ആലപ്പുഴ: കടലേറ്റത്തിൽ വീടുകൾ പൂർണമായും തകർന്ന രണ്ടു മത്സ്യത്തൊഴിലാളികൾക്ക് വീടു നിർമിക്കാൻ സർക്കാർ സഹായം. 2018 ഏപ്രിൽ മാസം തുടർച്ചയായുണ്ടായ കടലേറ്റത്തിൽ വീട് തകർന്ന പി. റിൻസണ്, കുഞ്ഞുമോൻ എന്നിവർക്ക് സർക്കാർ ഉത്തരവ് പ്രകാരം ഭൂമിയും വീടും വാങ്ങുന്നതിനായി 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കമ്മീഷനംഗം ബിന്ദു എം. തോമസ് അറിയിച്ചു.
കളക്ടറേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ. ഓഖി ദുരന്തസമയത്ത് മത്സ്യബന്ധന സാമഗ്രികകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തുക നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സിറ്റിംഗിൽ 28 കേസുകളാണ് പരിഗണിച്ചത്. 14 എണ്ണം പരിഹരിച്ചു. ഗുരുപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്കൂളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് നൽകുന്നില്ലെന്ന പരാതിയും പരിഹരിച്ചു. കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് സ്കൂൾ അധികൃതർ അപേക്ഷ നൽകാതിരുന്നതിനാലാണ് വിദ്യാർഥികൾക്ക് സ്കോളർഷിപപ്പ് ലഭിക്കാതിരുന്നതെന്നും കമ്മീഷൻ കണ്ടെത്തി.
തുടർന്ന് സ്കൂളധികൃതർ തന്നെ സ്കോളർഷിപ് നൽകാമെന്ന് സമ്മതിച്ചതോടെ പ്രശ്നം പരിഹരിച്ചു. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ സ്കൂളധികാരികളുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സിറ്റിംഗ്.
കളക്ടറേറ്റിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ. ഓഖി ദുരന്തസമയത്ത് മത്സ്യബന്ധന സാമഗ്രികകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തുക നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സിറ്റിംഗിൽ 28 കേസുകളാണ് പരിഗണിച്ചത്. 14 എണ്ണം പരിഹരിച്ചു. ഗുരുപുരത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്കൂളിൽ ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് നൽകുന്നില്ലെന്ന പരാതിയും പരിഹരിച്ചു. കുട്ടികൾക്കുള്ള സ്കോളർഷിപ്പിന് സ്കൂൾ അധികൃതർ അപേക്ഷ നൽകാതിരുന്നതിനാലാണ് വിദ്യാർഥികൾക്ക് സ്കോളർഷിപപ്പ് ലഭിക്കാതിരുന്നതെന്നും കമ്മീഷൻ കണ്ടെത്തി.
തുടർന്ന് സ്കൂളധികൃതർ തന്നെ സ്കോളർഷിപ് നൽകാമെന്ന് സമ്മതിച്ചതോടെ പ്രശ്നം പരിഹരിച്ചു. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ സ്കൂളധികാരികളുടെ അനാസ്ഥ കാരണം നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സിറ്റിംഗ്.