കൊണ്ടാഴി: സൗത്ത് കൊണ്ടാഴി കിളിനി കടവിൽ സ്വകാര്യ ബസ് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ അന്‍പതോളം പേർക്കു പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടേത് ഗുരുതര പരിക്കാണ്. തൃശൂരിൽനിന്നു തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാവിലെ 7.30ന് ആയിരുന്നു അപകടം. അന്‍പതോളം പേർക്ക് പരിക്കേറ്റു.
സ്കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു. ബസിൽ പാമ്പാടി നെഹ്റു കോളജിലെയും തിരുവില്വാമല ജിഎച്ച്എസ്എസിലെയും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു. ഉടനെ ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ്, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, പി.കെ. ദാസ് ആശുപത്രി, പഴയന്നൂർ ഗവ. ആശുപത്രി, നവോദയ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്കു നിസാര പരിക്കാണെങ്കിലും ബസിന്റെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാന പാത നവീകരണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കായാംപൂവ്വം - സൗത്ത് കൊണ്ടാഴി- പുത്തിരത്തറ വഴിയാണ് പോകുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
സ്കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് താഴ്ചയിലേക്കു മറിയുകയായിരുന്നു. ബസിൽ പാമ്പാടി നെഹ്റു കോളജിലെയും തിരുവില്വാമല ജിഎച്ച്എസ്എസിലെയും വിദ്യാര്‍ഥികളുള്‍പ്പെടെയുള്ള യാത്രക്കാർ ഉണ്ടായിരുന്നു. ഉടനെ ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ്, ഒറ്റപ്പാലം വള്ളുവനാട് ആശുപത്രി, പി.കെ. ദാസ് ആശുപത്രി, പഴയന്നൂർ ഗവ. ആശുപത്രി, നവോദയ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. യാത്രക്കാർക്കു നിസാര പരിക്കാണെങ്കിലും ബസിന്റെ ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റു. ഇവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംസ്ഥാന പാത നവീകരണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ കായാംപൂവ്വം - സൗത്ത് കൊണ്ടാഴി- പുത്തിരത്തറ വഴിയാണ് പോകുന്നത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവറുടെ പേരിൽ കേസെടുത്തിട്ടുണ്ട്.