തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം തീരശോഷണത്തിനു കാരണമാകുന്നുണ്ടോ എന്നു പരിശോധിക്കാൻ സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷണൽ ഡയറക്ടർ എം.ഡി. കുന്ദലെ ആണ് സമിതി അധ്യക്ഷൻ.
നാലംഗ സമിതിയെ നിയോഗിച്ചുകൊണ്ടാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. സമരസമിതിയിൽ നിന്നുള്ള ആരെയും സർക്കാർ നിയോഗിച്ച സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. റെജി ജോണ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേറ്റ് പ്രഫസർ ഡോ. തേജൽ കനിത്കർ, കണ്ട്ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനിയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.
നാലംഗ സമിതിയെ നിയോഗിച്ചുകൊണ്ടാണ് ഇന്നലെ ഉത്തരവ് ഇറക്കിയത്. സമരസമിതിയിൽ നിന്നുള്ള ആരെയും സർക്കാർ നിയോഗിച്ച സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് വൈസ് ചാൻസലർ ഡോ. റെജി ജോണ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസോസിയേറ്റ് പ്രഫസർ ഡോ. തേജൽ കനിത്കർ, കണ്ട്ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എൻജിനിയർ ഡോ. പി.കെ. ചന്ദ്രമോഹൻ എന്നിവരാണ് അംഗങ്ങൾ.