+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കവും സംഘട്ടനവും; ഒരാൾ കൊല്ലപ്പെട്ടു

കട്ടപ്പന: അപകടത്തിൽ തകർന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപെട്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനും സംഘട്ടനത്തിനുമിടയിൽ ഒരാൾ കൊല്ലപ്പെട്ടു.
സുഹൃത്തുക്കൾ തമ്മിൽ  വാക്കുതർക്കവും സംഘട്ടനവും;  ഒരാൾ കൊല്ലപ്പെട്ടു
കട്ടപ്പന: അപകടത്തിൽ തകർന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപെട്ടു സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനും സംഘട്ടനത്തിനുമിടയിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു.

വാഴവര, പാറയ്ക്കൽ ജോർജിന്‍റെ മകൻ രാജു (47) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ വാഴവര, കാരികുഴിയിൽ അഗസ്റ്റിന്‍റെ മകൻ ജോബിൻ (25), സുഹൃത്ത് വാഴവര കുഴിയാത്തു കുമാറിന്‍റെ മകൻ ഹരികുമാർ (26) എന്നിവർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു. ജോബിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സംഘർഷത്തിൽ പരിക്കേറ്റ ഹരികുമാറിനെ പോലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോർട്ട്.

കട്ടപ്പനയ്ക്കടുത്തു വാഴവരയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. സംഘർഷത്തിൽ മരിച്ച രാജുവിന്‍റെ മകൻ രാഹുൽ, സുഹൃത്ത് ഹരികുമാറിന്‍റെ ബൈക്ക് വാങ്ങി കടപ്പനയിലേക്ക് പോയി. നിർമ്മലാ സിറ്റിക്ക് സമീപം അപകടത്തിൽപ്പെട്ടു രാഹുലിനു പരിക്കേറ്റു. ബൈക്കിനു കാര്യമായ തകരാറുണ്ടായി. പരിക്കേറ്റ രാഹുൽ വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെ ബൈക്ക് നന്നാക്കാൻ ആവശ്യമായ തുക നൽകണമെന്നാവശ്യപ്പെട്ട് ഹരികുമാറും സുഹൃത്തു ജോബിനും ശനിയാഴ്ച രാത്രി രാജുവിന്‍റെ വീട്ടിലെത്തി ബഹളം വച്ചു. തുക മുഴുവൻ നൽകാൻ ഇപ്പോഴില്ലെന്നും കുറച്ചു രൂപാ നൽകാമെന്നും രാഹുലിന്‍റെ അച്ഛൻ രാജു ഇവരെ അറിയിച്ചു.

എന്നാൽ മുഴുവൻ പണവും വേണമെന്ന നിലപാടിൽ ഇവർ ഉറച്ചു നിന്നതോടെ തർക്കം കയ്യാങ്കളിയിലും സംഘർഷത്തിലും കലാശിച്ചു. ഇതിനിടെ പരിക്കേറ്റ രാജു കുഴഞ്ഞുവീണു.ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഘർഷത്തെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് പോലീസ് പറഞ്ഞു.