സിജോ പൈനാടത്ത്
കൊച്ചി: പ്രൈവറ്റ് രജിസ്ട്രേഷനിൽ ബിരുദ പരീക്ഷയെഴുതിയ വിദ്യാർഥികളോട് എംജി സർവകലാശാലയുടെ ചിറ്റമ്മ നയം.
മൂന്നുവർഷം മുന്പു നടന്നതുൾപ്പെടെ ഇതുവരെ എഴുതിയ ഒരു പരീക്ഷയുടെയും ഫലം പ്രഖ്യാപിക്കാതെയാണ് ഇവരോടുള്ള സർവകലാശാലയുടെ അവഗണന.
2019-20 ൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഇതുവരെ നാലാം സെമസ്റ്റർ പരീക്ഷ വരെ പൂർത്തിയായിട്ടുണ്ട്. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസും വിദ്യാർഥികൾ അടച്ചു. ഇവരുടെ കോഴ്സ് തീരാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും ഒന്നാം സെമസ്റ്റർ ഫലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡിസംബർ രണ്ടാം വാരത്തിൽ അഞ്ചാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുമെന്നു വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്.
റെഗുലർ, സ്വാശ്രയ വിദ്യാർഥികളുടെ ബികോം പരീക്ഷാഫലം വലിയ കാലതാമസമില്ലാതെ പുറത്തുവന്നിരുന്നു. ഇവരുടെ മൂന്നു സെമസ്റ്ററുകളുടെ ഫലവും ഇതിനകം പ്രസിദ്ധീകരിച്ചപ്പോഴാണ് സർവകലാശാലയ്ക്കു വലിയ ഫീസ് നൽകി പ്രൈവറ്റ് രജിസ്ട്രേഷനിൽ പരീക്ഷയെഴുതുന്ന സാധാരണ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന അനാസ്ഥ.
അയ്യായിരത്തോളം വിദ്യാർഥികളാണ് വിവിധ ബികോം പ്രോഗ്രാമുകളിൽ പ്രൈവറ്റായി പരീക്ഷയെഴുതുന്നതിനു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരും പാരലൽ കോളജുകളിൽ ഫീസ് നൽകിയും ക്ലാസുകളിൽ പങ്കെടുക്കുന്നവരാണ്.
മുൻ സെമസ്റ്ററുകളുടെ ഫലം വൈകുന്നത് 2019-20 ൽ രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കും. പിന്നാലെയുള്ള ബാച്ചുകാർക്കൊപ്പം സപ്ലിമെന്ററി പരീക്ഷയെഴുതാനുള്ള സാധ്യതയും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. ഇതിനിടെ പരീക്ഷാഫലം അനിശ്ചിതമായി നീളുന്നതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിദ്യാർഥികൾ.
മൂല്യനിർണയം മുറപോലെ!
റഗുലർ വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയത്തിനൊപ്പം, പ്രൈവറ്റ് രജിസ്ട്രേഷൻകാരുടെയും നടന്നിരുന്നു. കേന്ദ്രീകൃത മൂല്യനിർണയക്യാന്പുകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെയും പരീക്ഷാ പേപ്പറുകൾ പൂർത്തിയാക്കി നൽകിയിട്ടുണ്ടെന്നു മൂല്യനിർണയ ക്യാന്പിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ നിന്നു നടത്തേണ്ട തുടർജോലികളിലെ കാലതാമസമാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ആക്ഷേപം.
കൊച്ചി: പ്രൈവറ്റ് രജിസ്ട്രേഷനിൽ ബിരുദ പരീക്ഷയെഴുതിയ വിദ്യാർഥികളോട് എംജി സർവകലാശാലയുടെ ചിറ്റമ്മ നയം.
മൂന്നുവർഷം മുന്പു നടന്നതുൾപ്പെടെ ഇതുവരെ എഴുതിയ ഒരു പരീക്ഷയുടെയും ഫലം പ്രഖ്യാപിക്കാതെയാണ് ഇവരോടുള്ള സർവകലാശാലയുടെ അവഗണന.
2019-20 ൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഇതുവരെ നാലാം സെമസ്റ്റർ പരീക്ഷ വരെ പൂർത്തിയായിട്ടുണ്ട്. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കുള്ള ഫീസും വിദ്യാർഥികൾ അടച്ചു. ഇവരുടെ കോഴ്സ് തീരാൻ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അപ്പോഴും ഒന്നാം സെമസ്റ്റർ ഫലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡിസംബർ രണ്ടാം വാരത്തിൽ അഞ്ചാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുമെന്നു വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്.
റെഗുലർ, സ്വാശ്രയ വിദ്യാർഥികളുടെ ബികോം പരീക്ഷാഫലം വലിയ കാലതാമസമില്ലാതെ പുറത്തുവന്നിരുന്നു. ഇവരുടെ മൂന്നു സെമസ്റ്ററുകളുടെ ഫലവും ഇതിനകം പ്രസിദ്ധീകരിച്ചപ്പോഴാണ് സർവകലാശാലയ്ക്കു വലിയ ഫീസ് നൽകി പ്രൈവറ്റ് രജിസ്ട്രേഷനിൽ പരീക്ഷയെഴുതുന്ന സാധാരണ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന അനാസ്ഥ.
അയ്യായിരത്തോളം വിദ്യാർഥികളാണ് വിവിധ ബികോം പ്രോഗ്രാമുകളിൽ പ്രൈവറ്റായി പരീക്ഷയെഴുതുന്നതിനു രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം പേരും പാരലൽ കോളജുകളിൽ ഫീസ് നൽകിയും ക്ലാസുകളിൽ പങ്കെടുക്കുന്നവരാണ്.
മുൻ സെമസ്റ്ററുകളുടെ ഫലം വൈകുന്നത് 2019-20 ൽ രജിസ്ട്രേഷൻ നടത്തിയ ബികോം വിദ്യാർഥികളുടെ തുടർപഠനത്തെ ബാധിക്കും. പിന്നാലെയുള്ള ബാച്ചുകാർക്കൊപ്പം സപ്ലിമെന്ററി പരീക്ഷയെഴുതാനുള്ള സാധ്യതയും ഇവർക്ക് നിഷേധിക്കപ്പെടുകയാണ്. ഇതിനിടെ പരീക്ഷാഫലം അനിശ്ചിതമായി നീളുന്നതിനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഒരു വിഭാഗം വിദ്യാർഥികൾ.
മൂല്യനിർണയം മുറപോലെ!
റഗുലർ വിദ്യാർഥികളുടെ പരീക്ഷാ മൂല്യനിർണയത്തിനൊപ്പം, പ്രൈവറ്റ് രജിസ്ട്രേഷൻകാരുടെയും നടന്നിരുന്നു. കേന്ദ്രീകൃത മൂല്യനിർണയക്യാന്പുകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെയും പരീക്ഷാ പേപ്പറുകൾ പൂർത്തിയാക്കി നൽകിയിട്ടുണ്ടെന്നു മൂല്യനിർണയ ക്യാന്പിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. പരീക്ഷാകേന്ദ്രത്തിൽ നിന്നു നടത്തേണ്ട തുടർജോലികളിലെ കാലതാമസമാണ് ഫലപ്രഖ്യാപനം വൈകാൻ കാരണമെന്നാണ് ആക്ഷേപം.