കണ്ണൂർ: വിഴിഞ്ഞം സമരക്കാർ പ്രവർത്തിക്കുന്നത് തീവ്രവാദികളെപ്പോലെയാണെന്ന് മന്ത്രി വി. ശിവൻ കുട്ടി. കണ്ണൂർ ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വിഭാഗം പുരോഹിതന്മാരുടെ നേതൃത്വത്തിൽ കലാപത്തിനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും മന്ത്രി ആരോപിച്ചു.
പോലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. പോലീസിനെ ആക്രമിക്കുക, അവരുടെ തൊപ്പി, ഷീൽഡ് എന്നിവ നശിപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് സമരക്കാർ അഴിച്ചുവിടുന്നത്. ഒരുവിഭാഗം രാഷ്ട്രീയകേന്ദ്രങ്ങളുടെ പിന്തുണ അക്രമികൾക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സമരം അനാവശ്യമാണെന്ന് മത്സ്യത്തൊഴിലാളികൾക്ക് ബോധ്യമായ ഘട്ടത്തിൽ അവരെ ഭീഷണിപ്പെടുത്തി ആരാധനാലയങ്ങളിൽ വിളിച്ചുവരുത്തി നിർബന്ധിച്ച് സമരത്തിൽ പങ്കെടുപ്പിക്കാൻ ചില പുരോഹിതർ ശ്രമിക്കുകയാണ്. താനും മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്മാൻ എന്നിവരടങ്ങിയ ഉപസമിതി സമരക്കാരുമായി മൂന്നുവട്ടം ചർച്ച നടത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴിച്ച് മറ്റെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. തുടർന്നും സമരം നടന്നുവരികയാണ്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാത്തത് സർക്കാരിന്റെ ദൗർബല്യമായി കാണരുത്. സമരത്തെ അടിച്ചമർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാരുമായി ഇനിയും ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.
പോലീസ് അങ്ങേയറ്റം സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്. പോലീസിനെ ആക്രമിക്കുക, അവരുടെ തൊപ്പി, ഷീൽഡ് എന്നിവ നശിപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് സമരക്കാർ അഴിച്ചുവിടുന്നത്. ഒരുവിഭാഗം രാഷ്ട്രീയകേന്ദ്രങ്ങളുടെ പിന്തുണ അക്രമികൾക്ക് ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സമരം അനാവശ്യമാണെന്ന് മത്സ്യത്തൊഴിലാളികൾക്ക് ബോധ്യമായ ഘട്ടത്തിൽ അവരെ ഭീഷണിപ്പെടുത്തി ആരാധനാലയങ്ങളിൽ വിളിച്ചുവരുത്തി നിർബന്ധിച്ച് സമരത്തിൽ പങ്കെടുപ്പിക്കാൻ ചില പുരോഹിതർ ശ്രമിക്കുകയാണ്. താനും മന്ത്രിമാരായ ആന്റണി രാജു, അബ്ദുറഹ്മാൻ എന്നിവരടങ്ങിയ ഉപസമിതി സമരക്കാരുമായി മൂന്നുവട്ടം ചർച്ച നടത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യമൊഴിച്ച് മറ്റെല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതാണ്. തുടർന്നും സമരം നടന്നുവരികയാണ്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാത്തത് സർക്കാരിന്റെ ദൗർബല്യമായി കാണരുത്. സമരത്തെ അടിച്ചമർത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സമരക്കാരുമായി ഇനിയും ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.