മണ്ണാർക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ നശിപ്പിച്ചെന്നു റിപ്പോർട്ട്.
കേസിൽ മധുവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു. ഈ ഹർജി ഇന്നലെ മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ കോടതി പരിഗണിച്ചു. ഈ സമയം കോടതിയിൽ ഹാജരായ തഹസിൽദാരാണ്, മധുവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ നശിപ്പിച്ചെന്ന് അറിയിച്ചത്.
മൂന്നുവർഷം കഴിഞ്ഞാൽ നിയമപ്രകാരം ഈ രേഖകൾ സൂക്ഷിക്കേണ്ടതില്ലെന്നു തഹസിൽദാർ കോടതിയിൽ പറഞ്ഞു. മധുവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രോസിക്യൂഷൻ പുതിയ ഹർജി നൽകി. അട്ടപ്പാടി തഹസിൽദാരോടാണു പുതിയ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഹർജി 28നു പരിഗണിക്കും.
മുൻ ഒറ്റപ്പാലം സബ് കളക്ടറും നിലവിലെ തിരുവനന്തപുരം ജില്ലാ കളക്ടറുമായ ജെറോമിക് ജോർജിനെ വിസ്തരിക്കരുതെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാംപ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി ഇന്നലെ തള്ളി. അതിനാൽ ജില്ലാ കളക്ടറെ വിസ്തരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.
കേസിൽ മധുവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി നൽകിയിരുന്നു. ഈ ഹർജി ഇന്നലെ മണ്ണാർക്കാട് പട്ടികജാതി/പട്ടികവർഗ കോടതി പരിഗണിച്ചു. ഈ സമയം കോടതിയിൽ ഹാജരായ തഹസിൽദാരാണ്, മധുവിന്റെ ജാതി തെളിയിക്കുന്ന രേഖകൾ നശിപ്പിച്ചെന്ന് അറിയിച്ചത്.
മൂന്നുവർഷം കഴിഞ്ഞാൽ നിയമപ്രകാരം ഈ രേഖകൾ സൂക്ഷിക്കേണ്ടതില്ലെന്നു തഹസിൽദാർ കോടതിയിൽ പറഞ്ഞു. മധുവിന്റെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പ്രോസിക്യൂഷൻ പുതിയ ഹർജി നൽകി. അട്ടപ്പാടി തഹസിൽദാരോടാണു പുതിയ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ഹർജി 28നു പരിഗണിക്കും.
മുൻ ഒറ്റപ്പാലം സബ് കളക്ടറും നിലവിലെ തിരുവനന്തപുരം ജില്ലാ കളക്ടറുമായ ജെറോമിക് ജോർജിനെ വിസ്തരിക്കരുതെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാംപ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി ഹൈക്കോടതി ഇന്നലെ തള്ളി. അതിനാൽ ജില്ലാ കളക്ടറെ വിസ്തരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം. മേനോൻ പറഞ്ഞു.