വാഴക്കുളം: മൂന്നു ദിവസങ്ങളിലായി കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ നടന്നുവന്ന സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിന് ഇന്നു തിരശീലവീഴും. വൈകുന്നേരം അഞ്ചിന് കാർമൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം രമേഷ് പിഷാരടി സമ്മാനദാനം നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ, സിബിഎസ്ഇ റീജണൽ ഡയറക്ടർ മഹേഷ് ധർമാധികാരി, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ കേരള പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ, കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു കൂട്ടപ്ലായ്ക്കൽ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി. ജോർജ്, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ ട്രഷറർ ഡോ. ദിനീഷ് ബാബു, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ട്രഷറർ സി.എ. ഏബ്രഹാം തോമസ്, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്. അബ്ദുൾ നാസർ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ ജനറൽ സെക്രട്ടറി ജോജി പോൾ എന്നിവർ പ്രസംഗിക്കും.
പരിക്കിലും വിജയമുദ്രയുമായി അമിത് സുരേഷ്
വാഴക്കുളം: ഒടിഞ്ഞ കൈയുടെ വേദന അടക്കിപ്പിടിച്ച് ഭരതനാട്യം കാറ്റഗറി മൂന്നിൽ അമിത് സുരേഷ് ഒന്നാം സ്ഥാനം നേടി. മാള ഹോളിഗ്രേസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അമിത്.
ഒടിഞ്ഞ വലതു കൈ കെട്ടിവച്ച് ഇടതുകൈ കൊണ്ട് മുദ്ര കാണിച്ചാണ് മത്സര വേദിയിൽ അമിത് നടനമാടിയത്. മത്സരത്തിന് പരിശീലനം നടക്കുന്പോൾ ഒരാഴ്ച മുന്‍പു പടിയിൽ നിന്നു വീണു കൈ ഒടിയുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് കെട്ടിവച്ച കൈയുമായി വിജയത്തിലേക്ക് മുദ്ര കാണിച്ചെത്തുകയായിരുന്നു പരിക്കിൽ തളരാത്ത ഈ പ്രതിഭ. മാള വടമ ചാത്തക്കുളം സുരേഷിന്റേയും രാജിയുടെയും മകനാണ് അമിത്. ഡോ. ജോയ് കൃഷ്ണയാണ് ഭരതനാട്യത്തിൽ ശിക്ഷണം നൽകുന്നത്.
മുന്നേറ്റം തുടർന്ന് തൃശൂർ
വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന്റെ മൂന്നാം ദിവസവും മുന്നേറ്റം തുടർന്ന് തൃശൂർ സഹോദയ. 1,336 പോയിന്റുകൾ നേടിയ തൃശൂരിന് തൊട്ടുപിന്നിലായി 1,214 പോയിന്റോടെ മലബാർ സഹോദയ രണ്ടാം സ്ഥാനത്തുണ്ട്. 1,118 പോയിന്റുകളോടെ കൊച്ചി മെട്രോ സഹോദയ മൂന്നാം സ്ഥാനത്തും. കോട്ടയം (1,028), പാലക്കാട് (1,022) സഹോദയകളാണ് യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളിൽ. കണ്ണൂർ-902, സെൻട്രൽ കേരള-895, കൊല്ലം ഡിസ്ട്രിക്റ്റ്-887, സെൻട്രൽ ട്രാവൻകൂർ -698, മലപ്പുറം-745, സൗത്ത് സോണ്‍-701, വയനാട്-652, ആലപ്പുഴ-654, വേണാട്-611, പത്തനംതിട്ട-593, ട്രിവാൻഡ്രം-576, കാസർഗോഡ്-518, ഇടുക്കി-505, ദേശിംഗനാട്-565, മലപ്പുറം സെൻട്രൽ-523, കാപിറ്റൽ-478, വടകര-432, കെപിഎസ്എ-458, കൊല്ലം-377, ഭാരത്-314, ചന്ദ്രഗിരി-124 എന്നിങ്ങനെയാണ് മറ്റു സഹോദയകളുടെ പോയിന്റ് നില.
ഓവറോൾ സ്കൂൾ പട്ടികയിൽ 327 പോയിന്റുള്ള കോഴിക്കോട് സിഎംഐ പബ്ലിക് സ്കൂളാണ് മുന്നിൽ. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 304 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള കൊല്ലം ലേക്ക്ഫോർഡ് സ്കൂളിന് 300 പോയിന്റുണ്ട്.
കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ പ്രസിഡന്റ് റവ. ഡോ. സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം രമേഷ് പിഷാരടി സമ്മാനദാനം നിർവഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ, സിബിഎസ്ഇ റീജണൽ ഡയറക്ടർ മഹേഷ് ധർമാധികാരി, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ കേരള പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാൻ, കാർമൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ബിജു കൂട്ടപ്ലായ്ക്കൽ, പിടിഎ പ്രസിഡന്റ് പ്രിൻസ് ടി. ജോർജ്, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ ട്രഷറർ ഡോ. ദിനീഷ് ബാബു, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ട്രഷറർ സി.എ. ഏബ്രഹാം തോമസ്, സിബിഎസ്ഇ മനേജ്മെന്റ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി പി.എസ്. അബ്ദുൾ നാസർ, കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ പിള്ള, കോണ്‍ഫെഡറേഷൻ ഓഫ് കേരള സഹോദയ ജനറൽ സെക്രട്ടറി ജോജി പോൾ എന്നിവർ പ്രസംഗിക്കും.
പരിക്കിലും വിജയമുദ്രയുമായി അമിത് സുരേഷ്
വാഴക്കുളം: ഒടിഞ്ഞ കൈയുടെ വേദന അടക്കിപ്പിടിച്ച് ഭരതനാട്യം കാറ്റഗറി മൂന്നിൽ അമിത് സുരേഷ് ഒന്നാം സ്ഥാനം നേടി. മാള ഹോളിഗ്രേസ് പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് അമിത്.
ഒടിഞ്ഞ വലതു കൈ കെട്ടിവച്ച് ഇടതുകൈ കൊണ്ട് മുദ്ര കാണിച്ചാണ് മത്സര വേദിയിൽ അമിത് നടനമാടിയത്. മത്സരത്തിന് പരിശീലനം നടക്കുന്പോൾ ഒരാഴ്ച മുന്‍പു പടിയിൽ നിന്നു വീണു കൈ ഒടിയുകയായിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ് കെട്ടിവച്ച കൈയുമായി വിജയത്തിലേക്ക് മുദ്ര കാണിച്ചെത്തുകയായിരുന്നു പരിക്കിൽ തളരാത്ത ഈ പ്രതിഭ. മാള വടമ ചാത്തക്കുളം സുരേഷിന്റേയും രാജിയുടെയും മകനാണ് അമിത്. ഡോ. ജോയ് കൃഷ്ണയാണ് ഭരതനാട്യത്തിൽ ശിക്ഷണം നൽകുന്നത്.
മുന്നേറ്റം തുടർന്ന് തൃശൂർ
വാഴക്കുളം: സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന്റെ മൂന്നാം ദിവസവും മുന്നേറ്റം തുടർന്ന് തൃശൂർ സഹോദയ. 1,336 പോയിന്റുകൾ നേടിയ തൃശൂരിന് തൊട്ടുപിന്നിലായി 1,214 പോയിന്റോടെ മലബാർ സഹോദയ രണ്ടാം സ്ഥാനത്തുണ്ട്. 1,118 പോയിന്റുകളോടെ കൊച്ചി മെട്രോ സഹോദയ മൂന്നാം സ്ഥാനത്തും. കോട്ടയം (1,028), പാലക്കാട് (1,022) സഹോദയകളാണ് യഥാക്രം നാലും അഞ്ചും സ്ഥാനങ്ങളിൽ. കണ്ണൂർ-902, സെൻട്രൽ കേരള-895, കൊല്ലം ഡിസ്ട്രിക്റ്റ്-887, സെൻട്രൽ ട്രാവൻകൂർ -698, മലപ്പുറം-745, സൗത്ത് സോണ്‍-701, വയനാട്-652, ആലപ്പുഴ-654, വേണാട്-611, പത്തനംതിട്ട-593, ട്രിവാൻഡ്രം-576, കാസർഗോഡ്-518, ഇടുക്കി-505, ദേശിംഗനാട്-565, മലപ്പുറം സെൻട്രൽ-523, കാപിറ്റൽ-478, വടകര-432, കെപിഎസ്എ-458, കൊല്ലം-377, ഭാരത്-314, ചന്ദ്രഗിരി-124 എന്നിങ്ങനെയാണ് മറ്റു സഹോദയകളുടെ പോയിന്റ് നില.
ഓവറോൾ സ്കൂൾ പട്ടികയിൽ 327 പോയിന്റുള്ള കോഴിക്കോട് സിഎംഐ പബ്ലിക് സ്കൂളാണ് മുന്നിൽ. വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയ 304 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാമതുള്ള കൊല്ലം ലേക്ക്ഫോർഡ് സ്കൂളിന് 300 പോയിന്റുണ്ട്.