നടപടി ഉചിതമാണെന്നും ഉത്തരവ് പറയുന്നു.
സമരക്കാർക്കും പ്രഹരം
തോമസ് വർഗീസ്
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ താത്കാലിക വൈസ് ചാൻസലറായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിനെതിരേ സമരം നടത്തുന്ന കെടിയുവിലെ ഇടതു ജീവനക്കാർക്കും എസ്എഫ്ഐക്കും കോടതിവിധി കനത്ത പ്രഹരമാണ് നല്‍കിയത്.
ഇന്നലെ വരെ ഘൊരാവോ ചെയ്ത താത്കാലിക വിസിയുമായി ഇനി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാൻ സർക്കാരും സർവകലാശാലയിലെ ജീവനക്കാരും തയാറാവുമോ എന്നതാണ് ഇനി കാണേണ്ടത്.
നവംബർ മൂന്നിന് താത്കാലിക വിസിയായി ചുമതല ഏല്‍ക്കാനെത്തിയ ഡോ. സിസയെ എസ്എഫ്ഐ പ്രവർത്തകരും ഇടതു ജീവനക്കാരും ചേർന്ന് മുദ്രാവാക്യം വിളികളോടെ തടഞ്ഞിരുന്നു. തുടർന്ന് പോലീസ് ഇടപെട്ടാണ് അന്ന് വൈസ് ചാൻസലറുടെ ഓഫീസിലേക്ക് എത്തിച്ചത്. എന്നാൽ ചുമതല ഏറ്റുവെന്ന് ഒപ്പുവയ്ക്കാനുള്ള രജിസ്റ്റർ ലഭിക്കാത്തിനാൽ വെള്ളപ്പേപ്പറിൽ ഒപ്പുവച്ചാണ് ചുമതല ഏറ്റെടുത്തത്.
താത്കാലിക വിസി എത്തിയ ദിവസം സർവകലാശാല രജിസ്ട്രാർ കാമ്പസിൽ ഇല്ലാതിരിക്കുകയും പ്രധാന ജീവനക്കാർ താത്കാലിക വിസിക്കെതിരേ സമരം നടത്തുന്ന അവസ്ഥയുമായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും വിസിയുടെ ഓഫീസിനു മുന്നിൽ ജീവനക്കാരുടെ പ്രതിഷേധം നിത്യസംഭവമായി.
സർവകലാശാല ഭരണം പൂർണമായും സ്തംഭനാവസ്ഥയിലായതോടെ ഡിഗ്രി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവയ്ക്കായി വിദ്യാർഥികളുടെ കാത്തിരിപ്പും തുടരേണ്ട സ്ഥിതിയുമായി. വൈസ് ചാൻസലറുടെ ഒപ്പു വയ്ക്കാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് ഡിഗ്രി സർട്ടിഫിക്കറ്റ് വിതരണം നടത്താൻ കഴിയാത്ത സ്ഥിതി ഉണ്ടായത്. ഇനിയും ഉദ്യോഗസ്ഥർ നിസ്സ ഹകരണം തുടർന്നാൽ വിദ്യാർഥികളുടെ പ്രശ്നം തുടരും.
ഹൈക്കോടതിവിധി പഠിച്ചശേഷം പ്രതികരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞത്. മുഴുവൻ സമയ വിസി വരുന്നതുവരെ ചുമതല നിർവഹിക്കുമെന്നു താത്കാലിക വിസി ഡോ. സിസ തോമസ് പ്രതികരിച്ചു.