കാട്ടാക്കട: പതിനൊന്നു വർഷം മുന്പ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കേസിൽ മുഖ്യപ്രതി പൂവാർ സ്വദേശി മാഹീൻ കണ്ണ്, ഭാര്യ റുഖിയ എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യുടെയും മകൾ ഗൗരിയുടെയും തിരോധാനമാണ് കൊലപാതകമെന്നു തെളിഞ്ഞത്. 2011 ഓഗസ്റ്റ് 11 മുതലാണ് ഇരുവരെയും കാണാതായത്. ഇവരെ കടലിൽ തള്ളിയിട്ടു കൊന്നതാണെന്ന് മാഹീൻ കണ്ണ് പോലീസിനോട് സമ്മതിച്ചു.
ദിവ്യയെയും മകളെയും മാഹീൻ കണ്ണ് കൂട്ടിക്കൊണ്ടുപോയശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിയത്. മാഹീൻ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും പിറകിൽനിന്നു തള്ളി കടലിലേക്കിട്ടെന്നാണ് മാഹീൻ കണ്ണ് പോലീസിനു നൽകിയ മൊഴി.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാർ സ്വദേശി മാഹീൻകണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ തുടക്കംമുതൽ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, 2008 മുതൽ മഹീൻകണ്ണ് ദിവ്യയ്ക്കൊപ്പം വാടകവീട്ടിൽ താമസമാരംഭിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാൻ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹീൻ കണ്ണ് ഒഴിഞ്ഞുമാറി. ദിവ്യ ഗർഭിണിയായതോടെ മാഹീൻ കണ്ണ് വിദേശത്തേക്കു കടന്നു. 2009 മാർച്ച് 14ന് ദിവ്യ പെൺകുഞ്ഞിനെ പ്രസവിച്ചു.
ഒന്നര വർഷത്തിനുശേഷം മാഹീൻ കണ്ണ് വിദേശത്തുനിന്നു തിരിച്ചെത്തി. ഇതിനിടെ, ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം ദിവ്യയറിഞ്ഞു. ഇതേചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി.
എന്നാൽ, തന്ത്രപൂർവം ദിവ്യയുമായി വീണ്ടും ബന്ധം സ്ഥാപിച്ച് മഹീൻ കണ്ണ് ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം 2011 ഓഗസ്റ്റ് 11ന് വൈകുന്നേരമാണു ദിവ്യയെയും മകളെയും പുറത്തേക്കു കൂട്ടികൊണ്ടുപോയത്. അതിനുശേഷം ദിവ്യയെയും കുഞ്ഞിനെയും ആരും കണ്ടിട്ടില്ല.
മകളെ കാണാതായതിന്റെ നാലാം ദിവസം ദിവ്യയുടെ അച്ഛൻ ജയചന്ദ്രനും അമ്മ രാധയും മാറനല്ലൂർ പോലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീൻ കണ്ണിനെ കണ്ടു. ഇയാളെ അവർ കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ദിവ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു മാഹീൻ പോലീസിനോടു പറഞ്ഞത്. വേളാങ്കണ്ണിയിൽനിന്ന് അവരെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ചതോടെ മാഹീൻ കണ്ണിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
അന്ന് വിദേശത്തേക്കു മുങ്ങിയ ഇയാൾ വർഷങ്ങൾക്കുശേഷം തിരിച്ചെത്തി പൂവാറിൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
ദിവ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്തു മാസം കഴിഞ്ഞപ്പോൾ മാറനല്ലൂർ പോലീസ് പൂഴ്ത്തി. മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങിമരിക്കുകയും ചെയ്തു. എന്നാൽ അമ്മ രാധ പരാതികളുമായി സ്റ്റേഷനുകൾ കയറിയിറങ്ങി.
ജില്ലാ പോലീസ് സൂപ്രണ്ടായി ഡി. ശില്പ ചുമതല ഏറ്റതോടെ രാധയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.
പൂവച്ചൽ വേങ്ങവിളയിൽ നിന്നും ഊരുട്ടമ്പലം വെള്ളൂർകോണത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ദിവ്യ(വിദ്യ)യുടെയും മകൾ ഗൗരിയുടെയും തിരോധാനമാണ് കൊലപാതകമെന്നു തെളിഞ്ഞത്. 2011 ഓഗസ്റ്റ് 11 മുതലാണ് ഇരുവരെയും കാണാതായത്. ഇവരെ കടലിൽ തള്ളിയിട്ടു കൊന്നതാണെന്ന് മാഹീൻ കണ്ണ് പോലീസിനോട് സമ്മതിച്ചു.
