തിരുവനന്തപുരം: ശശി തരൂരിന്റെ പര്യടനത്തോടെ തുടക്കം കുറിച്ച കോണ്‍ഗ്രസിലെ വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള അനുരഞ്ജന ശ്രമങ്ങളും സജീവമായി. സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾതന്നെ മധ്യസ്ഥരായി ചർച്ചകൾ തുടങ്ങി. വിവാദ പ്രസ്താവനകൾ അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.
തരൂർ വിവാദവുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ തുടരുന്ന കെ. മുരളീധരൻ അടക്കമുള്ളവരുമായി ചർച്ച നടത്തി. എന്നാൽ, ശശി തരൂരുമായി ഇനിയും ചർച്ച നടത്തിയിട്ടില്ല. കൂടുതൽ പ്രകോപനമുണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായിഅച്ചടക്ക സമിതി നൽകിയ ശിപാർശകൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂരിന് ഇതുവരെ കൈമാറിയില്ല.
പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ അടക്കം ചില പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി അച്ചടക്ക സമിതി ഇക്കാര്യം ചർച്ചചെയ്തിരുന്നു. പാർട്ടിയെ അറിയിക്കാതെയുള്ള പരിപാടികളുമായി മുന്നോട്ടു പോകരുതെന്നു തരൂരിനു താക്കീത് നൽകാൻ അച്ചടക്കസമിതി, കെപിസിസി നേതൃത്വത്തോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, അനുരഞ്ജന നീക്കങ്ങൾ സജീവമായ സാഹചര്യത്തിൽ പ്രശ്നം കൂടുതൽ ചർച്ചകൾക്ക് ഇടനൽകാതെ പരിഹരിക്കുന്നതിന്റെ ഭാഗമായി തരൂരിനു കെപിസിസി പ്രസിഡന്റ് ഇതുവരെ കത്തു നൽകിയിട്ടില്ല.
സർക്കാരിനെതിരേയുള്ള സമരപരിപാടികളിൽ ഒരുമിച്ചു നിൽക്കേണ്ട സമയത്ത് പരസ്പരം പോരടിക്കുന്നത് യുഡിഎഫിനെ ഏറെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഘടകകക്ഷി നേതാക്കളും പങ്കുവച്ചിട്ടുണ്ട്. ചർച്ചകളുടെ ഭാഗമായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രശ്നപരിഹാരത്തിന്റെ വഴി തേടണമെന്ന് സംസ്ഥാനത്തെ പ്രമുഖ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെകൂടി ഭാഗമായാണു ചില മുതിർന്ന നേതാക്കൾ സമവായ ചർച്ചകൾക്കു നേതൃത്വം നൽകുന്നത്.
അതേസമയം, തരൂരിനെ കൂടുതൽ പരിപാടികളിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകരും വിവിധ സംഘടനകളും ക്ഷണിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശശി തരൂർ കൂടുതൽ സജീവമാകാനാണു സാധ്യത.
നേതാക്കള്‍ ഒരേ വേദിയില്‍
കോഴിക്കോട്: പ്രസ്താവനായുദ്ധം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒഴികെയുള്ള കോൺഗ്രസ് നേതാക്കള്‍ ഇന്നലെ കോഴിക്കോട്ട് ഒരേ വേദിയിലെത്തി. പുതിയ കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചാണ് നേതാക്കള്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസംതന്നെ കോഴിക്കോട്ട് എത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല, എംപിമാരായ കെ. മുരളീധരന്, എം.കെ. രാഘവന്, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നേതാക്കളുമായി അന്‍വര്‍ അനൗപചാരിക ചര്‍ച്ച നടത്തി.
പരസ്യപ്രതികരണങ്ങള്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്ന ഉറപ്പും നേതാക്കളില്‍നിന്നു ലഭിച്ചു. രമേശ് ചെന്നിത്തല, കെ. സുധാകരന്, കെ. മുരളീധരന് എന്നിവര്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതിനെക്കുറിച്ചാണ് സംസാരിച്ചത്. ഐക്യത്തോടെ മുന്നോട്ടുപേകണമെന്നായിരുന്നു നേതാക്കളുടെ ആഹ്വാനം.
പരാതിയൊന്നും കിട്ടിയിട്ടില്ല
നിലവില്‍ യാതൊരു പരാതിയും കേരള ഘടകത്തില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ പറയുന്നത്. നേരത്തേ നിശ്ചയിച്ച പരിപാടികള്‍ക്കായാണ് കോഴിക്കോട്ടെത്തിയത്. നേതാക്കളുമായി സ്വാഭാവിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.
നിർവചനം വേണം
കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു. കെപിസിസി പ്രസിഡന്റ് എന്തു തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണെന്നും രാഘവന് കൂട്ടിച്ചേർത്തു.
