തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്നതിനു നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാൻ റവന്യു വകുപ്പ്. ഇതു സംബന്ധിച്ച് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ലാൻഡ് റവന്യു കമ്മീഷണർക്കും 11 ജില്ലാ കളക്ടർമാർക്കും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ എംഡിക്കും കത്തു നൽകി.
പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയതിനു ശേഷം പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു മാത്രം ഇനി സാമൂഹികാഘാത പഠനം നടത്തിയാൽ മതിയെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ 11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണു സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്.
പദ്ധതിക്കു റെയിൽവേയിൽനിന്നു തത്വത്തിൽ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് സർവേ നടത്തി കല്ലിടൽ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരേ അതിശക്തമായ പ്രതിഷേധം ഉയർന്നു വരികയും പല സ്ഥലങ്ങളിലും സംഘർഷത്തിലേക്കു നീങ്ങുകയും ചെയ്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്നു മേയ് പകുതിയോടെ കല്ലിടൽ നിർത്തിവച്ചിരുന്നു. തുടർന്നു ജിയോ ടാഗിംഗ് നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. പിന്നീട് കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനായി നിയോഗിച്ചിരുന്ന 205 ജീവനക്കാരെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്. ഇവരെ അനുയോജ്യമായ പദ്ധതികളിലേക്കു മാറ്റി നിയമിക്കാനും നിർദേശിച്ചിട്ടുണ്ട്.
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണു സർക്കാർ വൃത്തങ്ങൾ ഇന്നലെയും വ്യക്തമാക്കിയത്. എങ്കിലും പദ്ധതി ഇനി മുന്നോട്ടു പോകാൻ സാധ്യത കുറവാണെന്നു വേണം കരുതാൻ. പദ്ധതിയുമായി മുന്നോട്ടു പോയാൽ തടയുമെന്നു യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കെ-റെയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ യുഡിഎഫിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ പിഴുതെറിഞ്ഞിരുന്നു. അപ്പോഴൊക്കെയും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണമുന്നണി നേതാക്കൾ പ്രഖ്യാപിച്ചത്.
ആശങ്കകൾ ബാക്കി
കേന്ദ്ര അനുമതിയില്ലാതെ പ്രഖ്യാപിച്ച സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ മരവിപ്പിക്കുമ്പോൾ പലവിധ ആശങ്കകളാണ് ബാക്കിയാകുന്നത്. ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത് 55 കോടിയലധികം രൂപ നഷ്ടമാകില്ലേ.
മഞ്ഞക്കുറ്റികളാൽ അതിരടയാളമിട്ട ഭൂമിയുടെ ഭാവിയെന്ത്? ഉടമകളുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കും? ഈ ഭൂമിയിൽ വീടുവയ്ക്കാനോ കൃഷിയിറക്കാനോ കഴിയുമോ. ബാങ്കുകൾ ഈ ഭൂമി ഈടായി സ്വീകരിച്ച് വായ്പകൾ നൽകുമോ.
അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനും സർവേക്കും എതിരേ പ്രതിഷേധിച്ചവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അവസ്ഥയെന്ത്. കേസുകൾ പിൻവലിക്കില്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്മാറുമോ.
സ്ത്രീകളും യുവജനങ്ങളുമടക്കം നൂറുകണക്കിനു പേരാണ് കേസുകളിൽ കുടുങ്ങിയിരിക്കുന്നത്. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഈ ആശങ്കകൾ പരിഹരിക്കുമോ എന്നാണ് അറിയേണ്ടത്.
പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അനുമതി കിട്ടിയതിനു ശേഷം പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചു മാത്രം ഇനി സാമൂഹികാഘാത പഠനം നടത്തിയാൽ മതിയെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ 11 ജില്ലകളിലായി 1221 ഹെക്ടർ ഭൂമിയാണു സിൽവർലൈൻ പദ്ധതിക്കായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്.
പദ്ധതിക്കു റെയിൽവേയിൽനിന്നു തത്വത്തിൽ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് സർവേ നടത്തി കല്ലിടൽ നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെതിരേ അതിശക്തമായ പ്രതിഷേധം ഉയർന്നു വരികയും പല സ്ഥലങ്ങളിലും സംഘർഷത്തിലേക്കു നീങ്ങുകയും ചെയ്തു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനെത്തുടർന്നു മേയ് പകുതിയോടെ കല്ലിടൽ നിർത്തിവച്ചിരുന്നു. തുടർന്നു ജിയോ ടാഗിംഗ് നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. പിന്നീട് കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിനായി നിയോഗിച്ചിരുന്ന 205 ജീവനക്കാരെ തിരിച്ചു വിളിക്കാൻ തീരുമാനിച്ചത്. ഇവരെ അനുയോജ്യമായ പദ്ധതികളിലേക്കു മാറ്റി നിയമിക്കാനും നിർദേശിച്ചിട്ടുണ്ട്.
സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണു സർക്കാർ വൃത്തങ്ങൾ ഇന്നലെയും വ്യക്തമാക്കിയത്. എങ്കിലും പദ്ധതി ഇനി മുന്നോട്ടു പോകാൻ സാധ്യത കുറവാണെന്നു വേണം കരുതാൻ. പദ്ധതിയുമായി മുന്നോട്ടു പോയാൽ തടയുമെന്നു യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
കെ-റെയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ യുഡിഎഫിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ പിഴുതെറിഞ്ഞിരുന്നു. അപ്പോഴൊക്കെയും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഭരണമുന്നണി നേതാക്കൾ പ്രഖ്യാപിച്ചത്.
ആശങ്കകൾ ബാക്കി
കേന്ദ്ര അനുമതിയില്ലാതെ പ്രഖ്യാപിച്ച സിൽവർലൈൻ പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ മരവിപ്പിക്കുമ്പോൾ പലവിധ ആശങ്കകളാണ് ബാക്കിയാകുന്നത്. ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത് 55 കോടിയലധികം രൂപ നഷ്ടമാകില്ലേ.
മഞ്ഞക്കുറ്റികളാൽ അതിരടയാളമിട്ട ഭൂമിയുടെ ഭാവിയെന്ത്? ഉടമകളുടെ ആശങ്കകൾ എങ്ങനെ പരിഹരിക്കും? ഈ ഭൂമിയിൽ വീടുവയ്ക്കാനോ കൃഷിയിറക്കാനോ കഴിയുമോ. ബാങ്കുകൾ ഈ ഭൂമി ഈടായി സ്വീകരിച്ച് വായ്പകൾ നൽകുമോ.
അതിരടയാളക്കല്ലുകൾ സ്ഥാപിക്കുന്നതിനും സർവേക്കും എതിരേ പ്രതിഷേധിച്ചവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ അവസ്ഥയെന്ത്. കേസുകൾ പിൻവലിക്കില്ലെന്ന നിലപാടിൽനിന്നു സർക്കാർ പിന്മാറുമോ.
സ്ത്രീകളും യുവജനങ്ങളുമടക്കം നൂറുകണക്കിനു പേരാണ് കേസുകളിൽ കുടുങ്ങിയിരിക്കുന്നത്. സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഈ ആശങ്കകൾ പരിഹരിക്കുമോ എന്നാണ് അറിയേണ്ടത്.