കട്ടപ്പന : ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു; അയൽവാസിയെ പോലീസ് അറസ്റ്റ്ചെയ്തു.
പൊതു പ്രവർത്തകനായ സജി എന്നു വിളിക്കുന്ന തോമസ് വർഗീസ് (54) ആണ് പിടിയിലായത്.
മോഷണശ്രമത്തിനിടെ പ്രതിരോധിക്കാൻ ശ്രമിച്ച വീട്ടമ്മയെ അടുക്കളയിൽ കിടന്നിരുന്ന കൊരണ്ടിപ്പലക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് 12.30 നോടെയാണ് നാരകക്കാനം പള്ളിക്കവല കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി(64)യെ കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വീടിന് പുറത്ത് തുണി അലക്കിക്കൊണ്ടിരുന്ന ചിന്നമ്മയോട് സജി കുടിക്കാൻ വെള്ളം ചോദിച്ചു.
പൊതു പ്രവർത്തകനും അയൽവാസിയുമായ ഇയാളോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം ചിന്നമ്മ വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയ സമയം പിന്നാലെ എത്തിയ സജി അടുക്കള ഭാഗത്ത് കിടന്നിരുന്ന കൊരണ്ടിപ്പലകകൊണ്ട് ചിന്നമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. കത്തിയുമായി പ്രതിരോധിക്കാൻ ശ്രമിച്ച ചിന്നമ്മയെ പ്രതി നിലത്തു കിടന്നിരുന്ന അരിവാൾ കൊണ്ടു വെട്ടുകയും ചെയ്തു.
കഴുത്തിലും വയറിലും പരിക്കേറ്റ ചിന്നമ്മ ബോധരഹിതയായി. തുടർന്ന് ചിന്നമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവൻ തൂക്കമുള്ള മാലയും ഓരോ പവൻ വീതമുള്ള രണ്ടു വളകളും കൈക്കലാക്കിയ ശേഷം അടുത്ത മുറിയിൽനിന്ന് തുണികളും ബുക്കുകളും എടുത്തുകൊണ്ടു വന്ന് ചിന്നമ്മയുടെ ദേഹത്തിട്ട് ഗ്യാസ് സിലണ്ടറിന്റെ ഹോസ് മുറിച്ച് തുണികളുടെ മുകളിൽ വച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസവും പിറ്റേന്നും ഇവരുടെ വീട്ടിലെത്തിയ ഇയാൾ അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ അവിടെനിന്നു മുങ്ങി.
ആഭരണങ്ങൾ പണയം വച്ച് ഒന്നേകാൽ ലക്ഷം രൂപ വാങ്ങി. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് കട്ടപ്പന ഡിവൈഎസ് പി വി. എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ സജിയെ പിടികൂടിയത്. തെളിവു നശിപ്പിക്കാൻ ഇയാൾ നടത്തിയ ശ്രമങ്ങളും അന്വേഷണത്തിൽ നിർണായകമായി.
ചിന്നമ്മ കരയാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ വായ്ക്കുള്ളിൽ കൈ കടത്തി നാക്ക് പുറത്തേക്ക് വലിച്ചുപിടിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇടുക്കി, നെടുങ്കണ്ടം, തങ്കമണി, കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിൽനിന്നുള്ള വൻ പോലീസ് സംഘമാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്.
പൊതു പ്രവർത്തകനായ സജി എന്നു വിളിക്കുന്ന തോമസ് വർഗീസ് (54) ആണ് പിടിയിലായത്.
മോഷണശ്രമത്തിനിടെ പ്രതിരോധിക്കാൻ ശ്രമിച്ച വീട്ടമ്മയെ അടുക്കളയിൽ കിടന്നിരുന്ന കൊരണ്ടിപ്പലക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ജീവനോടെ കത്തിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 23 ന് ഉച്ചയ്ക്ക് 12.30 നോടെയാണ് നാരകക്കാനം പള്ളിക്കവല കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണി(64)യെ കൊലപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വീടിന് പുറത്ത് തുണി അലക്കിക്കൊണ്ടിരുന്ന ചിന്നമ്മയോട് സജി കുടിക്കാൻ വെള്ളം ചോദിച്ചു.
പൊതു പ്രവർത്തകനും അയൽവാസിയുമായ ഇയാളോട് കയറി ഇരിക്കാൻ പറഞ്ഞ ശേഷം ചിന്നമ്മ വെള്ളമെടുക്കാൻ അടുക്കളയിലേക്കു പോയ സമയം പിന്നാലെ എത്തിയ സജി അടുക്കള ഭാഗത്ത് കിടന്നിരുന്ന കൊരണ്ടിപ്പലകകൊണ്ട് ചിന്നമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. കത്തിയുമായി പ്രതിരോധിക്കാൻ ശ്രമിച്ച ചിന്നമ്മയെ പ്രതി നിലത്തു കിടന്നിരുന്ന അരിവാൾ കൊണ്ടു വെട്ടുകയും ചെയ്തു.
കഴുത്തിലും വയറിലും പരിക്കേറ്റ ചിന്നമ്മ ബോധരഹിതയായി. തുടർന്ന് ചിന്നമ്മയുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് പവൻ തൂക്കമുള്ള മാലയും ഓരോ പവൻ വീതമുള്ള രണ്ടു വളകളും കൈക്കലാക്കിയ ശേഷം അടുത്ത മുറിയിൽനിന്ന് തുണികളും ബുക്കുകളും എടുത്തുകൊണ്ടു വന്ന് ചിന്നമ്മയുടെ ദേഹത്തിട്ട് ഗ്യാസ് സിലണ്ടറിന്റെ ഹോസ് മുറിച്ച് തുണികളുടെ മുകളിൽ വച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവദിവസവും പിറ്റേന്നും ഇവരുടെ വീട്ടിലെത്തിയ ഇയാൾ അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ അവിടെനിന്നു മുങ്ങി.
ആഭരണങ്ങൾ പണയം വച്ച് ഒന്നേകാൽ ലക്ഷം രൂപ വാങ്ങി. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് കട്ടപ്പന ഡിവൈഎസ് പി വി. എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ സജിയെ പിടികൂടിയത്. തെളിവു നശിപ്പിക്കാൻ ഇയാൾ നടത്തിയ ശ്രമങ്ങളും അന്വേഷണത്തിൽ നിർണായകമായി.
ചിന്നമ്മ കരയാൻ ശ്രമിച്ചപ്പോൾ ശബ്ദം പുറത്തു വരാതിരിക്കാൻ വായ്ക്കുള്ളിൽ കൈ കടത്തി നാക്ക് പുറത്തേക്ക് വലിച്ചുപിടിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.
സംഭവസ്ഥലത്ത് പ്രതിയെ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഇടുക്കി, നെടുങ്കണ്ടം, തങ്കമണി, കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിൽനിന്നുള്ള വൻ പോലീസ് സംഘമാണ് പ്രതിക്കൊപ്പമുണ്ടായിരുന്നത്.