കൊച്ചി/വടക്കഞ്ചേരി: നിറചിരിയും ആഹ്ലാദവുമായി അവര്‍ യാത്രയാരംഭിച്ചതു പ്രിയപ്പെട്ട സ്കൂള്‍ മുറ്റത്തുനിന്നായിരുന്നു. അവിടേക്കു മണിക്കൂറുകള്ക്കുശേഷമുള്ള മടക്കയാത്ര ചേതനയറ്റാകുമെന്ന് ആരും കരുതിയില്ല! വര്‍ഷങ്ങളായി പഠിച്ചും കളിച്ചും വളര്‍ന്ന സ്കൂള്‍ അങ്കണത്തിലേക്ക് അഞ്ചു വിദ്യാര്‍ഥികളുടെയും അവരുടെ അധ്യാപകന്റെയും മൃതദേഹങ്ങള്‍ എത്തിയപ്പോള്‍ തിങ്ങിക്കൂടിയവര്ക്കു കണ്ണീരടക്കാനായില്ല.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒന്‍പതു പേരാണ്; അധ്യാപകനും അഞ്ചു വിദ്യാർഥികളും മൂന്നു കെഎസ്ആർടിസി യാത്രക്കാരും. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തിമംഗലം കൊല്ലതറ കാമറ ജംഗ്ഷനിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം.
കൊട്ടാരക്കരയിൽനിന്നു കോയന്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ച് പാതയോരത്തേക്കു മറിഞ്ഞത്. വിദ്യാർഥികളും കെഎസ്ആർടിസി ബസിലെ യാത്രക്കാരുമായി 50 ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണം.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സ്കൂള്‍ മുറ്റത്തു നിന്ന് പ്രിയപ്പെട്ടവരോട ു യാത്ര പറഞ്ഞ് 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമടങ്ങിയ സംഘം വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചാലക്കുടിക്കടുത്ത് ബസ് നിര്‍ത്തിയപ്പോള്‍ എല്ലാവരും വീടുകളിലേക്ക് ഫോണ്‍ വിളിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു. രാത്രി ഫോണ്‍ ആരും ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ അധ്യാപകര്‍ വാങ്ങി സൂക്ഷിച്ചു. പിന്നീട് അധികം വൈകാതെയായിരുന്നു അപകടം.
അഞ്ചു വിദ്യാര്‍ഥികളുടെയും കായികാധ്യാപകന്റെയും മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് വ്യൂഹം ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് സ്കൂളിലേക്കെത്തിയത്. മൃതദേഹങ്ങൾ പന്തലിലേക്ക് എത്തിച്ചതോടെ കൂട്ടനിലവിളി ഉയർന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കായികാധ്യപകനും അന്ത്യോപചാരമര്‍പ്പിക്കാന്‍ സ്കൂളിലേക്ക് ഒഴുകിയെത്തിയത്. വിങ്ങിയ ഹൃദയവുമായി തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. അപ്പോഴും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാന്‍ കഴിയാതെപോയ നൂറുകണക്കിനാളുകള്‍ സ്കൂള്‍ അങ്കണത്തില്‍ നിറകണ്ണുകളുമായി നില്ക്കുന്നുണ്ടായിരുന്നു. എല്‍ന ജോസ് ഒഴികെ മറ്റു വിദ്യാര്‍ഥികളുടെയെല്ലാം മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. എല്‍നയുടെ സംസ്കാരം ഇന്നു നടക്കും.
എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയര്‍ സെക്കന്‍ഡറി സ്കൂളിൽനിന്ന് ഊട്ടിയിലേക്കു വിനോദയാത്ര പോയവർ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിനു പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ഒന്‍പതു പേരാണ്; അധ്യാപകനും അഞ്ചു വിദ്യാർഥികളും മൂന്നു കെഎസ്ആർടിസി യാത്രക്കാരും. തൃശൂർ-പാലക്കാട് ദേശീയപാതയിൽ വടക്കഞ്ചേരിക്കടുത്ത് അഞ്ചുമൂർത്തിമംഗലം കൊല്ലതറ കാമറ ജംഗ്ഷനിൽ ബുധനാഴ്ച അർധരാത്രിയായിരുന്നു അപകടം.
കൊട്ടാരക്കരയിൽനിന്നു കോയന്പത്തൂരിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന്റെ പിന്നിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ച് പാതയോരത്തേക്കു മറിഞ്ഞത്. വിദ്യാർഥികളും കെഎസ്ആർടിസി ബസിലെ യാത്രക്കാരുമായി 50 ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണം.
ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സ്കൂള്‍ മുറ്റത്തു നിന്ന് പ്രിയപ്പെട്ടവരോട ു യാത്ര പറഞ്ഞ് 41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമടങ്ങിയ സംഘം വിനോദയാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി ചാലക്കുടിക്കടുത്ത് ബസ് നിര്‍ത്തിയപ്പോള്‍ എല്ലാവരും വീടുകളിലേക്ക് ഫോണ്‍ വിളിച്ച് രക്ഷിതാക്കളുമായി സംസാരിച്ചു. രാത്രി ഫോണ്‍ ആരും ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ഥികളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ അധ്യാപകര്‍ വാങ്ങി സൂക്ഷിച്ചു. പിന്നീട് അധികം വൈകാതെയായിരുന്നു അപകടം.
അഞ്ചു വിദ്യാര്‍ഥികളുടെയും കായികാധ്യാപകന്റെയും മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് വ്യൂഹം ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെയാണ് സ്കൂളിലേക്കെത്തിയത്. മൃതദേഹങ്ങൾ പന്തലിലേക്ക് എത്തിച്ചതോടെ കൂട്ടനിലവിളി ഉയർന്നു. അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകളാണ് വിദ്യാര്‍ഥികള്‍ക്കും അവരുടെ കായികാധ്യപകനും അന്ത്യോപചാരമര്‍പ്പിക്കാന്‍ സ്കൂളിലേക്ക് ഒഴുകിയെത്തിയത്. വിങ്ങിയ ഹൃദയവുമായി തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവന്നു.
നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചത്. അപ്പോഴും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്ക് കാണാന്‍ കഴിയാതെപോയ നൂറുകണക്കിനാളുകള്‍ സ്കൂള്‍ അങ്കണത്തില്‍ നിറകണ്ണുകളുമായി നില്ക്കുന്നുണ്ടായിരുന്നു. എല്‍ന ജോസ് ഒഴികെ മറ്റു വിദ്യാര്‍ഥികളുടെയെല്ലാം മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. എല്‍നയുടെ സംസ്കാരം ഇന്നു നടക്കും.