തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച സൗജന്യ ഭക്ഷ്യകിറ്റിന്റെ തുക സപ്ലൈകോയ്ക്ക് അനുവദിക്കാൻ തീരുമാനം.
രണ്ടു വർഷത്തിലേറെയായി നൽകാതിരുന്ന തുകയാണ് നൽകുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ 2020 ഓഗസ്റ്റിൽ 99,735 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി വിതരണം ചെയ്തതിനുള്ള 6.77 കോടി രൂപ അനുവദിക്കാനാണു തീരുമാനം.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിന് റേഷൻ കടക്കാർക്കുള്ള കമ്മീഷൻ ഉൾപ്പെടെ വിതരണം ചെയ്യുന്നതിനാണ് തുക. ഭക്ഷ്യകിറ്റ് തയാറാക്കാൻ ആവശ്യമായി വന്ന തുക, വിതരണത്തിന് ആവശ്യമായ തുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു തുക സപ്ലൈകോയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചത്.
കമ്മീഷൻ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു റേഷൻ വ്യാപാരികളുടെ സംഘടനകൾ കടയടപ്പു സമരം അടക്കം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മത്സ്യത്തൊഴിലാളി മേഖലയിൽ വിതരണം ചെയത ഭക്ഷ്യകിറ്റിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചത്.
രണ്ടു വർഷത്തിലേറെയായി നൽകാതിരുന്ന തുകയാണ് നൽകുന്നത്. കോവിഡിന്റെ ആദ്യഘട്ടത്തിൽ 2020 ഓഗസ്റ്റിൽ 99,735 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി വിതരണം ചെയ്തതിനുള്ള 6.77 കോടി രൂപ അനുവദിക്കാനാണു തീരുമാനം.
സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിന് റേഷൻ കടക്കാർക്കുള്ള കമ്മീഷൻ ഉൾപ്പെടെ വിതരണം ചെയ്യുന്നതിനാണ് തുക. ഭക്ഷ്യകിറ്റ് തയാറാക്കാൻ ആവശ്യമായി വന്ന തുക, വിതരണത്തിന് ആവശ്യമായ തുക എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു തുക സപ്ലൈകോയ്ക്ക് അനുവദിക്കാൻ തീരുമാനിച്ചത്.
കമ്മീഷൻ വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു റേഷൻ വ്യാപാരികളുടെ സംഘടനകൾ കടയടപ്പു സമരം അടക്കം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മത്സ്യത്തൊഴിലാളി മേഖലയിൽ വിതരണം ചെയത ഭക്ഷ്യകിറ്റിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചത്.