കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ പോലീസ് കാവൽ ഏർപ്പെടുത്തി.
ഇന്നലെ രാവിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തിയ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്കു പ്രവേശിപ്പിക്കാതെ ഒരു വിഭാഗം ആളുകൾ തടഞ്ഞിരുന്നു. സിനഡ് തീരുമാന പ്രകാരം ആർച്ച്ബിഷപ്പിന് വിശുദ്ധ കുർബാനയർപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ മറ്റൊരു വിഭാഗവും രംഗത്തെത്തി. പോലീസ് ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്.
തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആർച്ച്ബിഷപ് ബസിലിക്കയിലെ കുർബാനയർപ്പണം ഒഴിവാക്കി. അതേസമയം ഇന്നലെ ബസിലിക്കയിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആരാധന സൗകര്യങ്ങളുടെ കാര്യത്തിൽ തടസം നേരിട്ടതായി അതിരൂപത പിആർഒ ഫാ. മാർട്ടിൻ കല്ലുങ്കൽ പറഞ്ഞു. അതിരൂപത ആസ്ഥാനത്തെ പ്രവർത്തനങ്ങളെയോ ബസിലിക്കയിലെ ആത്മീയ ശുശ്രൂഷകളേയോ തടസപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പോലീസിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് ശ്രമങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പിആർഒ പത്രക്കുറിപ്പിൽ പറഞ്ഞു.
ഇന്നലെ രാവിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തിയ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്കു പ്രവേശിപ്പിക്കാതെ ഒരു വിഭാഗം ആളുകൾ തടഞ്ഞിരുന്നു. സിനഡ് തീരുമാന പ്രകാരം ആർച്ച്ബിഷപ്പിന് വിശുദ്ധ കുർബാനയർപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ മറ്റൊരു വിഭാഗവും രംഗത്തെത്തി. പോലീസ് ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്.
തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആർച്ച്ബിഷപ് ബസിലിക്കയിലെ കുർബാനയർപ്പണം ഒഴിവാക്കി. അതേസമയം ഇന്നലെ ബസിലിക്കയിൽ ഉണ്ടായ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആരാധന സൗകര്യങ്ങളുടെ കാര്യത്തിൽ തടസം നേരിട്ടതായി അതിരൂപത പിആർഒ ഫാ. മാർട്ടിൻ കല്ലുങ്കൽ പറഞ്ഞു. അതിരൂപത ആസ്ഥാനത്തെ പ്രവർത്തനങ്ങളെയോ ബസിലിക്കയിലെ ആത്മീയ ശുശ്രൂഷകളേയോ തടസപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പോലീസിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിന് ശ്രമങ്ങൾ നടന്നുവരുന്ന സാഹചര്യത്തിൽ സമാധാനപൂർണമായ അന്തരീക്ഷം നിലനിർത്താൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പിആർഒ പത്രക്കുറിപ്പിൽ പറഞ്ഞു.