തോമസ് വർഗീസ്
തിരുവനന്തപുരം: ഏഷ്യയിലെതന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കത്തിനായി തയാറെടുക്കുന്നത് 3050 കൗമാര കായികതാരങ്ങൾ. സംസ്ഥാന സ്കൂൾ കായികമാമാങ്കത്തിനു നാലുവർഷത്തിനു ശേഷം വീണ്ടും തിരുവനന്തപുരം വേദിയാകുന്പോൾ പോരാട്ടം കടുക്കും.ചരിത്രത്തിൽ ആദ്യമായി പകലും രാത്രിയുമായാണ് കുട്ടിക്കായികമേളയുടെ നടത്തിപ്പ്.
ഡിസംബർ മൂന്നു മുതൽ ആറു വരെ ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണു മത്സരങ്ങൾ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണു പോരാട്ടത്തിനായി താരങ്ങൾ അണിനിരക്കുക.
ഉച്ചവെയിലിന്റെ കാഠിന്യത്തിൽനിന്നു പരമാവധി കായികതാരങ്ങൾക്കു സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണു രാവിലെയും രാത്രിയുമായി മത്സരങ്ങളിൽ ഭൂരിഭാഗവും സംഘടിപ്പിച്ചിരിക്കുന്നത്. സ്പ്രിന്റ് ഇനങ്ങളുടെ ഫൈനലുകൾ രാത്രിയാവും നടത്തുന്നത്.
രാവിലെ 6.30ന് ആരംഭിച്ച് 11നു അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി 8.30നു തീരുകയും ചെയ്യുന്ന രീതിയിലാണു ട്രാക്ക് ഇവന്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻനായർ സിന്തറ്റിക് സ്റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണു നടക്കുക.
കൃത്യതയ്ക്കായി വൻ ക്രമീകരണങ്ങൾ
ദേശീയ ഗെയിംസിൽ ഫലനിർണയത്തിനായി ഉപയോഗിക്കുന്ന അതേ അത്യാധുനിക ക്രമീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സ്കൂൾ മീറ്റിനുംക്രമീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താനായി ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്റ്(ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസിലാക്കാനായി വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകൾ സ്ഥാപിച്ച് ഇവയുടെ സാങ്കേതികസഹായത്തോടെയാവും മത്സരങ്ങൾ നടത്തുക.
തിരുവനന്തപുരം: ഏഷ്യയിലെതന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കത്തിനായി തയാറെടുക്കുന്നത് 3050 കൗമാര കായികതാരങ്ങൾ. സംസ്ഥാന സ്കൂൾ കായികമാമാങ്കത്തിനു നാലുവർഷത്തിനു ശേഷം വീണ്ടും തിരുവനന്തപുരം വേദിയാകുന്പോൾ പോരാട്ടം കടുക്കും.ചരിത്രത്തിൽ ആദ്യമായി പകലും രാത്രിയുമായാണ് കുട്ടിക്കായികമേളയുടെ നടത്തിപ്പ്.
ഡിസംബർ മൂന്നു മുതൽ ആറു വരെ ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായാണു മത്സരങ്ങൾ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്ട്രിയും വിവിധ കാറ്റഗറിയിലായി 10 റിലേ മത്സരങ്ങളും ഉൾപ്പെടെ 98 ഇനങ്ങളിലാണു പോരാട്ടത്തിനായി താരങ്ങൾ അണിനിരക്കുക.
ഉച്ചവെയിലിന്റെ കാഠിന്യത്തിൽനിന്നു പരമാവധി കായികതാരങ്ങൾക്കു സംരക്ഷണം നല്കുക എന്ന ലക്ഷ്യത്തോടെയാണു രാവിലെയും രാത്രിയുമായി മത്സരങ്ങളിൽ ഭൂരിഭാഗവും സംഘടിപ്പിച്ചിരിക്കുന്നത്. സ്പ്രിന്റ് ഇനങ്ങളുടെ ഫൈനലുകൾ രാത്രിയാവും നടത്തുന്നത്.
രാവിലെ 6.30ന് ആരംഭിച്ച് 11നു അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി 8.30നു തീരുകയും ചെയ്യുന്ന രീതിയിലാണു ട്രാക്ക് ഇവന്റുകൾ ക്രമീകരിച്ചിട്ടുള്ളത്. ട്രാക്ക് മത്സരങ്ങൾ പൂർണമായും ചന്ദ്രശേഖരൻനായർ സിന്തറ്റിക് സ്റ്റേഡിയത്തിലും ജാവലിൻ ഒഴികെയുള്ള ഫീൽഡ് ഇനങ്ങൾ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമാണു നടക്കുക.
കൃത്യതയ്ക്കായി വൻ ക്രമീകരണങ്ങൾ
ദേശീയ ഗെയിംസിൽ ഫലനിർണയത്തിനായി ഉപയോഗിക്കുന്ന അതേ അത്യാധുനിക ക്രമീകരണങ്ങളാണ് ഇക്കുറി സംസ്ഥാന സ്കൂൾ മീറ്റിനുംക്രമീകരിച്ചിട്ടുള്ളത്. ഫോട്ടോഫിനിഷ്, ഫീൽഡ് ഇനങ്ങളിലെ മത്സരഫലങ്ങൾക്ക് കൂടുതൽ കൃത്യത വരുത്താനായി ഇലക്ട്രോണിക് ഡിസ്റ്റൻസ് മെഷർമെന്റ്(ഇഡിഎം), ഫൗൾ സ്റ്റാർട്ട് ഡിറ്റക്ടർ, മത്സരസമയത്തെ കാറ്റിന്റെ വേഗം സംബന്ധിച്ചുള്ള കാര്യങ്ങൾ മനസിലാക്കാനായി വിൻഡ് ഗേജ് തുടങ്ങിയ മെഷീനുകൾ സ്ഥാപിച്ച് ഇവയുടെ സാങ്കേതികസഹായത്തോടെയാവും മത്സരങ്ങൾ നടത്തുക.