തിരുവനന്തപുരം: പ്രളയ കാലത്ത് കേന്ദ്രം നൽകിയ അരിക്ക് കേരളം 205.81 കോടി രൂപ നൽകും. ഇതു സംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനത്തെ തുടർന്നാണ് നടപടി.
കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് കേന്ദ്രം 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചിരുന്നു. അന്നുതന്നെ തുക നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പ്രളയ കാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്നും സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കത്തയച്ചു.
പണം അടച്ചില്ലെങ്കിൽ കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് തുക പിടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് കത്തയച്ചു.ഈ സാഹചര്യത്തിൽ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാനം നടപടി സ്വീകരിക്കുകയായിരുന്നു.
കേരളത്തിൽ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് കേന്ദ്രം 89,540 മെട്രിക് ടണ്‍ അരി അനുവദിച്ചിരുന്നു. അന്നുതന്നെ തുക നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പ്രളയ കാലത്തെ സഹായമായി അരിവിതരണത്തെ കാണണമെന്നും സംസ്ഥാനം സാന്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടി സംസ്ഥാനം പല തവണ കത്തയച്ചു.
പണം അടച്ചില്ലെങ്കിൽ കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് തുക പിടിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സംസ്ഥാന സർക്കാരിന് കത്തയച്ചു.ഈ സാഹചര്യത്തിൽ കേന്ദ്രത്തിന് പണം നൽകാൻ സംസ്ഥാനം നടപടി സ്വീകരിക്കുകയായിരുന്നു.