ദിവ്യയെയും മകളെയും മാഹീൻ കണ്ണ് കൂട്ടിക്കൊണ്ടുപോയശേഷം കാണാതാവുകയായിരുന്നു. 2011 ഓഗസ്റ്റ് 18 നാണ് ഇരുവരെയും പ്രതി കൊലപ്പെടുത്തിയത്. മാഹീൻ കണ്ണിന്റെ ഭാര്യ റുഖിയയ്ക്കും കൊലപാതകത്തെക്കുറിച്ച് അറിയാമെന്നും പോലീസ് കണ്ടെത്തി. ദിവ്യയെയും കുഞ്ഞിനെയും പിറകിൽനിന്നു തള്ളി കടലിലേക്കിട്ടെന്നാണ് മാഹീൻ കണ്ണ് പോലീസിനു നൽകിയ മൊഴി.
കൂലിപ്പണിക്കാരനായിരുന്ന ജയചന്ദ്രന്റെയും രാധയുടെയും മൂത്തമകളായിരുന്നു ദിവ്യ. പൂവാർ സ്വദേശി മാഹീൻകണ്ണുമായുള്ള ദിവ്യയുടെ പ്രണയത്തെ തുടക്കംമുതൽ വീട്ടുകാർ എതിർത്തിരുന്നു. എന്നാൽ, 2008 മുതൽ മഹീൻകണ്ണ് ദിവ്യയ്ക്കൊപ്പം വാടകവീട്ടിൽ താമസമാരംഭിച്ചു.
വിവാഹം രജിസ്റ്റർ ചെയ്യാൻ ദിവ്യ പലതവണ ആവശ്യപ്പെട്ടിട്ടും മാഹീൻ കണ്ണ് ഒഴിഞ്ഞുമാറി. ദിവ്യ ഗർഭിണിയായതോടെ മാഹീൻ കണ്ണ് വിദേശത്തേക്കു കടന്നു. 2009 മാർച്ച് 14ന് ദിവ്യ പെൺകുഞ്ഞിനെ പ്രസവിച്ചു.
ഒന്നര വർഷത്തിനുശേഷം മാഹീൻ കണ്ണ് വിദേശത്തുനിന്നു തിരിച്ചെത്തി. ഇതിനിടെ, ഇയാൾക്ക് വേറെ ഭാര്യയും കുട്ടികളുമുണ്ടെന്ന വിവരം ദിവ്യയറിഞ്ഞു. ഇതേചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി.
എന്നാൽ, തന്ത്രപൂർവം ദിവ്യയുമായി വീണ്ടും ബന്ധം സ്ഥാപിച്ച് മഹീൻ കണ്ണ് ഊരുട്ടമ്പലത്ത് താമസം തുടങ്ങി. ഇതിനു ശേഷം 2011 ഓഗസ്റ്റ് 11ന് വൈകുന്നേരമാണു ദിവ്യയെയും മകളെയും പുറത്തേക്കു കൂട്ടികൊണ്ടുപോയത്. അതിനുശേഷം ദിവ്യയെയും കുഞ്ഞിനെയും ആരും കണ്ടിട്ടില്ല.
മകളെ കാണാതായതിന്റെ നാലാം ദിവസം ദിവ്യയുടെ അച്ഛൻ ജയചന്ദ്രനും അമ്മ രാധയും മാറനല്ലൂർ പോലീസിലും പൂവാർ സ്റ്റേഷനിലും പരാതി നൽകിയിരുന്നു. ഇവിടെ പരാതി നൽകി പുറത്തിറങ്ങിയ രാധ അപ്രതീക്ഷിതമായി മാഹീൻ കണ്ണിനെ കണ്ടു. ഇയാളെ അവർ കൈയോടെ പിടികൂടി സ്റ്റേഷനിലെത്തിച്ചു.
ദിവ്യയെയും മകളെയും വേളാങ്കണ്ണിയിൽ താമസിപ്പിച്ചിരിക്കുന്നു എന്നായിരുന്നു മാഹീൻ പോലീസിനോടു പറഞ്ഞത്. വേളാങ്കണ്ണിയിൽനിന്ന് അവരെ കൂട്ടി കൊണ്ടുവരാമെന്നു സമ്മതിച്ചതോടെ മാഹീൻ കണ്ണിനെ പോലീസ് വിട്ടയയ്ക്കുകയായിരുന്നു.
അന്ന് വിദേശത്തേക്കു മുങ്ങിയ ഇയാൾ വർഷങ്ങൾക്കുശേഷം തിരിച്ചെത്തി പൂവാറിൽ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുകയായിരുന്നു.
ദിവ്യയെയും കുഞ്ഞിനെയും കാണാതായ കേസ് പത്തു മാസം കഴിഞ്ഞപ്പോൾ മാറനല്ലൂർ പോലീസ് പൂഴ്ത്തി. മകളെ കാണാതായ ദുഃഖത്തിൽ ജയചന്ദ്രൻ കഴിഞ്ഞ വർഷം തൂങ്ങിമരിക്കുകയും ചെയ്തു. എന്നാൽ അമ്മ രാധ പരാതികളുമായി സ്റ്റേഷനുകൾ കയറിയിറങ്ങി.
ജില്ലാ പോലീസ് സൂപ്രണ്ടായി ഡി. ശില്പ ചുമതല ഏറ്റതോടെ രാധയുടെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.