കൊച്ചി: വിഴിഞ്ഞം സത്യഗ്രഹ സമരത്തെ പോലീസിനെയും ഗുണ്ടകളെയുമുപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
തുറമുഖ നിർമാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികളെ സമരസമിതി സമാധാനപരമായി തടഞ്ഞപ്പോൾ ഒരു കൂട്ടം തുറമുഖാനുകൂലികൾ സമരക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറു നടത്തുകയുംചെയ്തു. സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അഴിഞ്ഞാടാൻ അനുവദിക്കുകയും ചെയ്യുകയാണുണ്ടായത്.
ഇതിൽ തിരുവനന്തപുരം ആർച്ച്ബിഷപ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തത് പ്രതിഷേധാർഹമാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ പേരിനൊരു കേസെടുക്കുക മാത്രമാണ് ചെയ്തത്.
വിഴിഞ്ഞം സമരത്തിന് കത്തോലിക്ക കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടെന്നും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അറിയിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, രാജേഷ് ജോൺ, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, വർഗീസ് ആന്റണി, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
തുറമുഖ നിർമാണത്തിനായി പാറക്കല്ലുകളുമായി വിഴിഞ്ഞത്തെത്തിയ ലോറികളെ സമരസമിതി സമാധാനപരമായി തടഞ്ഞപ്പോൾ ഒരു കൂട്ടം തുറമുഖാനുകൂലികൾ സമരക്കാർക്കെതിരെ പ്രകോപനം സൃഷ്ടിക്കുകയും കല്ലേറു നടത്തുകയുംചെയ്തു. സംഘർഷം തടയാൻ പോലീസ് ഫലപ്രദമായി ഇടപെടുന്നതിനു പകരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും അഴിഞ്ഞാടാൻ അനുവദിക്കുകയും ചെയ്യുകയാണുണ്ടായത്.
ഇതിൽ തിരുവനന്തപുരം ആർച്ച്ബിഷപ് ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്തത് പ്രതിഷേധാർഹമാണ്. സമരക്കാരെ അക്രമിച്ചവർക്കെതിരെ പേരിനൊരു കേസെടുക്കുക മാത്രമാണ് ചെയ്തത്.
വിഴിഞ്ഞം സമരത്തിന് കത്തോലിക്ക കോൺഗ്രസിന്റെ പൂർണ പിന്തുണയുണ്ടെന്നും പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം അറിയിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഭാരവാഹികളായ ഡോ. ജോസ്കുട്ടി ഒഴുകയിൽ, ബേബി നെട്ടനാനി, രാജേഷ് ജോൺ, ടെസി ബിജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, വർഗീസ് ആന്റണി, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.