തരൂർ വിവാദവുമായി ബന്ധപ്പെട്ടു പ്രസ്താവനകൾ തുടരുന്ന കെ. മുരളീധരൻ അടക്കമുള്ളവരുമായി ചർച്ച നടത്തി. എന്നാൽ, ശശി തരൂരുമായി ഇനിയും ചർച്ച നടത്തിയിട്ടില്ല. കൂടുതൽ പ്രകോപനമുണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായിഅച്ചടക്ക സമിതി നൽകിയ ശിപാർശകൾ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂരിന് ഇതുവരെ കൈമാറിയില്ല.
പാർട്ടിയെ അറിയിക്കാതെയുള്ള ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ അടക്കം ചില പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി അച്ചടക്ക സമിതി ഇക്കാര്യം ചർച്ചചെയ്തിരുന്നു. പാർട്ടിയെ അറിയിക്കാതെയുള്ള പരിപാടികളുമായി മുന്നോട്ടു പോകരുതെന്നു തരൂരിനു താക്കീത് നൽകാൻ അച്ചടക്കസമിതി, കെപിസിസി നേതൃത്വത്തോടു ശിപാർശ ചെയ്തിരുന്നു. എന്നാൽ, അനുരഞ്ജന നീക്കങ്ങൾ സജീവമായ സാഹചര്യത്തിൽ പ്രശ്നം കൂടുതൽ ചർച്ചകൾക്ക് ഇടനൽകാതെ പരിഹരിക്കുന്നതിന്റെ ഭാഗമായി തരൂരിനു കെപിസിസി പ്രസിഡന്റ് ഇതുവരെ കത്തു നൽകിയിട്ടില്ല.
സർക്കാരിനെതിരേയുള്ള സമരപരിപാടികളിൽ ഒരുമിച്ചു നിൽക്കേണ്ട സമയത്ത് പരസ്പരം പോരടിക്കുന്നത് യുഡിഎഫിനെ ഏറെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഘടകകക്ഷി നേതാക്കളും പങ്കുവച്ചിട്ടുണ്ട്. ചർച്ചകളുടെ ഭാഗമായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പ്രശ്നപരിഹാരത്തിന്റെ വഴി തേടണമെന്ന് സംസ്ഥാനത്തെ പ്രമുഖ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെകൂടി ഭാഗമായാണു ചില മുതിർന്ന നേതാക്കൾ സമവായ ചർച്ചകൾക്കു നേതൃത്വം നൽകുന്നത്.
അതേസമയം, തരൂരിനെ കൂടുതൽ പരിപാടികളിലേക്ക് കോണ്‍ഗ്രസ് പ്രവർത്തകരും വിവിധ സംഘടനകളും ക്ഷണിക്കുകയാണ്. വരും ദിവസങ്ങളിൽ സംസ്ഥാനത്തു ശശി തരൂർ കൂടുതൽ സജീവമാകാനാണു സാധ്യത.
നേതാക്കള്‍ ഒരേ വേദിയില്‍
കോഴിക്കോട്: പ്രസ്താവനായുദ്ധം നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഒഴികെയുള്ള കോൺഗ്രസ് നേതാക്കള്‍ ഇന്നലെ കോഴിക്കോട്ട് ഒരേ വേദിയിലെത്തി. പുതിയ കോഴിക്കോട് ഡിസിസി ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചാണ് നേതാക്കള്‍ എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കഴിഞ്ഞ ദിവസംതന്നെ കോഴിക്കോട്ട് എത്തിയിരുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, രമേശ് ചെന്നിത്തല, എംപിമാരായ കെ. മുരളീധരന്, എം.കെ. രാഘവന്, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. നേതാക്കളുമായി അന്‍വര്‍ അനൗപചാരിക ചര്‍ച്ച നടത്തി.
പരസ്യപ്രതികരണങ്ങള്‍ വിഷയത്തില്‍ ഉണ്ടാകില്ലെന്ന ഉറപ്പും നേതാക്കളില്‍നിന്നു ലഭിച്ചു. രമേശ് ചെന്നിത്തല, കെ. സുധാകരന്, കെ. മുരളീധരന് എന്നിവര്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതിനെക്കുറിച്ചാണ് സംസാരിച്ചത്. ഐക്യത്തോടെ മുന്നോട്ടുപേകണമെന്നായിരുന്നു നേതാക്കളുടെ ആഹ്വാനം.
പരാതിയൊന്നും കിട്ടിയിട്ടില്ല
നിലവില്‍ യാതൊരു പരാതിയും കേരള ഘടകത്തില്‍നിന്നു ലഭിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ പറയുന്നത്. നേരത്തേ നിശ്ചയിച്ച പരിപാടികള്‍ക്കായാണ് കോഴിക്കോട്ടെത്തിയത്. നേതാക്കളുമായി സ്വാഭാവിക ചര്‍ച്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും അദ്ദേഹം പ്രതികരിച്ചു.
നിർവചനം വേണം
കോണ്‍ഗ്രസില്‍ അച്ചടക്കത്തിന് നിര്‍വചനം ഉണ്ടാകണമെന്ന് എം.കെ. രാഘവന് എംപി പറഞ്ഞു. കെപിസിസി പ്രസിഡന്റ് എന്തു തീരുമാനിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണെന്നും രാഘവന് കൂട്ടിച്ചേർത്തു.