വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് വിദ്യാർഥികൾ ഉൾപ്പെടെ ഒന്പതുപേരുടെ മരണത്തിനിടയാക്കിയ ബസപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ എറണാകുളം ഇലഞ്ഞി സ്വദേശി ജോമോൻ (46), ബസ് ഉടമ കോട്ടയം സ്വദേശി അരുണ് (30) എന്നിവരെ ആലത്തൂർ ഡിവൈഎസ്പി ആർ. അശോകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
നരഹത്യക്കാണ് ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുള്ളത്. അപകടസാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ടുതന്നെ അമിതവേഗത്തിൽ ബസ് ഓടിച്ച് അപകടം വരുത്തി എന്നതാണ് ഡ്രൈവർക്കെതിരെയുള്ള പ്രധാന കുറ്റം. മറ്റു നിയമലംഘനങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
കുറ്റക്കാരനായ ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ബസ് ഉടമ, കെഎസ്ആർടിസി ഡ്രൈവർ, യാത്രക്കാർ തുടങ്ങിയവരുടെ മൊഴിയെടുക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് അന്വേഷണത്തിലാണെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി.
ചവറയിൽനിന്നു പിടികൂടിയ ബസ് ഡ്രൈവറെ ഇന്നലെയാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. അപകട സമയത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസ്, കാർ എന്നിവയുടെ സ്പീഡ്, ഈ വാഹനങ്ങൾ ഏതെങ്കിലും വിധത്തിൽ അപകടത്തിനു കാരണമായോ എന്നീ കാര്യങ്ങളും പരിശോധിക്കും.
കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗം കുറച്ചതാണ് അപകടത്തിനു കാരണമായതെന്ന അഭിപ്രായമുയർന്ന പശ്ചാത്തലത്തിലാണ് ഇത്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപേരിൽ ചികിത്സതേടിയശേഷം മുങ്ങുകയായിരുന്നു.
നരഹത്യക്കാണ് ഡ്രൈവർക്കെതിരേ കേസെടുത്തിട്ടുള്ളത്. അപകടസാധ്യതയുണ്ടെന്നറിഞ്ഞു കൊണ്ടുതന്നെ അമിതവേഗത്തിൽ ബസ് ഓടിച്ച് അപകടം വരുത്തി എന്നതാണ് ഡ്രൈവർക്കെതിരെയുള്ള പ്രധാന കുറ്റം. മറ്റു നിയമലംഘനങ്ങളും പരിശോധിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു.
കുറ്റക്കാരനായ ഡ്രൈവറെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനാണ് ഉടമയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ബസ് ഉടമ, കെഎസ്ആർടിസി ഡ്രൈവർ, യാത്രക്കാർ തുടങ്ങിയവരുടെ മൊഴിയെടുക്കും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകുമോ എന്ന ചോദ്യങ്ങൾക്ക് അന്വേഷണത്തിലാണെന്നായിരുന്നു ഡിവൈഎസ്പിയുടെ മറുപടി.
ചവറയിൽനിന്നു പിടികൂടിയ ബസ് ഡ്രൈവറെ ഇന്നലെയാണ് വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നത്. ഡ്രൈവർ മദ്യപിച്ചിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്. അപകട സമയത്തുണ്ടായിരുന്ന കെഎസ്ആർടിസി ബസ്, കാർ എന്നിവയുടെ സ്പീഡ്, ഈ വാഹനങ്ങൾ ഏതെങ്കിലും വിധത്തിൽ അപകടത്തിനു കാരണമായോ എന്നീ കാര്യങ്ങളും പരിശോധിക്കും.
കെഎസ്ആർടിസി ബസ് പെട്ടെന്ന് വേഗം കുറച്ചതാണ് അപകടത്തിനു കാരണമായതെന്ന അഭിപ്രായമുയർന്ന പശ്ചാത്തലത്തിലാണ് ഇത്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജപേരിൽ ചികിത്സതേടിയശേഷം മുങ്ങുകയായിരുന്നു.