തിരുവനന്തപുരം: സഹകരണ ബാങ്കുകളും സംഘങ്ങളും അടക്കമുള്ള സ്ഥാപനങ്ങളിലെ ലാസ്റ്റ്ഗ്രേഡ് നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിനു വിടാൻ ശിപാർശ. ഇപ്പോൾ സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി നടത്തുന്ന പ്യൂൺ, അറ്റൻഡന്റ്, വാച്ച്മാൻ തുടങ്ങിയ നിയമനങ്ങൾ സഹകരണ പരീക്ഷാ ബോർഡിന് വിടാൻ നിർദേശിക്കുന്ന മൂന്നാം സഹകരണ ഭേദഗതി ബിൽ അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.
നിലവിൽ സഹകരണ സംഘങ്ങളിലേയും ബാങ്കുകളിലേയും ക്ലർക്ക് മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനങ്ങളാണ് സഹകരണ പരീക്ഷാ ബോർഡ് നടത്തുന്നത്. അറ്റന്റഡന്റ്, വാച്ച്മാൻ തുടങ്ങിയ തസ്തികകളിൽ ബാങ്ക് ഭരണസമിതി നിയമനം നടത്തിയ ശേഷം യോഗ്യതയുള്ളവരെ ക്ലർക്ക് തസ്തികയിലേക്കു മാറ്റുകയാണു പതിവ്. ഇതു രാഷ്ട്രീയ പാർട്ടി നേതാക്കളേയും ബന്ധുക്കളേയും നിയമിക്കാനുള്ള വേദിയായി മാറുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ ചില നിയമനങ്ങൾക്കായി ലക്ഷങ്ങൾ വാങ്ങുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതൊഴിവാക്കാൻ എല്ലാ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിന്റെ പരിഗണനയ്ക്കു വിടാനാണു തീരുമാനം.
ലാസ്റ്റ്ഗ്രേഡ് തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് സഹകരണ സംഘങ്ങളിലെ ക്ലർക്ക് നിയമനത്തിന് ആവശ്യമായ യോഗ്യതയായ ജെഡിസി, എച്ച്ഡിസി, ബികോം വിത്ത് കോ- ഓപറേഷൻ തുടങ്ങിയവയുള്ളവർക്കു സ്ഥാനക്കയറ്റം നൽകാനും ഭരണസമിതിക്കു കഴിയുമായിരുന്നു. നിശ്ചിതയോഗ്യതയില്ലാത്തവർക്കു സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അനുവാദം നൽകിയാൽ ശന്പളത്തോടു കൂടി ജെഡിസി പഠനം നടത്താനും കഴിയും. നിയമത്തിലെ ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനുള്ള വ്യവസ്ഥകളും കരടു ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്കിലെയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെയും നിയമനങ്ങൾ പിഎസ്സിയാണു നടത്തുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു സഹകരണ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണ വിജിലൻസ് സംവിധാനത്തിനു നേരിട്ടു കേസെടുക്കാനാകും. ഇതിനായി ജില്ലാതലത്തിൽ സഹകരണ വിജിലൻസ് യൂണിറ്റുകൾ സ്ഥാപിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. മൊത്തം മേൽനോട്ടം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനു നൽകും. നിലവിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷിച്ചു തട്ടിപ്പു കണ്ടെത്തിയാലും കേസെടുക്കാനാകില്ല. സഹകരണ രജിസ്ട്രാർക്ക് ശിപാർശ ചെയ്യാൻ മാത്രമേ കഴിയൂ. രജിസ്ട്രാറുടെ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടി സാധ്യമാകൂ.
നിലവിൽ സഹകരണ സംഘങ്ങളിലേയും ബാങ്കുകളിലേയും ക്ലർക്ക് മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനങ്ങളാണ് സഹകരണ പരീക്ഷാ ബോർഡ് നടത്തുന്നത്. അറ്റന്റഡന്റ്, വാച്ച്മാൻ തുടങ്ങിയ തസ്തികകളിൽ ബാങ്ക് ഭരണസമിതി നിയമനം നടത്തിയ ശേഷം യോഗ്യതയുള്ളവരെ ക്ലർക്ക് തസ്തികയിലേക്കു മാറ്റുകയാണു പതിവ്. ഇതു രാഷ്ട്രീയ പാർട്ടി നേതാക്കളേയും ബന്ധുക്കളേയും നിയമിക്കാനുള്ള വേദിയായി മാറുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ ചില നിയമനങ്ങൾക്കായി ലക്ഷങ്ങൾ വാങ്ങുന്നതായും ആരോപണം ഉയർന്നിരുന്നു. ഇതൊഴിവാക്കാൻ എല്ലാ നിയമനങ്ങളും സഹകരണ പരീക്ഷാ ബോർഡിന്റെ പരിഗണനയ്ക്കു വിടാനാണു തീരുമാനം.
ലാസ്റ്റ്ഗ്രേഡ് തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് സഹകരണ സംഘങ്ങളിലെ ക്ലർക്ക് നിയമനത്തിന് ആവശ്യമായ യോഗ്യതയായ ജെഡിസി, എച്ച്ഡിസി, ബികോം വിത്ത് കോ- ഓപറേഷൻ തുടങ്ങിയവയുള്ളവർക്കു സ്ഥാനക്കയറ്റം നൽകാനും ഭരണസമിതിക്കു കഴിയുമായിരുന്നു. നിശ്ചിതയോഗ്യതയില്ലാത്തവർക്കു സഹകരണ സ്ഥാപനങ്ങളിലെ ഭരണസമിതി അനുവാദം നൽകിയാൽ ശന്പളത്തോടു കൂടി ജെഡിസി പഠനം നടത്താനും കഴിയും. നിയമത്തിലെ ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനുള്ള വ്യവസ്ഥകളും കരടു ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ബാങ്കിലെയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിലെയും നിയമനങ്ങൾ പിഎസ്സിയാണു നടത്തുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചു സഹകരണ വിജിലൻസ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ക്രമക്കേടുകൾ കണ്ടെത്തിയാൽ സഹകരണ വിജിലൻസ് സംവിധാനത്തിനു നേരിട്ടു കേസെടുക്കാനാകും. ഇതിനായി ജില്ലാതലത്തിൽ സഹകരണ വിജിലൻസ് യൂണിറ്റുകൾ സ്ഥാപിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. മൊത്തം മേൽനോട്ടം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനു നൽകും. നിലവിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷിച്ചു തട്ടിപ്പു കണ്ടെത്തിയാലും കേസെടുക്കാനാകില്ല. സഹകരണ രജിസ്ട്രാർക്ക് ശിപാർശ ചെയ്യാൻ മാത്രമേ കഴിയൂ. രജിസ്ട്രാറുടെ അനുമതി ലഭിച്ചാൽ മാത്രമേ തുടർ നടപടി സാധ്യമാകൂ.