തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരസ്ഥലത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കളക്ടർ വിളിച്ചുചേർത്ത സർവകക്ഷി സമാധാനയോഗത്തിൽ തീരുമാനമായില്ല.
വിഴിഞ്ഞത്ത് സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്നും മത്സ്യത്തൊഴിലാളി സമരസമിതി ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു. സമാധാനപരമായി സമരം തുടരുമെന്നും തങ്ങളുടെ ഭാഗത്തുനിന്നു സംഘർഷമോ പ്രകോപനപരമായ കാര്യങ്ങളോ ഉണ്ടാവില്ലെന്നും ഇവർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത സർക്കാർ പ്രതിനിധികളുടെ വാദം. സർവകക്ഷി സമാധാനയോഗം വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്തതാണെന്നും മറ്റൊരു വിഷയങ്ങളും ഇതിൽ ചർച്ച ചെയ്തില്ലെന്നും മന്ത്രി ജി.ആർ. അനിൽ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി വേഗം പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചയുടെ ഫലമെന്താണെന്ന് അറിയില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര യോഗത്തിനു ശേഷം പ്രതികരിച്ചത്. നിരവധി തവണ ചർച്ചകൾ നടന്നുവെങ്കിലും തീരുമാനങ്ങൾ ഉണ്ടാവാത്തതിനു കാരണമെന്തെന്ന് വ്യക്തമല്ലെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് പോലീസ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞത്ത് സമരം തുടരുമെന്നും മത്സ്യത്തൊഴിലാളികളുടെ അതിജീവനത്തിനുവേണ്ടിയുള്ള സമരമാണ് നടക്കുന്നതെന്നും മത്സ്യത്തൊഴിലാളി സമരസമിതി ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു. സമാധാനപരമായി സമരം തുടരുമെന്നും തങ്ങളുടെ ഭാഗത്തുനിന്നു സംഘർഷമോ പ്രകോപനപരമായ കാര്യങ്ങളോ ഉണ്ടാവില്ലെന്നും ഇവർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവച്ച് പഠനം നടത്തണമെന്ന ആവശ്യം പ്രായോഗികമല്ലെന്നായിരുന്നു യോഗത്തിൽ പങ്കെടുത്ത സർക്കാർ പ്രതിനിധികളുടെ വാദം. സർവകക്ഷി സമാധാനയോഗം വിഴിഞ്ഞത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്തതാണെന്നും മറ്റൊരു വിഷയങ്ങളും ഇതിൽ ചർച്ച ചെയ്തില്ലെന്നും മന്ത്രി ജി.ആർ. അനിൽ യോഗത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. പദ്ധതി വേഗം പൂർത്തിയാക്കണമെന്നാണ് യോഗത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതെന്നു മന്ത്രി കൂട്ടിച്ചേർത്തു.
ചർച്ചയുടെ ഫലമെന്താണെന്ന് അറിയില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര യോഗത്തിനു ശേഷം പ്രതികരിച്ചത്. നിരവധി തവണ ചർച്ചകൾ നടന്നുവെങ്കിലും തീരുമാനങ്ങൾ ഉണ്ടാവാത്തതിനു കാരണമെന്തെന്ന് വ്യക്തമല്ലെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് പോലീസ് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നു സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ അറസ്റ്റ് ചെയ്തവർക്കെതിരേ നിയമനടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.