തിരുവനന്തപുരം: നിലവിലുള്ള ആചാരാനുഷ്ഠാനങ്ങൾ അതേപടി നിലനിർത്തിയുള്ള അന്ധവിശ്വാസം തടയൽ ബിൽ അടുത്ത നിയമസഭാ സമ്മേളനം പരിഗണിക്കും.
എന്നാൽ, പ്രാകൃതമായതും ജനങ്ങളെ ശാരീരികമായും മാനസികമായും സാന്പത്തികമായും ചൂഷണം ചെയ്യുന്നതുമായ എല്ലാ ദോഷവശങ്ങളും തടയുന്നതിനുള്ള ബില്ലിന്റെ കരട് ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രധാനമായി പരിഗണിക്കുന്ന അഞ്ചു ബില്ലുകളുടെ കരട് തയാറായി. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കുന്നതിനുള്ള സർവകലാശാല ഭേദഗതി ബില്ലാണ് പ്രധാനമായി പരിഗണിക്കുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനംതന്നെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനുള്ള ബിൽ നിയമസഭയുടെ പരിഗണനയ്ക്കു വരുമെന്നാണു വിവരം. ആദ്യ ദിനത്തിലെ നിയമസഭയുടെ ബിസിനസ് സ്പീക്കർക്കു തീരുമാനിക്കാം. സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ ചെയ്തതുതന്നെ ഗവർണറുടെ അധികാരം കവരുന്നതിനുള്ള സർവകലാശാല ഭേദഗതി ബിൽ കൊണ്ടുവരുന്നതിനാണ്.
ഇതുകൂടാതെ, സഹകരണമേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും സന്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.
സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അറ്റൻഡന്റ്, വാച്ച്മാൻ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽനിന്നു മാറ്റി, സഹകരണ പരീക്ഷാ ബോർഡിനു വിടണമെന്ന് ശിപാർശയുടെ കരടിലുണ്ട്.
ഇതുകൂടാതെ അഭിഭാഷകക്ഷേമഭേദഗതി ബില്ലും മുദ്രപ്പത്ര ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും. നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ചില ബില്ലുകൾ കൂടി പരിഗണനയിലുണ്ടെങ്കിലും ഇവ നിയമസഭയിൽ ബില്ലായി കൊണ്ടുവരണോ എന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്യും.
എന്നാൽ, പ്രാകൃതമായതും ജനങ്ങളെ ശാരീരികമായും മാനസികമായും സാന്പത്തികമായും ചൂഷണം ചെയ്യുന്നതുമായ എല്ലാ ദോഷവശങ്ങളും തടയുന്നതിനുള്ള ബില്ലിന്റെ കരട് ഇന്നു ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പ്രധാനമായി പരിഗണിക്കുന്ന അഞ്ചു ബില്ലുകളുടെ കരട് തയാറായി. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ ഒഴിവാക്കുന്നതിനുള്ള സർവകലാശാല ഭേദഗതി ബില്ലാണ് പ്രധാനമായി പരിഗണിക്കുന്നത്.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനംതന്നെ ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് ഒഴിവാക്കുന്നതിനുള്ള ബിൽ നിയമസഭയുടെ പരിഗണനയ്ക്കു വരുമെന്നാണു വിവരം. ആദ്യ ദിനത്തിലെ നിയമസഭയുടെ ബിസിനസ് സ്പീക്കർക്കു തീരുമാനിക്കാം. സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ ചെയ്തതുതന്നെ ഗവർണറുടെ അധികാരം കവരുന്നതിനുള്ള സർവകലാശാല ഭേദഗതി ബിൽ കൊണ്ടുവരുന്നതിനാണ്.
ഇതുകൂടാതെ, സഹകരണമേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും സന്പൂർണ പരിഷ്കരണവും ലക്ഷ്യമിട്ടുള്ള മൂന്നാം സഹകരണഭേദഗതി ബില്ലിന്റെ പരിഷ്കരിച്ച കരടും മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.
സഹകരണ ബാങ്കുകളുടെയും പ്രാഥമിക സഹകരണസംഘങ്ങളുടെയും നിയന്ത്രണത്തിനുള്ള നിർദേശങ്ങളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിലെ അറ്റൻഡന്റ്, വാച്ച്മാൻ തുടങ്ങിയ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങൾ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽനിന്നു മാറ്റി, സഹകരണ പരീക്ഷാ ബോർഡിനു വിടണമെന്ന് ശിപാർശയുടെ കരടിലുണ്ട്.
ഇതുകൂടാതെ അഭിഭാഷകക്ഷേമഭേദഗതി ബില്ലും മുദ്രപ്പത്ര ഭേദഗതിയുമായി ബന്ധപ്പെട്ട ബില്ലും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നേക്കും. നിലവിലുള്ള ഓർഡിനൻസുകൾക്കു പകരമുള്ള ചില ബില്ലുകൾ കൂടി പരിഗണനയിലുണ്ടെങ്കിലും ഇവ നിയമസഭയിൽ ബില്ലായി കൊണ്ടുവരണോ എന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്യും.