നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും സ്വർണം പിടികൂടി. ഇന്നലെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം 48.5 ലക്ഷം രൂപയുടെ കളളക്കടത്താണു പിടികൂടിയത്. ഇതിൽ 1010 ഗ്രാം സ്വർണ മിശ്രിതമാണ്. 182 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണമാലകളും പിടിച്ചിട്ടുണ്ട് .
ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി അലിയെന്ന യാത്രക്കാരനാണ് അനധികൃതമായി സ്വർണം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത് . ഇയാൾ 1010 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണു കൊണ്ടുവന്നത് . 182 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണമാലകൾ ഷൂസിന്റെ സോക്സിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ശരീര പരിശോധനയ്ക്കായി ഷൂ അഴിപ്പിച്ചപ്പോഴാണ് സ്വർണമാലകൾ കണ്ടെത്തിയത്. തുടർച്ചയായുള്ള കള്ളക്കടത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ തുടരന്വേഷണം നടക്കുന്നുണ്ടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
ദുബായിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി അലിയെന്ന യാത്രക്കാരനാണ് അനധികൃതമായി സ്വർണം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത് . ഇയാൾ 1010 ഗ്രാം തൂക്കമുള്ള സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണു കൊണ്ടുവന്നത് . 182 ഗ്രാം തൂക്കമുള്ള മൂന്നു സ്വർണമാലകൾ ഷൂസിന്റെ സോക്സിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുകയായിരുന്നു. ശരീര പരിശോധനയ്ക്കായി ഷൂ അഴിപ്പിച്ചപ്പോഴാണ് സ്വർണമാലകൾ കണ്ടെത്തിയത്. തുടർച്ചയായുള്ള കള്ളക്കടത്തിന്റെ പിന്നിലുള്ളവരെ കണ്ടെത്താൻ തുടരന്വേഷണം നടക്കുന്നുണ്ടെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.