തൃശൂർ: പോലീസ് സ്റ്റേഷനുകളിലെ അതിക്രമം തടയാൻ സിസിടിവി കാമറകൾ സ്ഥാപിക്കുന്നു. സംസ്ഥാനത്തെ 520 സ്റ്റേഷനുകളിൽ കാമറകൾ സ്ഥാപിക്കുന്നതിനായി ന്യൂഡൽഹി എംഎസ് ടെലി കമ്യൂണിക്കേഷൻ കണ്സ്ട്രക്ഷൻ ഇന്ത്യ ലിമിറ്റഡിന് 39.64 കോടിയുടെ കരാർ നൽകി. മുൻകൂറായി 11 കോടി 88 ലക്ഷം രൂപ കമ്പനിക്ക് നൽകിയിട്ടുണ്ട്.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലും സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
സ്റ്റേഷനുകളുടെ എല്ലാ ഭാഗങ്ങളിൽനിന്നും വ്യക്തതയോടെ രാത്രിയും പകലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നതോടൊപ്പം ശബ്ദവും റിക്കാർഡ് ചെയ്യാനാവും. ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ നേരിട്ടു കാണാനും തത്സമയം സംസാരിക്കാനും കഴിയും. 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കുവാൻ ശേഷിയുണ്ട്. വൈദ്യുതി തടസം നേരിട്ടാലും കാമറ പ്രവർത്തിക്കും.
പോലീസ് സ്റ്റേഷനുകളിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരേ വ്യാപകമായ പരാതികൾ ഉയർന്ന സാഹചര്യത്തിലും സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.
സ്റ്റേഷനുകളുടെ എല്ലാ ഭാഗങ്ങളിൽനിന്നും വ്യക്തതയോടെ രാത്രിയും പകലും ദൃശ്യങ്ങൾ പകർത്താൻ കഴിയുന്നതോടൊപ്പം ശബ്ദവും റിക്കാർഡ് ചെയ്യാനാവും. ഉയർന്ന ഉദ്യോഗസ്ഥർക്ക് പോലീസ് സ്റ്റേഷനുകളിലെ പ്രവർത്തനങ്ങൾ നേരിട്ടു കാണാനും തത്സമയം സംസാരിക്കാനും കഴിയും. 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കുവാൻ ശേഷിയുണ്ട്. വൈദ്യുതി തടസം നേരിട്ടാലും കാമറ പ്രവർത്തിക്കും.