കോട്ടയം: 132 ദിവസമായി നടന്നു വരുന്ന വിഴിഞ്ഞത്തെ ജനങ്ങളുടെ അതിജീവന സമരം ഇന്നത്തെ അക്രമാസക്തമായ സ്ഥിതിയിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നു കേരളാ കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വർഷങ്ങളായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണുകളിൽ കഴിയാൻ നിർബന്ധിതരായ തീരദേശവാസികൾ, തീരശോഷണം മൂലം തങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്ന അവരെ സംബന്ധിച്ചിടത്തോളം സർക്കാരിന്റെ വാഗ്ദാനങ്ങൾ അല്ല, സത്വരമായ നടപടികളിലൂടെയുള്ള സംരക്ഷണമാണ് അവർ ആഗ്രഹിക്കുന്നത്. അതിനു പകരം സമരവീര്യത്തെ തളർത്താനുള്ള സർക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയവും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അവഗണനാമനോഭാവവുമാണ് ഈ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി തങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെട്ട് സിമന്റ് ഗോഡൗണുകളിൽ കഴിയാൻ നിർബന്ധിതരായ തീരദേശവാസികൾ, തീരശോഷണം മൂലം തങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ എത്തിച്ചേർന്ന അവരെ സംബന്ധിച്ചിടത്തോളം സർക്കാരിന്റെ വാഗ്ദാനങ്ങൾ അല്ല, സത്വരമായ നടപടികളിലൂടെയുള്ള സംരക്ഷണമാണ് അവർ ആഗ്രഹിക്കുന്നത്. അതിനു പകരം സമരവീര്യത്തെ തളർത്താനുള്ള സർക്കാരിന്റെ ഈ മെല്ലെപ്പോക്ക് നയവും ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ അവഗണനാമനോഭാവവുമാണ് ഈ സ്ഫോടനാത്മകമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.