വിഴിഞ്ഞം (തിരുവനന്തപുരം): മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന്റെ പേരിൽ സ്ഥലത്ത് ഇല്ലാതിരുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, സഹായമെത്രാൻ ഡോ. ക്രിസ്തുദാസ് അടക്കമുള്ളവർക്കെതിരേ പോലീസ് കേസെടുത്തു. കുറ്റകരമായ ഗൂഢാലോചനയും ആസൂത്രിത അക്രമമുണ്ടാക്കാനുള്ള ശ്രമവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധത്തിൽ, സംഘർഷ സ്ഥലത്തുപോലും ഇല്ലാതിരുന്ന ആർച്ച്ബിഷപ് അടക്കമുള്ളവർക്കെതിരേ കേസെടുത്തത്.
ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനെ രണ്ടാം പ്രതിയും വികാരി ജനറാൾ മോണ്‍. യൂജിൻ പെരേരയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ്. പത്തിലേറെ വൈദികർ അടക്കം 96 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
സംഘർഷവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണു വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്തത്. മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി ഷെൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചത്തെ സംഘർഷാവസ്ഥ സർക്കാർ ആസൂത്രിതമായി നടത്തിയതാണെന്നും ഇതാണു സംഘർഷത്തിലേക്കു നീങ്ങിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ലത്തീൻ അതിരൂപത ഉന്നയിക്കുന്നത്. സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമത്തിനിടയിലാണ് വിഴിഞ്ഞം മുല്ലൂരിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. വിഴിഞ്ഞം തുറമുഖനിർമാണത്തിനായി അദാനി ഗ്രൂപ്പിന്റെ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണു സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചതും സംഘർഷമുണ്ടായതും.
ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അതിജീവന സമരക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസെടുത്തത്. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള വകുപ്പുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തി.
ആർച്ച്ബിഷപ്പിനെ പ്രതിയാക്കിയ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേട്ടുകേൾവിയില്ലാത്തനടപടി: പ്രതിപക്ഷ നേതാവ്
പേജ് 07
പോലീസ് നടപടി ദൗർഭാഗ്യകരം: കെസിബിസി
കൊച്ചി: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെയു ൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
അടിച്ചൊതുക്കാനുള്ള നീക്കമെന്ന് സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവനസമരം അടിച്ചൊതുക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കണ്‍വീനറും ലത്തീൻ തിരുവനന്തപുരം അതിരൂപതാ വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പേരിൽ, ഈ പ്രദേശത്തു പോലും എത്താത്ത ലത്തീൻ തിരുവനന്തപുരം ആർച്ച്ബിഷപ്, സഹായമെത്രാൻ തുടങ്ങിയവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ഇതു വ്യക്തമാക്കുന്നത് സമരം അടിച്ചമർത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ്. നിലവിലുള്ള കോടതി വിധിക്കെതിരേ ഇന്ന് അപ്പീൽ സമർപ്പിക്കുമെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനെ രണ്ടാം പ്രതിയും വികാരി ജനറാൾ മോണ്‍. യൂജിൻ പെരേരയെ മൂന്നാം പ്രതിയുമാക്കിയാണ് കേസ്. പത്തിലേറെ വൈദികർ അടക്കം 96 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. കണ്ടാലറിയാവുന്ന ആയിരത്തോളം പേരും പ്രതിപ്പട്ടികയിലുണ്ട്.
സംഘർഷവുമായി ബന്ധപ്പെട്ട് ഒൻപത് കേസുകളാണു വിഴിഞ്ഞം പോലീസ് രജിസ്റ്റർ ചെയ്തത്. മത്സ്യത്തൊഴിലാളിയായ വിഴിഞ്ഞം സ്വദേശി ഷെൽട്ടണെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ചത്തെ സംഘർഷാവസ്ഥ സർക്കാർ ആസൂത്രിതമായി നടത്തിയതാണെന്നും ഇതാണു സംഘർഷത്തിലേക്കു നീങ്ങിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ലത്തീൻ അതിരൂപത ഉന്നയിക്കുന്നത്. സമരപ്പന്തൽ പൊളിക്കാനുള്ള ശ്രമത്തിനിടയിലാണ് വിഴിഞ്ഞം മുല്ലൂരിൽ ശനിയാഴ്ച സംഘർഷമുണ്ടായത്. വിഴിഞ്ഞം തുറമുഖനിർമാണത്തിനായി അദാനി ഗ്രൂപ്പിന്റെ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള ശ്രമത്തിനിടയിലാണു സമരപ്പന്തൽ പൊളിക്കാൻ ശ്രമിച്ചതും സംഘർഷമുണ്ടായതും.
ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അതിജീവന സമരക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണു കേസെടുത്തത്. സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള വകുപ്പുകൾ എഫ്ഐആറിൽ ഉൾപ്പെടുത്തി.
ആർച്ച്ബിഷപ്പിനെ പ്രതിയാക്കിയ സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേട്ടുകേൾവിയില്ലാത്തനടപടി: പ്രതിപക്ഷ നേതാവ്
പേജ് 07
പോലീസ് നടപടി ദൗർഭാഗ്യകരം: കെസിബിസി
കൊച്ചി: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെയു ൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
അടിച്ചൊതുക്കാനുള്ള നീക്കമെന്ന് സമരസമിതി
തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവനസമരം അടിച്ചൊതുക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കണ്‍വീനറും ലത്തീൻ തിരുവനന്തപുരം അതിരൂപതാ വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേര.
വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ പേരിൽ, ഈ പ്രദേശത്തു പോലും എത്താത്ത ലത്തീൻ തിരുവനന്തപുരം ആർച്ച്ബിഷപ്, സഹായമെത്രാൻ തുടങ്ങിയവർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. ഇതു വ്യക്തമാക്കുന്നത് സമരം അടിച്ചമർത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ്. നിലവിലുള്ള കോടതി വിധിക്കെതിരേ ഇന്ന് അപ്പീൽ സമർപ്പിക്കുമെന്നും മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.